കോട്ടും സ്യൂട്ടും ചേരില്ല!! കൈലി വേഷങ്ങള്‍ തന്നെയാണ് കംഫര്‍ട്ടബിള്‍, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ!!
നടൻ, സഹനടൻ, വില്ലൻ, കോമഡി എന്നിങ്ങനെ ഏതുതരത്തിലുള്ള കഥപാത്രങ്ങളും ബിജുമേനോൻ എന്നി താരത്തിന്റെ കൈകളിൽ ഭഭ്രമായിരിക്കും സീരിയസ് റോളുകളിൽ നിന്നുളള പെട്ടെന്നുള്ള താരത്തിന്റെ ചുവട് മാറ്റത്തെ ഇരു കൈകളും നീട്ടിയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത് മലയാള സിനിമയിലെ നായക സങ്കൽപം ഒരുപാട് മാറി കഴിഞ്ഞു. കോട്ടും സ്യൂട്ടും അഡംബര കാറിൽ വന്നിറങ്ങുന്ന നായകനിൽ നിന്ന് ലുങ്കിയും മടക്കി കുത്തി അമാനുഷ്യക ശക്തിയില്ലാത്ത റിയലിസ്റ്റ് നായകന്മാരാണ് ഇപ്പോഴത്തെ സിനിമകളിൽ.
റിയലിസ്റ്റ് നായകന്മാരെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ ഓർമ വരുന്ന മുഖം ബിദു മേനോന്റെ ആയിരിക്കും. നമുക്ക് ചുറ്റും കാണുന്ന അല്ലെങ്കിൽ നമ്മൾക്കൊപ്പം ജീവിക്കുന്ന പലരേയുമായിരിക്കും ബിജു മേനോൻ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. കോട്ടും സ്യൂട്ടും ധരിച്ച് നടക്കുന്ന നായകനേക്കാൾ തനിയ്ക്ക് ഇഷ്ടം ലുക്കി ധരിച്ച് നടക്കുന്ന നായകനെയാണെന്ന് ബിജു തന്നെ പറയുകയാണ്. ദ് ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

കോട്ടും സ്യൂട്ടും എനിക്ക് ചേരില്ല
കോട്ടും സ്യൂട്ടും തനിയ്ക്ക് ചേരില്ലെന്ന് ബിജു മേനോൻ തന്നെ തുറന്നു പറയുകയാണ്. തനിയ്ക്ക് ഇഷ്ടം റിയലസ്റ്റിക്കായിട്ടുള്ള കഥാപാത്രങ്ങളെയാണ്. രക്ഷാധികാരി ബൈജുവിലേയും ഇത്തരത്തിലുള്ള മറ്റ് കഥാപാത്രങ്ങളും തനിയ്ക്ക് അറിയാവുന്നതാണ്. ഇതു തന്നെയാണ് കൂടുതൽ കംഫർട്ടബിളായതും. നെഗറ്റീവ് ഡച്ചുള്ള കഥാപാത്രങ്ങൾ തനിയ്ക്ക് ചെയ്യാൻ ഇഷ്ടമാണ്. സത്യം പറഞ്ഞാൽ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഇപ്പോൾ നേടിയെത്തുന്നില്ല.

ചിത്രത്തിന്റെ പേര്
ആളുകൾക്ക് ഏറെ ആകാംക്ഷ തോന്നിപ്പിക്കുന്ന ഒരു പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഇത് ഈ ചിത്രത്തിന് യോജിച്ചതുമാണ്. ചിത്രത്തിന് വേറെ ഒരുപാട് ടൈറ്റിലുകളു ആലോചിച്ചിരുന്നു. എന്നാൽ ചിത്രത്തിന് ഒന്നും യോജിച്ചിരുന്നില്ല. പേര് പല അവസരത്തിവും മാറ്റിക്കൊണ്ടിരുന്നു. ഷൂട്ടിന്റെ അവസാന ഘട്ടത്തിലാണ് നിർമ്മാതാവ് സന്ദീപ് ഈ പേര് നിർദ്ദേശിക്കുന്നത്.

സിനിമ തിരഞ്ഞെടുക്കാനുള്ള കാരണം
ഒരു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽവെച്ചാണ് സജിയും പ്രജിത്തും ചിത്രത്തിനെ കുറിച്ചുളള ഒരു ചെറിയ എലമെന്റ് പറയുന്നത്. ആദ്യം കേട്ടപ്പോൾ തന്നെ ചെറിയ സ്പർക്കുണ്ടായി. പിന്നീട് ചിത്രത്തിന്റെ എഴുത്ത് പൂർത്തിയായി തന്നെ കാണാൻ എത്തിയപ്പോൾ സാധാരണ കാണുന്നതിനെക്കാളും ഒരു ചെറിയ ഒരു കെട്ട് കൊണ്ടു വന്നു. കണ്ടന്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. വായിച്ചപ്പോൾ നമുക്ക് മുന്നിൽ നടക്കുന്ന ഒരു സിമ്പിൾ കാര്യമായി തോന്നി. റിലേറ്റ് ചെയ്യാൻ കഴിയുന്നുണ്ടായിരുന്നു. . ആര്‍ക്കും മേക്കപ്പോ മറ്റു കാര്യങ്ങളോ ഒന്നുമില്ല. വളരെ റിയലിസ്റ്റിക്കായി ഷൂട്ട് ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്.
Recommended Video

ജെനുവിനായ കഥ
ഒരു ജെനുവിനായ സംഭവത്തെ ആസ്പദമാക്കിയിട്ടുളളതാണ് ചിത്രം. നാച്യുറലും റിയലിസ്റ്റിക്കുമാണ് ചിത്രം.വളരെ നല്ലൊരു മെസേജുണ്ട് ചിത്രത്തിൽ. എന്റർടെയ്നർ എന്നതിലുപരി ഒരു ജെനുവിൻ ഫാമിലി മൂവിയാണെന്നും ബിജു മേനോൻ പറഞ്ഞു,


Click it and Unblock the Notifications











