Don't Miss!
- News അനിയന്ത്രിതമായ തിരക്ക്, പോളിംഗ് തടസപ്പെട്ടു; നടന് വിജയിക്കെതിരെ പരാതി; വോട്ട് ചെയ്യാനാവാതെ സൂരി
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
മോഹന്‍ലാലിനെ കണ്ട് മമ്മൂട്ടിയല്ലേ എന്ന് ചോദ്യം, അതെ എന്ന് ലാലും, അനുഭവം പങ്കുവെച്ച് ശ്രീകാന്ത് കോട്ടക്കല്‍
മലയാള സിനിമയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച രണ്ട് താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പകരം വെക്കാനില്ലാത്ത രണ്ട് മഹാപ്രതിഭകളായാണ് ഇരുവരും ഇപ്പോഴും മുന്നേറികൊണ്ടിരിക്കുന്നത്. സൂപ്പര്‍താര പദവിയില്‍ എത്തിയ സമയത്തും വര്‍ഷങ്ങളായുളള സൗഹൃദം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു. മമ്മൂക്കയെ കുറിച്ച് ലാലേട്ടനും, ലാലേട്ടനെ കുറിച്ച് മമ്മൂക്കയും പറയുന്ന വാക്കുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മോളിവുഡില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച സൂപ്പര്‍താരങ്ങള്‍ കൂടിയാണ് ഇരുവരും.
കഴിഞ്ഞ വര്‍ഷം ലാലേട്ടന്റെ ജന്മദിനത്തില് മമ്മൂക്കയുടെതായി വന്ന ആശംസാ വീഡിയോ ശ്രദ്ധേയമായിരുന്നു. ലാലിന്റെ സ്നേഹത്തോടെയുളള ഇച്ചാക്ക വിളിയെ കുറിച്ചെല്ലാം അന്ന് വീഡിയോയില്‍ മമ്മൂക്ക പറഞ്ഞിരുന്നു. ഒപ്പം മമ്മൂക്കയുടെ പിറന്നാളിന് ലാലേട്ടന്റെതായി വന്ന ആശംസയും ശ്രദ്ധേയമായി. ഇരുവരും ഒന്നിച്ചുളള സിനിമകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.
അതേസമയം മോഹന്‍ലാലിനൊപ്പം ഭൂട്ടാനിലേക്ക് യാത്രപോയപോഴുളള അനുഭവം നടന്റെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീകാന്ത് കോട്ടക്കല്‍ പങ്കുവെച്ചിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ വന്ന കുറിപ്പിലാണ് മോഹന്‍ലാലിനൊപ്പമുളള യാത്രാനുഭവങ്ങള്‍ പങ്കുവെച്ച് അദ്ദേഹം എത്തിയത്. മോഹന്‍ലാലിനെ കണ്ട് മമ്മൂട്ടിയല്ലേ എന്ന് ഒരു കുടുംബം ചോദിച്ച കഥയാണ് കുറിപ്പില്‍ പറയുന്നത്.
"പാരോയിലെ എറ്റവും പ്രധാനമായ കാഴ്ച ബുദ്ധ മതാചാര്യനായ ഗുരുപത്മസംഭവന് വജ്രായന ബുദ്ധമതം പരിശീലിച്ച തക്സാങ് വിഹാരം (ടൈഗേഴ്സ് നെറ്റ്) കാണാനുളള യാത്രയിലായിരുന്നു ഞങ്ങള്‍. സമുദ്ര നിരപ്പില്‍ നിന്ന് 10,240 അടി ഉയരത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലാണ് ഈ വിഹാരം. അതിരാവിലെ തന്നെ യാത്ര തുടര്‍ന്നു. കുറെ ദൂരം നടന്നു. ഇതിനിടെ മധ്യവയസ്കരായ ദമ്പതിമാര്‍ ഞങ്ങളെ കടന്നുപോയി.
പെട്ടെന്ന് അവര്‍ തിരിഞ്ഞുനിന്ന ലാലിനോട് ചോദിച്ചു. യൂ ആക്ടര്‍ മമ്മൂട്ടി നിങ്ങള്‍ മമ്മൂട്ടിയാണോ എന്ന്. അതുകേട്ട് മോഹന്‍ലാല്‍ പറഞ്ഞു യെസ്, അവര്‍ ചിരിച്ചുകൊണ്ട് നടത്തം തുടര്‍ന്നു. കുറച്ചുമുന്നിലേക്ക് പോയി തിരിച്ചുവന്ന് പറഞ്ഞു. സോറി സര്, യു ആക്ടര്‍ മോഹന്‍ലാല്‍. അപ്പോഴും ലാല്‍ പറഞ്ഞു യെസ്, സോറി സര് ഞങ്ങള്‍ ബാംഗ്ലൂരൂവില്‍ നിന്നാണ് പെട്ടെന്ന് ഒരു ഓര്‍മ്മപ്പിശക്, അയാള്‍ പറഞ്ഞു.
നോ പ്രോബ്ലം ലാല്‍ പറഞ്ഞു. അവര്‍ നീങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു മമ്മൂട്ടിയാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് പറഞ്ഞത് എന്തിനാണ്? അതിന് മറുപടിയായി ലാല്‍ പറഞ്ഞു, ഈ ആളറിയാത്ത ദേശത്ത് നമ്മള് ആരായാല്‍ എന്താണ് സര്. അഹം അലിഞ്ഞ മഹാനടനെയാണ് ഞാന്‍ അവിടെ കണ്ടത്. ശ്രീകാന്ത് കോട്ടക്കല്‍ കുറിച്ചു.
Recommended Video
ഉച്ചയ്ക്ക് രണ്ട് മണിയോടെ ടൈഗര്‍ നെസ്റ്റില്‍ എത്തി. ഏകാന്തതയില്‍ മനുഷ്യന് ധ്യാനിക്കാന്‍ പറ്റിയ ഇടം. ഒരുപാട് സമയം അവിടെ ചിലവഴിച്ച ശേഷം താഴെയെത്തി. മുറിയിലേക്ക് പോകുമ്പോള്‍ ലാല്‍ തനി ഭര്‍ത്താവായി, കണ്ട സ്ഥലത്തെ കുറിച്ച് സുചിത്രയോട് വിവരിക്കുന്ന കാതരനായ ഭര്‍ത്താവ്, ശ്രീകാന്ത് കോട്ടക്കല്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ ലേഖനത്തില്‍ കുറിച്ചു.
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ