Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വർക്കൗട്ട് മാത്രമല്ല , മോഹൻലാലിന്റെ ചുള്ളൻ ലുക്കിന് പിന്നിലെ രഹസ്യം ഇതാണ് ...
മോഹൻലാലിന്റെ ഗെറ്റപ്പുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്., ലോക്ക്ഡൗൺ കാലത്തെ താടി നീട്ടി വളർത്തിയ നടന്റെ ലുക്ക് വലിയ ചർച്ചയായിരുന്നു. പിന്നീട് പുറത്തു വന്ന ദൃശ്യം 2 ലെ ജോർജ്ജ്കുട്ടി ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാലേട്ടന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്താറുണ്ട്. അടുത്തിടെ പുറത്തു വന്ന മോഹൻലാലിന്റെ മെലിഞ്ഞ ഗെറ്റപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണോ വണ്ണം കുറയ്ക്കൽ എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. എന്നാൽ സംശയത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.
ആയുർവേദചികിത്സയുടെ ഭാഗമായാണ് താരത്തിന്റെ ശരീരമാറ്റം. ഗുരുകൃപ ഹെറിറ്റേജ് ആയുർവേദ ശാലയിലെ സുഖ ചികിത്സയ്ക്ക് ശേഷമാണ് താരം ദൃശ്യം 2 ന്റെ സെറ്റിൽ എത്തിയത്. ഗുരുകൃപ ആയുർവേദ ശാലയിൽ നിന്നുള്ള സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇപ്പോഴിത ലാലേട്ടന്റെ ചികിത്സയെ കുറിച്ച് ഗുരുകൃപ അധികൃതർ. ചികിത്സ പൂർത്തിയായി പതിവിലും നിറഞ്ഞ സംതൃപ്തിയോടെയാണ് മോഹൻലാൽ പെരിങ്ങോട് നിന്നും യായ്രയായതെന്ന് ഗുരുകൃപ അധികൃതർ മനോരമയോട് പറഞ്ഞു.
ഏതാനും ആഴ്ച്ചകൾക്ക് മുന്നേ ലാൽ സാർ ഗുരുകൃപയിൽ വന്നിരുന്നത് വലിയ വാർത്തയായിരുന്നു. ഒന്നുകൂടി വരുന്നുണ്ട് എന്ന് പറഞ്ഞാണ് അന്ന് അദ്ദേഹം പോയത്. ആ വരവിനുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങൾ ഗുരുകൃപ അംഗങ്ങളും. ഈ പ്രാവശ്യം കുറച്ച് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുള്ള ചില പ്രത്യേക മരുന്നുകളുടെ പണിപ്പുരയിലായിരുന്നു ഗുരുകൃപ.
ഒരാഴ്ചയോളം നീണ്ടു നിന്ന രണ്ടാംഘട്ട ചികിത്സാക്രമങ്ങൾ. ഇത്തിരി കഠിനമാണ്. ലാൽസാറിനെ പോലെ സ്വയം സമർപ്പിതനായ ഒരാൾക്ക് മാത്രം കഴിയുന്ന അർപ്പണബോധം. കഴിഞ്ഞതവണ വന്നപ്പോൾ ചികിത്സയെ കുറിച്ച് എല്ലാവർക്കും അറിവുണ്ടായിരുന്നു. എന്നാൽ ഇപ്രാവശ്യം ആരും ഈ കാര്യം പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽതന്നെ ചികിത്സയേക്കാൾ ഉപരി സ്വസ്ഥമായ ഒരന്തരീക്ഷവും കുറച്ച് സമാധാനം നിറഞ്ഞ ദിവസങ്ങളും ആയിരുന്നു അദ്ദേഹത്തിനും താല്പര്യം.'- ഗുരുകൃപ അധികൃതരെ ഉദ്ധരിച്ച് മനോരമ പറയുന്നു
ഇന്ന് ലാൽ സാർ പതിവിലും നിറഞ്ഞ സംതൃപ്തിയോടെ പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുള്ള സന്തോഷത്തേക്കാൾ നിറഞ്ഞ് ചിരിക്കുന്നത് ഞങ്ങളാണ്. ഞങ്ങളുടെ ലാൽ സാറിനെ മലയാളത്തിന്റെ പഴയ മോഹൻലാലായി,അതേ ഊർജ്ജത്തോടെ,ഗാംഭീര്യത്തോടെ, പ്രൗഢിയോടെ, നമുക്ക് കാണാൻ സാധിക്കുന്നതിൽ ഒരു ചെറിയ പങ്ക്, ഗുരുകൃപക്ക് സാധിച്ചു എങ്കിൽ അതാണ് ഗുരുകൃപ. ഞങ്ങളുടെ ഗുരു ഞങ്ങൾക്ക് പകർന്നു നൽകിയ പാഥേയം അഭിമാനത്തോടെ ആ ഗുരുസമക്ഷം നമസ്കരിക്കുന്നു..'-ഗുരുകൃപ അധികൃതർ പറഞ്ഞു.
Recommended Video
ലോക്ക് ഡൗൺ കാലം താരം ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പം ചെന്നൈയിൽ ആയിരുന്നു. സർക്കാർ ഇളവ് പ്രഖ്യാപിച്ചപ്പോഴാണ് താരം കേരളത്തിലേയ്ക്ക് എത്തിയത്. കൊവിഡ് ടെസ്റ്റിന് ശേഷം മിനിസ്ക്രീൻ ഓണാഘോഷ പരിപാടികൾക്ക് ശേഷമാണ് ചികിത്സയ്ക്കായി ഗുരുകൃപയിൽ എത്തിയത്. സെപ്റ്റംബർ രണ്ടിന് ഭാര്യ സുചിത്രയ്ക്കൊപ്പമായിരുന്നു താരം എത്തിയത്. ചികിത്സയ്ക്ക് ശേഷമാണ് ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ന്റെ ലൊക്കേഷനിലേയ്ക്ക് പോയത്. ഗുരുകൃപയുൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ