Don't Miss!
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ആ സാമ്യമുണ്ട്! തൂവാനത്തുമ്പികളിലെ ജയകൃഷ്‌ണനും ഇട്ടിമാണിയും തമ്മിൽ ബന്ധം? വെളിപ്പെടുത്തി ലാലേട്ടൻ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ലൂസിഫറിന്റെ സൂപ്പർ ഹിറ്റ് വിജയത്തിനു ശേഷം മോഹൻലാൽ പ്രധാനകഥാപത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലറും ടീസറും, പാട്ടുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടു കൂടി ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ കൂടി വരികയാണ്.
ജിബി- ജോജു എന്നിവർ ചേർന്ന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു കോമഡി കുടുംബചിത്രമാണ്. ഏറെ നാളുകൾക്ക് ശേഷം പുറത്ത വരുന്ന ലാലേട്ടൻ കോമഡി വേഷത്തിലെത്തുന്ന കുടുംബ ചിത്രം കൂടിയാണ് ഇട്ടിമാണി പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികൾക്ക് ശേഷം ലാലേട്ട തൃശ്ശൂർ ഭാഷ സംസാരിക്കുന്ന ചിത്ര കൂടിയാണിത്. ഇട്ടിമാണിയും തൂവാനത്തുമ്പികളുമായി ഒരു ചെറിയ ബന്ധമുണ്ട്. അത് വെളിപ്പെടുത്തുകയാണ് താരം. ഡിജിറ്റൽ മീഡിയ ഹബ്ബ് മീറ്റിലാണ് ലാൽ സിനിമയെക്കുറിച്ചുള്ള വിശഷേങ്ങള്‍ പങ്കുവെച്ചത്.
പത്മാമരാജന്റെ തൂവാനത്തുമ്പികളുമായി ഇട്ടിമാണിയ്ക്ക് യാതൊരുവിധ ബന്ധവുമില്ല. എന്നാൽ ചില സീനുകളുമായി ചെറിയ സാമ്യമുണ്ടെന്ന് ലാലേട്ടൻ പറഞ്ഞു.തൂവാനത്തുമ്പികളിൽ മുഴുവനായി തൃശ്ശൂർ ഭാഷയല്ല സംസാരിക്കുന്നത്. ജയകൃഷ്ണനും ഇട്ടിമാണിയുമായി യാതൊരു ബന്ധമില്ല. ജയകൃഷ്ണനിൽ നിന്നും വ്യത്യസ്തമായ വ്യക്തിയാണ് ഇട്ടിമാണി. തൂവാനത്തുമ്പികളിൽ കണ്ട ചില സീനുകളുമായിട്ടുള്ള സാമ്യം ഈ സിനിമയ്ക്കുമുണ്ടാകാം"-അദ്ദേഹം പറഞ്ഞു.
ഇട്ടിമാണി ൺന്ന കഥാപാത്രത്തിന് ചൈനയുമായി ബന്ധമുണ്ട്. ജനിച്ചത് അവിടൊണെങ്കിലും ഇട്ടിമാണിക്ക് 10 വയസ്സാകുമ്പോൾ കുന്നംകുളത്തേയ്ക്ക് വരുന്നുണ്ട്. ആദ്യമായി ചൈനയിൽ ചിത്രീകരിക്കുന്ന മലയാള സിനിമ എന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പ് നേരത്തെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ചൈനീസ് ലുക്കിലുള്ള താരത്തിന്റെ ചിത്രവും നാടൻ ഇട്ടിമാണിയേയും അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരുന്നു.
ഇട്ടിമാണിയ്ക്ക് പുറമേ പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റെരു ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിഹം. കോടികൾ മുതൽ മുടക്കിയാണ് ഈ ചിത്രം പ്രയദർശൻ ഒരുക്കുന്ന . ചിത്രത്തിന്റെ
പ്രി-ബിസിനസ്കലക്ഷൻ തന്നെ ഞെട്ടിക്കുന്നതായി അടുത്തിടെ നടൻ പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാൽ ഈ സിനിമയുടെ ബിസിനസ്സിനെ കുറിച്ച് തനിയ്ക്ക് അറിയില്ലെങ്കിലും നമുക്കൊക്കെ അഭിമാനിക്കാൻ കഴിയുന്ന ചിത്രമായിരിക്കും ഇതെന്ന് ലാലേട്ടൻ പറഞ്ഞു. പണ്ട് സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുകയൊക്കെ ചെയ്തിട്ടുള്ള കഥയാണ് കുഞ്ഞാലിമരയ്ക്കാറുടെ കഥ. ഈ ചിത്രത്തിൽ ഒരുപാട് സങ്കേതിക വിദ്യകൾ ഉപയോഗിച്ചു കൊണ്ട് ചെയ്ത ചിത്രമാണെന്നും ലാലേട്ടൻ പറഞ്ഞു.
സണ്ണി ഇത്രയും സിമ്പിളാണ്! പരിസരം മറന്ന് കുഞ്ഞുങ്ങളോടൊപ്പം ആടിപ്പാടി താരം, വീഡിയോ വൈറൽ
കാലപ്പാനിയും വാനപ്രസ്ഥവുമൊക്കെ അക്കാദമിക്കായിട്ട് നല്ല സിനിമയാണ്. അതുപോലെ തന്നെയാണ് ലൂസിഫറും മണിച്ചിത്രത്താഴും. ഇതുപോലെ ഈ ചിത്രങ്ങളുടെ സ്ഥാനങ്ങളിലേയ്ക്ക് പ്രൊജക്ഷൻ ചെയ്യാൻ സാധിക്കുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ. അതിന്റെ ബിസിനസും കാര്യങ്ങളും ഞെട്ടുമെന്ന് പറയുന്നതുപോലെ ഞെട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റുള്ളവർക്ക് സിനിമ നിർമ്മിക്കാൻ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി ഈ സിനിമയിൽ നിന്ന് കിട്ടുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ഇവനാണെന്റെ ഹീറോ! ഇല്ലുവെന്ന ഇൽഹാൽ അർഷക്, മകന്റെ ആദ്യ വീഡിയോയുമായി നജീം
സെപ്റ്റംബർ 6 നാണ് ഇട്ടിമാണി തിയേറ്ററുകളിൽ എത്തുന്നത്.ചിത്രത്തിൽ ഒരു വൻ താര നിര അണിനിരക്കുന്നുണ്ട്. ഹണി റോസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാധിക ശരത്കുമാർ, കെ.പി.എ.സി ലളിത,സിദ്ദീഖ് ,ധർമ്മജൻ ബോൾഗാട്ടി, അജു വർഗ്ഗീസ്, ഹരീഷ് കണാരൻ,സലീം കുമാർ,വിനു മോഹൻ,ജോണി ആൻറ്റണി,സ്വാസിക,നന്ദു,അഞ്ജന അപ്പുക്കുട്ടൻ,കൈലാഷ്,സാജു നവോദയ,സാജു കൊടിയൻ,സിജോയ് വർഗീസ്,നിരഞ്ജൻ കണ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ