നട്ടെല്ലിന് പരിക്ക് പറ്റിയതോടെ പരമ്പരയില്‍ നിന്നും മാറേണ്ടി വന്നു, സൂരജിനെക്കുറിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൂരജ് സൺ . പാടാത്ത പൈങ്കിളി പരമ്പരയിലെ ദേവയായിട്ടാണ് താരം പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് കയറി കൂടിയത് . പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയിട്ടും ഇതേ സ്നേഹം പ്രേക്ഷകർ കാത്തു സൂക്ഷിക്കുന്നുണ്ട്. തിരിച്ച് ആരാധകരോടും വളരെ അടുത്ത ബന്ധമാണ് നടനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ സൂരജ് തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കിന്നതിനോടൊപ്പം തന്റെ സ്നേഹിക്കുന്നവരുടെ വിശേഷങ്ങളും ചോദിച്ച് അറിയാറുണ്ട്. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുന്ന താരമാണ് സൂരജ് സൺ.

സൂരജിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയൽ വൈറൽ ആവുന്നത് നടനെ കുറിച്ച് കുറിച്ചുള്ള ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകകളാണ്. ഇരുവരും അടുത്തിടെ കണ്ടുമുട്ടിയിരുന്നു. ഇദ്ദേഹത്തെ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ... എന്ന് പറഞ്ഞു കൊണ്ടാണ് ആർ എൽവി കുറിപ്പ് ആരംഭിച്ചത്. '' പാടാത്ത പൈങ്കിളിയിലെ ദേവൻ യഥാർത്ഥ പേര് സൂരജ് സൺ. ഇന്ന് എറണാകുളത്ത് നടന്ന പുതിയ സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട ചടങ്ങിൽ വച്ച് പരിചയപ്പെട്ടതായിരുന്നു. ഒരു സാധാരണക്കാരൻ യാതൊരു ജാഡയുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന കണ്ണൂർക്കാരൻ. മണിച്ചേട്ടനെ ഗോഡ്ഫാദറായി കാണുന്ന ഈ കലാകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.
മഴവെള്ളപാച്ചിലിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ മുങ്ങി താണപ്പോൾ യാതൊരു മടിയും കൂടാതെ തൻ്റെ ജീവൻ പോലും വകവയ്ക്കാതെ കുട്ടികളെ രക്ഷിക്കാൻ ഒഴുക്കുള്ള പുഴയിലേക്ക് എടുത്തു ചാടി. കനത്ത ഒഴുക്കിൽ പാറകളിൽ തട്ടി നട്ടെല്ലിന് പരിക്ക് പറ്റുകയും സൂപ്പർ ഹിറ്റായി ഓടികൊണ്ടിരുന്ന സീരിയലിൽ നിന്ന് പിൻമാറേണ്ടി വന്ന മനുഷ്യത്വമുള്ള യഥാർത്ഥ കലാകാരൻ. ഇദ്ദേഹത്തിന് ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എന്ന്'' ആർഎൽവി രാമകൃഷ്ണൻ കുറിച്ചു.
ആർഎൽവി കണ്ടതിലുള്ള സന്തോഷം സൂരജും പങ്കുവെച്ചിരുന്നു.. ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു വാചാലനായത്. കലാഭവൻ മണിയുടെ സ്നേഹത്തെ കുറിച്ചും സൂരജ് കുറിച്ചിരുന്നു. ''നമ്മുടെയൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വ്യക്തികളിൽ ഒരാളായിരുന്നു കലാഭവൻ മണിച്ചേട്ടൻ. ഒരിക്കൽ അദ്ദേഹത്തെ യാദൃശ്ചികമായി കാണാൻ ഇടയായി അന്ന് അങ്ങേ അറ്റം സന്തോഷവും അഭിമാനവും തോന്നിയിരുന്നു. അതുപോലെ തന്നെ ഇന്ന് യാദൃശ്ചികമായിഅദ്ദേഹത്തിന്റെ അനുജനെ, ഡോക്ടർ ആർഎൽവി രാമകൃഷ്ണൻ ചേട്ടനെ പരിചയപ്പെടാനുള്ള അവസരം കിട്ടി. അദ്ദേഹത്തിൽ ഞാൻ കണ്ടത് മണിച്ചേട്ടനെ തന്നെയായിരുന്നു. മണിച്ചേട്ടനെ കുറിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചതും. നാടൻ പാട്ടിന്റെ രാജകുമാരനും സകലകലാ വല്ലഭവനും സൗത്ത് ഇന്ത്യൻ സിനിമകളിലെല്ലാം സജീവവുമായിരുന്ന മണിച്ചേട്ടനെ നമുക്ക് നഷ്ടമായിട്ട് ഈ മാർച്ച് 6 വരുമ്പോൾ 6 വർഷമാകുമെന്ന് ഇപ്പോഴും ഉൾകൊള്ളാൻ പറ്റുന്നില്ല എന്നതാണ് സത്യം.
സിനിമകളിൽ ആയിക്കോട്ടെ സ്റ്റേജ് ഷോസിൽ ആയിക്കോട്ടെ താരജാഡകൾ ഒന്നും പ്രകടിപ്പിക്കാതെ , പ്രേക്ഷകരിലേക്കും ജനങ്ങളിലേക്കും വളരെ പെട്ടെന്ന് ഇഴുകി ചേരാൻ മണിച്ചേട്ടനോളം കഴിവ് വേറെ ആർക്കുമില്ല. കരുമാടിക്കുട്ടനായും, വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയിലെ രാമുവായും, ആകാശത്തിലെ പറവകളിലെ ഉടുമ്പ് വാസുവായുമൊക്കെ അദ്ദേഹം പകർന്നാടിയപ്പോൾ പ്രേക്ഷക മനസ്സിൽ പകരം വെയ്ക്കാനില്ലാത്ത താരമായും വ്യക്തിയായും അദ്ദേഹം മാറുവായിരുന്നു. അകാലത്തിൽ വിട്ടു പോയ അദ്ദേഹത്തെ ഒരു നോക്കെങ്കിലും അവസാനമായി കാണാൻ ഒഴുകിയെത്തിയ ജനക്കൂട്ടത്തിനെ നമ്മൾ കണ്ടതാണ്, ആ മരണവാർത്ത ഓരോ സിനിമ ആസ്വാദാകനും ഏറെ വേദനയോടെയാണ് ഏറ്റു വാങ്ങിയതും. ഇന്നും കഥാപത്രങ്ങളിലൂടെ, നാടൻ പാട്ടുകളിലൂടെയൊക്കെ നമുക്ക് മുന്നിൽ അണയാത്ത ദീപമായി ഈ അതുല്യ പ്രതിഭാസം ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. ഈ മണിനാദം ഒരിക്കലും നിലയ്ക്കില്ല. നിലയ്ക്കാൻ നമ്മൾ പ്രേക്ഷകർ അനുവദിക്കില്ല എന്ന് നിങ്ങളുടെ സ്വന്തം സൂരജ് എന്നായിരുന്നു സൂരജിന്റെ കുറിപ്പ്. നടന്റെ വാക്കുകൾ വൈറൽ ആയിരുന്നു.


Click it and Unblock the Notifications