'പരിധി വിട്ട് സ്റ്റിറോയിഡ്, സ്ട്രസ്സിനും ടെൻഷനും മരുന്ന്, അന്നേ കാഴ്ച നഷ്ടപ്പെട്ടു, ഇത് മറ്റെന്തോ അസുഖം'
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും മാൻലി ലുക്കുണ്ടായിരുന്ന ഹീറോയാണ് നടൻ വിശാൽ. സണ്ടക്കോഴിയുടെ റിലീസിനുശേഷം നടന് കേരളത്തിൽ അടക്കം നിരവധി ആരാധകരുണ്ട്. ഒരു കാലത്ത് തെന്നിന്ത്യയിലെ ഭൂരിഭാഗം പെൺകുട്ടികളുടെയും ക്രഷായിരുന്നു വിശാൽ. നാൽപ്പത്തിയേഴുകാരനായ താരം തമിഴ് സിനിമയിൽ ഇനിയും വിവാഹം കഴിയാത്ത നടന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളയാളാണ്. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടാണ് വിശാൽ കരിയർ ആരംഭിച്ചത്.
പിന്നീട് ചെല്ലമേ സിനിമയിലൂടെ നായകനായി. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മുൻനിര നായകനായി, നിർമാതാവായി, തമിഴ് സിനിമയിലെ പല സംഘടനകളുടെയും തലപ്പത്തുമെത്തി. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിൽ വളരെ അവശനായ വിശാലിനെയാണ് ആരാധകർ കണ്ടത്. ആരാധകർക്ക് മാത്രമല്ല സിനിമയെ സ്നേഹിക്കുന്നവർക്കെല്ലാം അതൊരു ഷോക്കായിരുന്നു.

നീണ്ട 12 വർഷത്തെ കാത്തിരിപ്പിനുശേഷം റിലീസിനൊരുങ്ങുന്ന മദ ഗജ രാജയുടെ പ്രീ റിലീസ് പരിപാടിയിലാണ് അവശനായി വിശാൽ എത്തിയത്. ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുകയും നാക്ക് കുഴയുകയും ചെയ്യുന്നുണ്ടായിരുന്നു. മുഖത്ത് നീരും വെച്ചിരുന്നു.
കാഴ്ചക്കായി കണ്ണടയും താരം ഉപയോഗിച്ചിരുന്നു. വിശാലിന് എന്തുപറ്റി എന്നാണ് വീഡിയോ വൈറലായതോടെ എല്ലാവരും തിരക്കുന്നത്. കടുത്ത മൈഗ്രൈയ്നും പനിയുമാണ് നടൻ അവശതയ്ക്ക് പിന്നിലെന്നാണ് അണിയറപ്രവർത്തകരും നടന്റെ അടുത്ത വൃത്തകളും അറിയിച്ചത്. എന്നാൽ പനിക്കും അപ്പുറം മറ്റ് എന്തോ വലിയൊരു അസുഖം നടനുണ്ടെന്ന് പറയുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലു.
തമിഴ് സിനിമയിൽ ഏറ്റവും മാൻലി ലുക്കുള്ള നടനായിരുന്നു വിശാൽ. അവൻ ഇവൻ സിനിമയിൽ അഭിനയിച്ചശേഷം ചെറിയ രീതിയിൽ ഫീമെയിൽ ടച്ച് നടന്റെ പെരുമാറ്റത്തിൽ വന്നിരുന്നു. വിശാലിന്റെ പുതിയ വീഡിയോ വൈറലായശേഷം ബോഡി ഫിറ്റായിരിക്കാൻ പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോഗിച്ചതാകും കാരണം എന്നൊക്കെ പ്രചരിക്കുന്നുണ്ട്.
മുമ്പ് ഒരിക്കൽ വിശാലിനെ ഞാൻ കണ്ടപ്പോൾ സംസാരിക്കുന്നതിനിടെ സ്ട്രസ്സും ടെൻഷനും ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷെ അന്ന് ഞാൻ അത് പുറത്ത് പറഞ്ഞിരുന്നില്ല. കടങ്ങൾ, പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി, സിനിമകളുടെ പരാജയം ഇതൊക്കെ അലട്ടുന്നുണ്ടാകും. നടനാണെങ്കിലും മനുഷ്യനല്ലേ... പൊതുപ്രശ്നങ്ങൾക്കുവേണ്ടി പോലും നിരന്തരം സംസാരിക്കുന്നയാളാണ് വിശാൽ.

വിശാലിനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ എനിക്ക് ഷോക്കായി. പനിയാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഉയർന്ന പനിയുള്ള ഒരാൾക്ക് ഇത്തരമൊരു ഫങ്ഷനിൽ പങ്കെടുക്കാൻ വരാൻ കഴിയില്ല. മാത്രമല്ല പനിയുള്ളവരെ ഇത്തരം പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഡോക്ടർ അനുവദിക്കില്ല. ഇതൊക്കെ വെറുതെ ഒരു കാരണം പോലെ പറയുന്നതാണ്. മറ്റെന്തോ പ്രശ്നമുണ്ട്. ഹൈ പവർ കണ്ണട ധരിച്ചിരിക്കുന്നത് കണ്ടപ്പോഴും സങ്കടം തോന്നി.
അവൻ ഇവൻ സിനിമയിൽ കോങ്കണ്ണുള്ള കഥാപാത്രമായി വിശാൽ അഭിനയിച്ചിരുന്നു. അതിനുശേഷം വിശാലിന് കാഴ്ച നഷ്ടപ്പെട്ടു. ഡബ്ബിങിന് വന്നപ്പോൾ തനിയെ വിശാലിന് കോങ്കണ്ണ് വരുമായിരുന്നു. ഭാര്യയും കുഞ്ഞുമൊക്കെയായി ഒരു കുടുംബമുണ്ടായിരുന്നുവെങ്കിൽ വിശാലിന് ഈ അവസ്ഥ വരില്ലായിരുന്നു. ആരോഗ്യവാനായി തിരിച്ച് വരട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നാണ് ചെയ്യാറു ബാലു പറഞ്ഞത്.
നിർമാതാവ് ജി കെ റെഡ്‌ഡിയുടെ ഇളയ മകനാണ് വിശാൽ കൃഷ്ണ റെഡ്‌ഡി എന്ന വിശാൽ. വിശാൽ ഫിലിം ഫാക്ടറി എന്ന ബാനറിന് കീഴിലാണ് വിശാൽ ചിത്രങ്ങൾ നിർമിക്കുന്നത്. 2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദഗജരാജ.


Click it and Unblock the Notifications