Don't Miss!
- News മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 8.2 ശതമാനം വരെ പലിശ; പോസ്റ്റ് ഓഫീസിന്റെ ഈ തകർപ്പൻ സ്കീം അറിയാമോ?
- Sports T20 World Cup 2024: റിഷഭും സഞ്ജുവുമല്ല; ധോണി വിക്കറ്റ് കീപ്പറാവണം! കാരണം വീരു പറയുന്നു
- Automobiles മകൾക്ക് 3 കോടിയുടെ പോർഷ കാർ സമ്മാനിച്ച് മലയാളി വ്യവസായി; ഹൈലൈറ്റായ അച്ഛനെയും മകളെയും മനസിലായോ
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Lifestyle 35-ന് ശേഷവും യൗവ്വനവും തുടിപ്പും നിലനിര്‍ത്താം, എല്ലുകള്‍ സ്ട്രോംങ് ആക്കാന്‍ പാനീയങ്ങള്‍
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മോഹന്‍ലാല്‍ എന്നെ കളിയാക്കും, ഞാന്‍ ശ്രീനിചേട്ടനെയും! ഹാസ്യം ഇങ്ങനെയാണെന്ന് പറഞ്ഞ് ജഗദീഷ്
jagadeesh, ജഗദീഷ്
ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനടക്കം കോമഡി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് നടന് ജഗദീഷ് പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിയത്. ഒട്ടുമിക്ക സിനിമകളിലെ കഥാപാത്രങ്ങളും അത്തരത്തിലുള്ളത് ആയതിനാല്‍ യഥാര്‍ഥ ജീവിതത്തിലും ജഗദീഷ് അങ്ങനെയാണെന്ന് കരുതുന്നവരാണ് പലരും. എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ജഗദീഷ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളേജ് അധ്യാപകനായി ജോലി ചെയ്തിട്ടുള്ള ആളാണ്.
ഇപ്പോഴിതാ ജഗദീഷിന്റെ ഒരു പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. സിബിഎസ്ഇ സ്കൂളുകളുടെ കലാമേളയായ സര്‍ഗസംഗമത്തിന്റെ ഉദ്ഘാടനം നടത്തി കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആയിരുന്നു തരംഗം സൃഷ്ടിച്ചിരിക്കുന്നത്. തന്റെ സ്കൂള്‍ ജീവിതം മുതല്‍ അധ്യാപകനായിരുന്ന കാലത്തെ അനുഭവങ്ങളുമെല്ലാം ജഗദീഷ് തുറന്ന് സംസാരിച്ചിരുന്നു.
വളരെ ഗൗരവത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്ന അധ്യാപകനായിരുന്നു ഞാന്‍. കൊമേഴ്സ് ആയിരുന്നു എന്റെ വിഷയം. എല്ലാം തന്നെ ഇംഗ്ലീഷിലായിരുന്നു പഠിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഞാന്‍ സ്ക്രീനില്‍ വന്നപ്പോള്‍ എച്ചുസ്മി, കാക്ക തൂറീന്നാ തോന്നുന്നേ' എന്നുള്ള കോമഡികള്‍ പറയുന്നു. അത് സ്ക്രീനിലെ ഇമേജ് ആണ്. രണ്ടും രണ്ട് ഇമേജാണ്. ഒരു വശത്ത് എന്നിലെ ഹാസ്യം നിങ്ങള്‍ അംഗീകരിച്ചപ്പോള്‍ മറുവശത്ത് ഒരധ്യാപകന് വേണ്ട പരിഗണനയും നല്കി. അത് കൊണ്ടാണ് ഇത്തരം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇഷ്ടമാണ്.
നിങ്ങളെ സാമൂഹിക പ്രതചിബദ്ധതകള്‍ ഇത്തരം ചടങ്ങുകളഇലൂടെ പ്രകടമാകും. നാളത്തെ പൗരന്മാരാണ് ഇവിടെ ഇരിക്കുന്ന കൊച്ചു കുട്ടികള്‍. മാര്‍ ഇവാനിയോസ് കോളേജ് എന്ന സ്ഥാപനമാണ് പി വി ജഗദീഷ് കുമാറിനെ ഇന്ന് ഇവിടെ വരെ എചത്തിച്ചതെന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ കഴിയും. അവരവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുക എന്നതാണ് ജീവിതത്തിലെ ചവിട്ടുപടികള്‍. നര്‍മ്മം മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുമ്പോഴാണ് അത് രസകരമാവുക.
സിനിമയില്‍ മോഹന്‍ലാല്‍ എന്നെ കളിയാക്കി ചിരിക്കാറുണ്ട്. ഞാന്‍ ശ്രീനിചേട്ടനെ കളിയാക്കാറുണ്ട്. ശ്രീനിയേട്ടന് ജഗതി ചേട്ടനെ കളിയാക്കി സംസാരിക്കാറുണ്ട്... അതൊരു സെന്‍സ് ഓഫ് ഹ്യൂമര്‍ ആണ്. മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുന്ന തമാശയാണ് ഏറ്റവും ഉദാത്തമായത്. അത്തരത്തിലുള്ള എന്നെ ചിരിപ്പിച്ചൊരു തമാശ ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയാറുള്ളത് ഇതാണ്. നടന് മണിയന്‍പിള്ള രാജു എന്നെ കുറിച്ച് പറഞ്ഞൊരു തമാശയാണ് എനിക്ക് ഏറ്റവും ഇഷ്ടം.
അതിനൊരു പശ്ചാതലമുണ്ടെന്നും ജഗദീഷ് പറയുന്നു. എന്റെ ഭാര്യ ഡോ. രമ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് ഡിപ്പാര്ട്ട്മന്റില് പ്രൊഫസറായി ജോലി ചെയ്യുന്ന സമയം. ഫോറന്‍സിക് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് അറിയാം. ആ ഡോക്ടര്‍ക്ക് പോസ്റ്റ്മാര്‍ട്ടം ചെയ്യണം. മോര്‍ച്ചറി ഡ്യൂട്ടി ഉണ്ടാകും. അതിനെ കുറിച്ച് മണിയന്‍പിള്ള പറഞ്ഞത് ഇങ്ങനെയാണ്. ജഗദീഷിന്റെ ഭാര്യയുടെ ഗതികേട് നോക്കണേ. പകല്‍ മുഴുവന്‍ ആശുപത്രിയില്‍ ശവങ്ങളുടെ കൂടെ. വൈകിട്ട് വീട്ടില്‍ വന്നാല്‍ മറ്റൊരു ശവത്തിന്റെ കൂടെ.
മണിയന്‍പിള്ള രാജു പറഞ്ഞപ്പോള്‍ എനിക്ക് വിഷമം വന്നില്ല. പക്ഷേ നിങ്ങള്‍ കൈയടിച്ചപ്പോള്‍ എനിക്ക് വിഷമമായി. അങ്ങനെ മറ്റുള്ളവരെ വിഷമിക്കാതെ സ്വയം ചെറുതായി മറ്റുള്ളവരെ ഉയര്‍ത്തുന്നതാണ് ഹ്യൂമര്‍. മറ്റേത് സാഡിസമാണെന്നും ജഗദീഷ് പറയുന്നു. ശ്രുതിയില്‍ നിന്നും ഉയരും എന്ന് തുടങ്ങുന്ന പാട്ട് പാടി കൊണ്ടായിരുന്നു ജഗദീഷ് പ്രസംഗം അവസാനിപ്പിച്ചത്.
കൊച്ചിന് ഹനീഫയെ പാകിസ്ഥാനില്‍ വിടണം! ചന്ദ്രലേഖയുടെ ലൊക്കേഷനിലെ നർമ്മങ്ങൾ പറഞ്ഞ് ഇന്നസെന്റ്
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'
-
ആശയുടെ സ്നേഹത്തെ കുറിച്ച് ജയന് മാഷ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്! മനോജ് കെ ജയന്റെ ഭാര്യയെ പറ്റി സീമ ജി നായർ
-
പൃഥ്വിയാണ് മക്കള്‍ക്ക് ഇന്സ്പിരേഷന്; കല മാത്രമല്ല, വളര്‍ച്ചക്ക് കാരണം കഠിനാധ്വാനം; പൂര്‍ണിമ