Don't Miss!
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Sports IPL 2024: രാമനാഥന് പവര്‍ ഹിറ്റിംഗും വശമുണ്ട്!! ഡല്‍ഹിയെ അടിച്ചൊതുക്കി അശ്വിന്റെ രക്ഷാപ്രവര്‍ത്തനം
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത്; പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒരേ നിയമമാണെന്ന് ഹരീഷ് പേരടി
കഴിഞ്ഞ മാസം റിലീസ് ചെയ്ത ബ്രോ ഡാഡി എന്ന സിനിമ സംവിധാനം ചെയ്ത് പൃഥ്വിരാജ് തന്നെ നായകനായി അഭിനയിക്കുകയും ചെയ്തിരുന്നു. ഇനി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജന ഗണ മന എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് പൃഥ്വിരാജ്. പുതിയ സിനിമയുടെ പ്രൊമോഷന് ചടങ്ങുകളിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളൊക്കെ നടന് പറഞ്ഞിരുന്നു. ഇതിനിടയില്‍ ചില വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ താരത്തെ തേടി വീണ്ടും എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ നിന്നും മയക്ക് മരുന്നുമായി ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. സംഭവത്തില്‍ പൃഥ്വിയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നുമുണ്ട്. എന്നാല്‍ ആ നടപടി ശരിയാണോ എന്ന് ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച എഴുത്തിലാണ് പൃഥ്വിരാജിന് സംഭവിച്ചത് പോലെ ദിലീപിനും വിനായകനും നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് കൂടി താരം സൂചിപ്പിച്ചത്. പൂര്‍ണരൂപം വായിക്കാം..
'എല്ലാം വാര്‍ത്തകള്‍ ആണ്. വാര്‍ത്തകള്‍ കേള്‍ക്കുന്നതു കൊണ്ട് പറയുകയാണ്. പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്ലാറ്റില്‍ നിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാ പോലീസ് അറസ്റ്റ് ചെയ്യുന്നു. പോലീസ് പൃഥിയോട് അയാളെ പറ്റി ചോദിക്കുമ്പോള്‍ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല. ഒരു ഏജന്‍സി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന്. നടിയെ ആക്രമിച്ച കേസില്‍ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത്, പള്‍സര്‍ സുനിയെ എനിക്ക് അറിയില്ലാ എന്ന്.
ജാനകിയെ പുറത്താക്കാനുണ്ടായ കാരണം ഇതാണ്; റീ എന്‍ട്രിയുമായി നടി വീണ്ടും മുംബൈയിലേക്കെന്ന് സൂചനകള്‍
വിനായകന് സ്ത്രീ സമൂഹത്തെ മുഴുവന്‍ അടച്ച ആക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വ്യത്യാസം അതേ പടി നിലനിര്‍ത്തി കൊണ്ടു തന്നെ ചോദിക്കട്ടെ.. ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങള്‍ പത്രക്കാരുടെ മുന്നിലിരുന്നപ്പോള്‍ നാവ് പണയം കൊടുത്ത നിങ്ങള്‍ക്ക് ഉണ്ടായില്ലല്ലോ. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം.
വിനായകനോട് എന്തും ആവാം. കാരണം അവന് കറുത്തവനാണ്.. ദളിതനാണ്.. പൃഥിരാജ് വെളുത്തവനാണ്.. നായരാണ്.. സൂപ്പര്‍ സ്റ്റാറാണ്.. പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്. അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തില്‍ പൃഥിരാജിന്റെ വാര്‍ത്താ സമ്മേളനം കാണാന്‍ ആഗ്രഹമുണ്ട്. പോലീസിന്റെ വിശദീകരണവും കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. കാരണം ഞങ്ങള്‍ ജനഗണമന ചൊല്ലുന്നവരാണല്ലോ.. ജയഹേ.. ജയഹേ.. ജയഹേ..' എന്നുമാണ് ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
Recommended Video
ഹരീഷിന്റെ തുറന്നെഴുത്തിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേര് എത്തിയിരിക്കുകയാണ്. 'കറുത്തവനെന്നോ ദളിതനന്നോ എന്നത് പ്രതീകാത്മകമായി എടുത്ത് പ്രയോഗിക്കാം. വീഴുമെന്ന് ഉറപ്പുള്ളതിനെ അവര്‍ എറിഞ്ഞ് വീഴ്ത്തി എന്നതല്ലേ സത്യം. വിനായകന്റെ സംസ്കാരം കൃത്യമായ അളന്നെടുത്തുള്ള ഒരു ഏറ്. മാങ്ങയുള്ള മാവിനെ ആരും കല്ലെറിയൂ എന്ന തത്വം. വാസ്തവം, ഒന്നും കൂടിയുണ്ട്. പരസ്യം എന്ന അധികാര ശൃംഖല. പൃഥ്വിരാജ് അതിന്റെ ഭാഗമാണ്. വിനായകന് അങ്ങനെയല്ല. അതുകൊണ്ട് വിനായകനോട് എന്തുമാകാം, പൃഥ്വിരാജിനോട് അത് പറ്റില്ല' എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വരുന്നത്.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?