Don't Miss!
- Sports IPL 2024: എന്തൊരു ഫിനിഷിങ്, റിങ്കുവിനേക്കാള്‍ കിടു! പക്ഷെ തെവാത്തിയയെ ഇന്ത്യക്കു വേണ്ട
- Lifestyle പ്രസവം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും തൂങ്ങിയ വയറ് കുറഞ്ഞില്ലേ?
- News ഭക്ഷണത്തില്‍ പോലും നിരീക്ഷണം, ഇന്‍സുലിന്‍ നല്‍കുന്നില്ല; കെജ്രിവാളിന്റെ കൊല്ലാന്‍ ശ്രമമെന്ന് ഭാര്യ
- Finance ജോലിയിൽ നിന്ന് വിരമിക്കാറായോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക സുരക്ഷിതമായ വിശ്രമ ജീവിതം ആസ്വദിക്കാം
- Automobiles മോഡിഫൈ ചെയ്യുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം, ഇൻഷുറൻസിൻ്റെ കാര്യത്തിൽ എട്ടിൻ്റെ പണി കിട്ടാതെ നോക്കണേ
- Technology അടിച്ച് മോനെ! iPhone 15 പോക്കറ്റിലാക്കാൻ സുവർണ്ണാവസരം!
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
മോഹൻലാൽ പരാജയപ്പെട്ട സംവിധായകർക്കും ഡേറ്റ് കൊടുക്കാറുണ്ട്; നടനെക്കുറിച്ച് ജീത്തു ജോസഫ്
മലയാള സിനിമയിലെ ഹിറ്റ് സംവിധായകനാണ് ജീത്തു ജോസഫ്. ത്രില്ലർ സിനിമകളിലൂടെ ജനപ്രീതി ആർജിച്ച ജീത്തു ജോസഫ് ഈ ലേബലിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. അതേസമയം മമ്മീ ആന്റ് മീ, മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ കോമഡി, ഫാമിലി സിനിമകളും ജീത്തു ജോസഫ് ഒരുക്കിയിട്ടുണ്ട്.
മോഹൻലാൽ-ജീത്തു ജോസഫ് കോംബോ പ്രേക്ഷകർക്ക് എപ്പോഴും പ്രതീക്ഷ നൽകുന്ന ഒത്തുചേരലാണ്. ദൃശ്യം എന്ന സിനിമയ്ക്ക് ശേഷമാണ് ഈ കൂട്ട് കെട്ട് സിനിമാ ലോകത്ത് ചർച്ചയായത്. രണ്ട് ഭാഗങ്ങളായി ഇറങ്ങിയ ദൃശ്യം മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നാണ്.
പിന്നീട് ട്വൽത്ത് മാൻ ഉൾപ്പെടെയുള്ള സിനിമകളിൽ മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ചു. റാം ആണ് ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല. മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജീത്തു ജോസഫ് ഇപ്പോൾ. സിനിമ ഹിറ്റ് ആകും എന്ന് കണ്ട് മാത്രം ഡേറ്റ് നൽകുന്ന നടനല്ല മോഹൻലാലെന്ന് ഇദ്ദേഹം പറയുന്നു.
'ലാൽ സർ ഹിറ്റായ സംവിധായകർക്ക് മാത്രമല്ല ഡേറ്റ് കൊടുക്കുന്നത്. പരാജയപ്പെട്ട സംവിധായകർക്കും ഡേറ്റ് കൊടുക്കാറുണ്ട്. കഥ നല്ലതായിരിക്കും എന്ന ആത്മവിശ്വാസമുണ്ട്. ബോക്സ് ഓഫീസിൽ ഓടിയില്ലെങ്കിലും ആ സിനിമ നല്ലതാണെന്ന് തോന്നിയാൽ അദ്ദേഹം ചെയ്യും'
റാം സിനിമയുടെ ഷൂട്ടിംഗിൽ യുകെ ഷെഡ്യൂൾ കുറച്ച് കൂടി ഉണ്ട്. മൊറോക്കോ, ടുണീഷ്യ, ഇസ്രായേൽ തുടങ്ങിയ ഇടങ്ങളിലും ഷൂട്ട് ഉണ്ട്. റാം ആക്ഷൻ സിനിമയാണ്. റിയലിസ്റ്റിക് ഫൈറ്റ് ആണെന്നും ജീത്തു പറഞ്ഞു. റിവ്യൂ ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. സിനിമയുടെ ഉദ്ദേശ്യം എന്നത് നമ്മൾ തിയറ്ററിൽ ഇരിക്കുമ്പോൾ ഏതെങ്കിലും രീതിയിൽ രസിപ്പിക്കണം. നമ്മളെ രസിപ്പിച്ച് കഴിഞ്ഞാൽ ടോട്ടാലിറ്റിയിൽ സിനിമ നല്ലതാണോ എന്നാണ് നോക്കുക. റിവ്യൂ ചെയ്യുന്നവർക്ക് അത് അവരുടെ പ്രൊഫഷന്റെ ഭാഗമാണ്.
ഒരു സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ആദ്യത്തെ ദിവസം തന്നെ നെഗറ്റീവ് എഴുതാതെ പടത്തിന് ഒരു ബ്രീത്തിംഗ് സ്പേസ് കൊടുക്കുക. ആദ്യം തന്നെ പ്രേക്ഷകരെ വെറുപ്പിച്ച് ഓടിക്കാതെ ഒരാഴ്ചയൊക്കെ കഴിഞ്ഞ് റിവ്യൂ പറയുക. കാരണം ഇതിന്റെ പിന്നിൽ ഒത്തിരി അധ്വാനങ്ങൾ ഉണ്ട്. മുതൽമുടക്കുന്ന പ്രൊഡ്യൂസർ ഉണ്ട്. അയാൾക്കൊരു കുടുംബം ഉണ്ട്. ഇത് ഓരോരുത്തരുടെ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ ഞാനൊരു അഭിപ്രായം പറയുന്നു എന്നേ ഉള്ളൂയെന്നും സംവിധായകൻ പറഞ്ഞു.
കൗമുദി മൂവീസിനോടാണ് പ്രതികരണം. കൂമൻ ആണ് ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സിനിമ. ആസിഫലി നായകൻ ആയ സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. 12 ത്ത് മാന്റെ തിരക്കഥാകൃത്ത് കെആർ കൃഷ്ണകുമാർ ആണ് കൂമന്റെയും രചന നിർവഹിച്ചിരിക്കുന്നത്. പൂർണമായും ത്രില്ലർ സ്വഭാവത്തിൽ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണിത്. പൊലീസ് കോൺസ്റ്റബിൾ ഗിരിശങ്കർ എന്ന കഥാപാത്രത്തെ ആണ് ആസിഫ് അലി കൂമനിൽ അവതരിപ്പിക്കുന്നത്. കൊത്ത് എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന സിനിമ കൂടിയാണിത്.
-
അതെന്റെ ഭാവിയെ ഭയപ്പെടുത്തുന്നു എന്നത് സത്യാവസ്ഥയാണ്; റിയാസ് പറഞ്ഞത് തന്റെ വ്യക്തിപരമായ അനുഭവമെന്ന് നാദിറ
-
ചില ദിവസങ്ങളിൽ അദ്ദേഹം മറ്റൊരു മുറിയിൽ; ഞാനത് പൂർണമായും മനസിലാക്കുന്നു; ഭർത്താവിനെക്കുറിച്ച് വിദ്യ
-
ശോഭനയുടെ പെരുമാറ്റം; ബാലചന്ദ്രമേനോൻ ദേഷ്യപ്പെട്ട് ബിസ്കറ്റ് വലിച്ചെറിഞ്ഞു; അനുഭവങ്ങൾ പങ്കുവെച്ച് വിജി തമ്പി