പെട്ടന്ന് ഒരു ദിവസം എല്ലാം ശൂന്യം, ആർക്ക് വേണ്ടിയും ഒന്നും വാങ്ങാനില്ലാതൊയായി, അവൾക്കായി സമർപ്പിതയായിരുന്നു!
നടി മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി എഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എന്റെ മകൾ മോനിഷ. അടുത്തിടെയാണ് പുസ്തകം ശ്രീദേവി ഉണ്ണി എഴുതി പൂർത്തിയാക്കി പ്രകാശനത്തിനായി ഒരുക്കിയത്. ഇപ്പോഴിതാ മകളുടെ മരണം തന്റെ ജീവിതത്തിലുണ്ടാക്കിയ ശൂന്യത എത്ര ആഴത്തിലുള്ളതാണെന്ന് വെളിപ്പെടുത്തുകയാണ് ശ്രീദേവി. മോനിഷയ്ക്ക് വേണ്ടി താൻ തന്നെ സ്വയം സമർപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ശ്രീദേവി പറയുന്നു. മോനിഷയ്ക്ക് വേണ്ടി ഞാൻ എന്നെ തന്നെ ഡെഡിക്കേറ്റ് ചെയ്തിരുന്നു. അവൾക്ക് സിനിമയുടെ കോസ്റ്റ്യൂംസ് ഡിസൈൻ ചെയ്തിരുന്നത് ഞാനായിരുന്നു. ഞാനാണ് സെലക്ട് ചെയ്ത് കൊണ്ട് വന്നിരുന്നതും. മോള് പോയപ്പോൾ ഒരുപാട് കാര്യങ്ങൾ എനിക്ക് തിരിച്ച് പിടിക്കേണ്ടതായി വന്നു.

പെട്ടന്ന് ഒരു ദിവസം ആർക്ക് വേണ്ടിയും എനിക്ക് ഒന്നും വാങ്ങാനില്ലാതെയാവുകയാണ്. എനിക്ക് ഇനി ഒരു ഗ്യാപ് വരുമല്ലോയെന്ന് തോന്നി. ഒരു ഷോപ്പിങിന് പോലും പോവാനില്ല. പെട്ടന്ന് ഒരു ദിവസം വലിയൊരു ശൂന്യത സംഭവിച്ചു. ഇരുപത്തിയൊന്ന് വയസ് വരെ അവൾ എനിക്കൊപ്പം ഉണ്ടായിരുന്നു. അവൾക്ക് വേണ്ടി ടീനേജിലൊക്കെ ഞാൻ എന്തൊക്കെ ചെയ്തിട്ടുണ്ടാകും. മിക്കപ്പോഴും മുംബൈ സ്ട്രീറ്റിൽ പോകും അവൾക്ക് വേണ്ടി എന്തെങ്കിലും വാങ്ങാനായി. ഞാൻ അവൾക്കായി സമർപ്പിതയായിരുന്നു. അത് ഇല്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. കാരണം അത് സത്യമാണ്. അവൾ ഉപയോഗിച്ചിരുന്ന സാധനങ്ങളെല്ലാം ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അവൾക്ക് ഒരുപാട് വളകൾ ഉണ്ടായിരുന്നു. പല തരത്തിലുള്ള കണ്ണടകൾ ഉണ്ടായിരുന്നു.
എല്ലാം ഞാൻ കഴുകി തുടച്ച് വൃത്തിയാക്കി സൂക്ഷിക്കുന്നുണ്ട്. ഇനി ഇതെല്ലാം ഒരു ഡോക്യുമെന്റായി പകർത്തി സൂക്ഷിക്കണമെന്ന് എനിക്കുണ്ട്. അവൾക്ക് വളരെ ഫേവറേറ്റായിരുന്ന സൽവാറുകളുണ്ട്. ബാക്കിയൊക്കെ ഞാൻ അനാഥാലയങ്ങളിലും മറ്റും കൊടുത്തു. ഇതിപ്പോൾ അവളെ കുറിച്ച് ഞാൻ ബുക്ക് അല്ലേ എഴുതിയത്. അതിൽ ഇതൊന്നും കാണിക്കാൻ പറ്റില്ലല്ലോ.


Click it and Unblock the Notifications