Don't Miss!
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
കലാഭവന്‍ മണിച്ചേട്ടനെ എനിക്ക് ഷ്ടമായിരുന്നു! മരണം വല്ലാത്ത നൊമ്പരമുണ്ടാക്കിയെന്ന് ജോണ്‍ ഡിറ്റോ
നടന് കലാഭവന്‍ മണി വേര്‍പിരിഞ്ഞിട്ട് നാല് വര്‍ഷത്തോളമായി. ഇന്നും മണി ഉണ്ടാക്കിയ സ്നേഹത്തെ കുറിച്ച് മലയാള പ്രേക്ഷകര്‍ വാതോരാതെ സംസാരിക്കാറുണ്ട്. മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരു സിനിമ വിനയന് പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. 2018 ലാണ് നടന് സെന്തിലിനെ നായകനാക്കി വിനയനൊരുക്കിയ ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്.
ഇപ്പോഴിതാ കലാഭവന്‍ മണിയായി ഈ സിനിമയില്‍ അഭിനയിക്കാന്‍ തനിക്കും താല്പര്യമുണ്ടായിരുന്നുവെന്ന് പറയുകയാണ് എഴുത്തുകാരനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ പി ആര്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലായിരുന്നു സംവിധായകന് വിനയനുമായി സംസാരിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ജോണ്‍ ഡിറ്റോയുടെ കുറിപ്പ്
കലാഭവന്‍ മണിച്ചേട്ടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ വല്ലാത്ത നൊമ്പരമുണ്ടായി. വര്‍ഷങ്ങള്‍ കഴിഞ്ഞു. സംവിധായകന് വിനയന് സര് കലാഭവന്‍ മണിയെക്കുറിച്ച് ഒരു സിനിമാ എടുക്കുന്നു എന്ന് വാര്‍ത്ത വന്നു. അന്നുവരെയില്ലാത്ത ഒരു മോഹം എനിക്ക് തോന്നി. വിഷയം രഹസ്യമായി പി.ആര്.ഒ. അ എസ് ദിനേഷ് പിആര്‍ഒ ചേട്ടനോട് പറഞ്ഞു.
വിനയന് സാറിന്റെ വാട്ട്സാപ്പ് നമ്പര്‍ തന്നു. ഫോട്ടോയും ഡിറ്റെയില്‍സും അയക്കാന്‍ പറഞ്ഞു. കലാഭവന്‍ മണിയായി ഞാന്‍ അഭിനയിക്കുന്നത് സാഹസമാണെങ്കിലും ഗൂഢമായ ഒരാത്മവിശ്വാസം എന്നില്‍ പ്രവര്‍ത്തിച്ചു. അഭിനയിക്കണമെന്ന് ഒരു തോന്നല്‍ ഇത്ര കാലം ഉണ്ടായിട്ടുമില്ല. മാക്റ്റയില്‍ വലിയ സംഘര്‍ഷമുണ്ടാവുകയും വിനയന് സാറിനെ പുറത്താക്കുകയും ചെയ്തപ്പോള്‍ ഗുരുക്കന്മാരെല്ലാം എതിര് പക്ഷത്തു നിന്നപ്പോള്‍ വിനയന് സാറിനൊപ്പം ധീരമായി പരസ്യമായി ഞാന്‍ നിലയുറപ്പിച്ചിരുന്നു.
അദ്ദേഹം ഓര്‍ക്കുന്നുണ്ടാവില്ലായിരിക്കാം. പിന്നീട് അക്കാര്യം മറന്നു. ഒരു ദിവസം എന്നെ ഞെട്ടിച്ചു കൊണ്ട് വിനയന്‍സര്‍ വിളിക്കുന്നു. 'ജോണ്‍ തനിക്ക് പ്രായം കൂടിപ്പോയി. ഏകദേശം 30 ആണ് വേണ്ടത്. 'ഞാന്‍ നന്ദി പറഞ്ഞു. മലയാള സിനിമയില്‍ മണിച്ചേട്ടന് എന്ന ഹീറോയാകാനുള്ള എന്റെ മോഹം പ്രായം എന്ന അപരിഹാര്യമായ വിധിയില്‍ത്തട്ടി അവിടെപ്പൊലിഞ്ഞു.
മഞ്ജു വാര്യര്‍ക്കും മോഹന്‍ലാലിനും ശേഷം ഐശ്വര്യ ലക്ഷ്മിയും! പുതുതലമുറയില്‍ നിന്നും ആദ്യമെത്തിയ ആളാണ്
പിന്നീട് സെന്തില്‍ എന്ന മിടുക്കന് ആ റോള്‍ ഗംഭീരമാക്കി. ഈ കോവിഡ് കാലത്ത് അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ചാലക്കുടിയിലും പരിസരത്തും എന്തെല്ലാം വിധത്തില്‍ പ്രവര്‍ത്തിച്ചേനെ.ലോക് ഡൗണിലിരിക്കുന്ന മലയാളികള്‍ക്ക് നാടന്‍ പാട്ടു കൊണ്ട് മനഃസുഖം നല്കിയേനെ.
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍
-
'ഇനി യുദ്ധം ജാസ്മിനും സിബിനും തമ്മില്‍; അഖില്‍ മാരാരും ശോഭയും പോലെ, കളിമാറി മറിയും'