'വൃക്ക തകരാറിലാകുന്ന അവസ്ഥ, ഒന്നര വയസുള്ളപ്പോഴാണ് ഹൻസുവിൽ രോ​ഗം കണ്ടെത്തിയത്, നാല് വർഷം മരുന്നെടുത്തു'

നടൻ കൃഷ്ണ കുമാറിന്റെ നാല് പെൺ മക്കളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഏറ്റവും ഇളയവളായ ഹൻസിക കൃഷ്ണയ്ക്കാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹൻസിക ഇപ്പോൾ കോളജ് വിദ്യാർത്ഥിയാണ്. കമ്യൂണിക്കേറ്റീവ് ഇം​ഗ്ലീഷ് വിദ്യാർത്ഥിനിയായ ഹൻസിക ഡാൻസറും ജിംനാസ്റ്റിക്കിൽ കഴിവുള്ള കുട്ടിയുമാണ്. മോഡലിങ്ങിലും സജീവമായ ഹൻസികയ്ക്കും ചേച്ചിമാരെപ്പോലെ യുട്യൂബ് ചാനലുണ്ട്. കുട്ടി വ്ലോ​ഗുകളും ഡാൻസ് വീഡിയോകളും എല്ലാമാണ് ​ഹൻസിക യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ളത്.

ഹൻസിക ബാലതാരമായി സിനിമ ചെയ്തിട്ടുണ്ട്. ലൂക്ക എന്ന സിനിമയിൽ ഹൻസികയായിരുന്നു അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത്. ഹൻസിക ഭാവിയിൽ മലയാളത്തിൽ തിരക്കുള്ള നായിക നടിയായി മാറുമെന്ന അഭിപ്രായം താരപുത്രിയുടെ ആരാധകർക്കെല്ലാമുണ്ട്.

Hansika Krishna Disease

ഇപ്പോഴിതാ ഹൻസിക സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്. മാതാപിതാക്കളായ കൃഷ്ണകുമാറും സിന്ധുവുമാണ് ഹൻസികയ്ക്കൊപ്പം വീഡിയോയിലുള്ളത്. ഹു നോസ് മീ ബെറ്ററെന്ന ​ഗെയിമാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ഹൻസിക ചെയ്തത്. ഹൻസിക തന്റെ ഇതുവരെയുള്ള ജീവിതവും താൽപര്യവും ഇഷ്ടങ്ങളുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങളാണ് ഈ ​ഗെയിമിന്റെ ഭാ​ഗമായി മാതാപിതാക്കളോട് ചോദിച്ചത്.

ആരാണോ ഏറ്റവും കൂടുതൽ ശരിയുത്തരങ്ങൾ പറയുക അവരാകും വിജയി. മകളെ സിന്ധുവും കൃഷ്ണ കുമാറും നന്നായി മനസിലാക്കിയിട്ടുണ്ടെന്നത് ഇരുവരുടെയും മറുപടികളിൽ നിന്നും വ്യക്തമാണ്. ​അതുപോലെ കുഞ്ഞായിരുന്നപ്പോൾ തനിക്കുണ്ടായിരുന്ന ഒരു അസുഖത്തെ കുറിച്ചും ഹൻസിക പുതിയ വീഡിയോയിൽ വെളിപ്പെടുത്തി.

കുഞ്ഞായിരുന്നപ്പോൾ തനിക്ക് അസുഖം ബാധിച്ചപ്പോൾ എത്ര വയസായിരുന്നു എന്നാണ് ഹൻസിക സിന്ധുവിനോടും കൃഷ്ണകുമാറിനോടും ചോദിച്ചത്. അതിനുള്ള മറുപടി പറയുന്ന കൂട്ടത്തിലാണ് മകളുടെ അസുഖത്തെ കുറിച്ച് ഇരുവരും സംസാരിച്ചത്. ഒന്നര വയസുള്ളപ്പോഴാണ് ഹൻസുവിന് അസുഖം പിടിപെട്ടത്. നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന അസുഖമാണ് ഹന്‍സികയ്ക്ക് പിടിപ്പെട്ടത്. വൃക്കകളെ ബാധിക്കുന്ന ഒരു അസുഖമാണ് നെഫ്രോടിക് സിൻഡ്രം.

അസുഖം ബാധിക്കുന്നവരുടെ രക്തത്തിൽ നിന്നും ധാരാളം പ്രോട്ടീനുകള്‍ അമിതമായി മൂത്രം വഴി നഷ്ടപ്പെടും. സാധാരണയായി ഒന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളെയാണ് ഈ അസുഖം ബാധിക്കാറുള്ളത്. അപൂർവമായി മുതിർന്നവരെയും ഈ അസുഖം ബാധിക്കാറുണ്ട്. ഈ അസുഖം മൂലം താൻ അന്ന് മുഖത്തൊത്തെ നീര് വന്ന് ചൈനീസ് ലുക്കുള്ള കുട്ടിയായിരുന്നുവെന്നും ഹൻസിക പറയുന്നു.

Hansika Krishna Disease

പക്ഷെ ആ ലുക്കിലുള്ള തന്റെ ചിത്രങ്ങൾ ഇഷ്ടമാണെന്നും താരപുത്രി പറഞ്ഞു. മകളുടെ അസുഖത്തെ കുറിച്ചും നൽകിയ ചികിത്സയെ കുറിച്ചും പിന്നീട് സിന്ധുവും കൃഷ്ണകുമാറും സംസാരിച്ചു. അനന്ദപുരി ഹോസ്പിറ്റലിലാണ് ഹൻസികയെ ചികിത്സിച്ചത്. അന്ന് ഹന്‍സുവിനെ ചികിത്സിച്ച ഡോക്ടര്‍ കാശിയോടും കമലയോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

അത്രയും കെയര്‍ എടുത്ത് ചികിത്സിച്ചതിനാലാണ് ഹന്‍സു ഓകെയായത്. സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴാണ് ഓകെയായത്. വളരെ കഷ്ടപ്പെട്ട ഒരു ലോങ് ജേണിയായിരുന്നു അത്. മൂന്ന് മൂന്നര വര്‍ഷം ട്രീറ്റ്‌മെന്റ് ചെയ്തു. മെഡിസിന്‍സ് തുടര്‍ന്ന് നാല് വര്‍ഷത്തോളം എടുത്തു. ഇപ്പോള്‍ ഹന്‍സു പെര്‍ഫക്ട്‌ലി ഓക്കെയാണ്. അനന്ദപുരി ഹോസ്പിറ്റലിനെ തന്റെ സെക്കന്റ് ഹോം എന്നാണ് ഹൻസു പറയാറുള്ളതെന്നും സിന്ധുവും കൃഷ്ണകുമാറും പറഞ്ഞു.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X