Don't Miss!
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Automobiles ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
പ്രണവ് മലയാള സിനിമയിൽ ഒരു മാറ്റം കൊണ്ട് വരും, ലാൽ സാറിന്റെ ആ മാജിക് മകനിലുമുണ്ട്
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഹൃദയത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡികളാണ് മോഹൻലാലും ശ്രീനിവാസും. താരങ്ങളുടെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇവരുടെ മക്കൾ ഒരു ചിത്രത്തിലൂടെ ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയാണ് സിനിമ നൽകുന്നത്.
സിംപിൾ സ്റ്റൈലിൽ നടി അനു ഇമ്മാനുവേൽ, നടിയുടെ മനോഹരമായ ഫോട്ടോസ് കാണാം
പൊടി പാറി, ക്ലാപ്പ് ബോർഡ് എടുത്ത് മമ്മൂക്ക തലയ്ക്ക് അടിച്ചു, രസകരമായ സംഭവം പങ്കുവെച്ച് വിഎം വിനു
പ്രണവിനൊപ്പം സംവിധായകൻ പ്രിയദർശനറെ മകൾ കല്യാണിയും ചിത്രത്തിലെത്തുന്നുണ്ട്. കല്യാണിയുടെ രണ്ടാമത്തെ മലയാളം ചിത്രമാണിത്. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് കല്യാണി മോളിവുഡിൽ എത്തുന്നത്. ഒറ്റ ചിത്രം കൊണ്ട് തന്നെ മികച്ച ആരാധകരെ നേടാൻ താരപുത്രിയ്ക്ക് കഴിഞ്ഞിരുന്നു. സിനിമയിലെ അടുത്ത തലമുറ ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
കേൾഡ് കേസിൽ ആദ്യം ആശങ്കയുണ്ടായിരുന്നു, ഭർത്താവിന്റെ ഇപ്പോഴത്തെ പേടിയെ കുറിച്ച് ആത്മീയ
Recommended Video
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. മോഹൻലാലിന്റെ മകൻ എന്നതിൽ ഉപരി തന്റെ വ്യക്തിത്വം കൊണ്ടാണ് പ്രണവ് ശ്രദ്ധിക്കപ്പെടുന്നത്. ചെയ്ത സിനിമളെക്കാളും പ്രണവിനെ അടയാളപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രണവ്മോഹൻലാലിനെ കുറിച്ച് ഹൃദയത്തിന്റെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ വാക്കുകളാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹിഷാം പ്രണവിനെ കുറിച്ച് വാചാലനായത്. പ്രണവ് മലയാള സിനിമയിൽ ഒരു മാറ്റം കൊണ്ടു വരുമെന്നാണ് ഹിഷാം പറയുന്നത്.
സംഗീത സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... മലയാള സിനിമയുടെ മാറ്റത്തിൽ പ്രണവ് ഒരു പങ്ക് വഹിക്കുമെന്നാണ് ഹിഷാം പറയുന്നത്. ഹൃദയം തിയേറ്ററുകളിൽ പോയി കാണേണ്ട സിനിമയാണ്. ഹൃദയത്തിൽ പ്രണവ് ഒരു വലിയ ഭാഗം വഹിക്കുന്നുണ്ട്. ചിത്രത്തിലൂടെ അദ്ദേഹം ഒരു മാറ്റം കൊണ്ട് വരുമെന്നാണ് സിനിമ കണ്ടതിൽ നിന്ന് തനിക്ക് മനസ്സിലായതെന്ന് ഹിഷാം പറയുന്നു. മോഹൻലാൽ ഉണ്ടാക്കിയെടുത്തതും ഇപ്പോഴും കൊണ്ട് നടക്കുന്ന മാജിക് ഉറപ്പായും പ്രണവിലും ഉണ്ടെന്നും ഹിഷാം കൂട്ടിച്ചേർത്തു.
പ്രണവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഹൃദയത്തിലെ നടന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നത്. മോഹൻലാൽ ആയിരുന്നു ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്ത് പുറത്ത് വിട്ടത്. ക്യാമറയുമായി നിൽക്കുന്ന പ്രണവിന്റെ ചിത്രമായിരുന്നു അത്. നിമിഷനേരം കൊണ്ട് തന്നെ പോസ്റ്റർ വൈറലാവുകയും ചെയ്തിരുന്നു. സിനിമയിലെ മോഹൻലാലിനെ ഓർമിപ്പിക്കുന്നു എന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. ചിത്രത്തിലെ കല്യാണിയുടേയും ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു.
പ്രണവ് മോഹൻലാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പ്രണവിന്റെ രണ്ടാമത്തെ ചിത്രം. ഹൃദയത്തെ പോലെ തന്നെ റിലീസിനായി കാത്തിരിക്കുന്ന പ്രണവിന്റെ മറ്റൊരു ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ. മോഹൻലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ഹൃദയത്തിൽ പ്രണവിനൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 15 പാട്ടുകളാണ് സിനിമയിലുള്ളത്.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്