Don't Miss!
- Sports IPL 2024: ആദ്യ 16 ബോളില്‍ 31, അടുത്ത 21 ബോളില്‍ 19! വീണ്ടും ഫിഫ്റ്റിക്കു കളിച്ച് കോലി, വിമര്‍ശനം
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പ്രിയദര്‍ശന്റെ മികച്ച ചിത്രമായിരുന്നിട്ടും മമ്മൂട്ടിക്ക് മുന്നില്‍ മോഹന്‍ലാല്‍ തോറ്റ് തുന്നം പാടി!
Recommended Video
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും നിരവധി തവണ ബോക്സോഫീസില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ആരാധകരുടെ കാര്യത്തില്‍ രണ്ട് താരങ്ങളും ഏറെ മുന്നിലാണ്. ബോക്സോഫീസില്‍ ഇരുവരും ഒരുമിച്ചെത്തുമ്പോള്‍ ആരാധകരെ അത് ഏറെ ആവേശഭരിതരാക്കുന്നു. അത്തരത്തില്‍ ഒരേ സമയത്ത് റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളായിരുന്നു കാലാപാനിയും ഹിറ്റലറും. ഒന്നിനൊന്ന് മികച്ച പ്രകടനവുമായി ഇരുവരും എത്തിയപ്പോള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷമായിരുന്നു.
അച്ഛനെതിരെയുള്ള വിലക്ക് വീട്ടിലും പ്രകടമായിരുന്നു, താരപുത്രന്റെ വെളിപ്പെടുത്തല്‍
നിവിന്‍ പോളിയെ ദുല്‍ഖറാക്കിയ അവതാരക, പിന്നീട് സംഭവിച്ചത് ഇതായിരുന്നു, വീഡിയോ വൈറല്‍!
മോഹന്‍ലാല്‍ മമ്മൂട്ടി ബോക്സോഫീസ് ഏറ്റുമുട്ടലുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഹിറ്റലര്‍, കാലാപാനി സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ അരങ്ങേറിയത്. 1996 ഏപ്രില്‍ 6 നാണ് മോഹന്‍ലാല്‍ പ്രിയദര്ശന് ടീമിന്റെ കാലാപാനി റിലീസ് ചെയ്തത്, കൃത്യം ഏഴു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിദ്ദിഖ് ടീമിന്റെ ഹിറ്റലറും റിലീസ് ചെയ്തു. ബോക്സോഫീസ് പോരാട്ടത്തില്‍ ഏത് സിനിമയാണ് വിജയിച്ചതെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.
മോഹന്‍ലാലും മമ്മൂട്ടിയും
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ബോക്സോഫീസില്‍ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആരാധകരെ ഏറെ ആവേശത്തിലാക്കുന്ന താരപോരാട്ടം തിയേറ്ററുകളില്‍ ഉത്സവപ്രതീതി ഉണര്‍ത്താറുണ്ട്.
കാലാപാനിയും ഹിറ്റലറും
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കാലാപനിയും മമ്മൂട്ടി സിദ്ദിഖ് ടീമിന്റെ ഹിറ്റലറും ഒരേ സമയത്താണ് തിയേറ്ററുകളിലേക്ക് എത്തിയത്. 1996 ഏപ്രില്‍ 6നാണ് കാലാപാനി തിയേറ്ററുകളിലേക്ക് എത്തിയത്. ഏഴ് ദിവസത്തിന് ശേഷം ഹിറ്റലര്‍ സിനിമയും തിയേറ്ററുകളിലേക്കെത്തി.
രണ്ടരക്കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ
അന്നത്തെക്കാലത്ത് മലയാള സിനിമയ്ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര തരത്തിലുള്ള മേക്കിങ്ങായിരുന്നു കാലാപാനിയുടേത്. രണ്ടരക്കോടി രൂപ മുതല്‍ മുടക്കിയാണ് ചിത്രം ഒരുക്കിയത്.
സ്വാതന്ത്ര്യ സമരത്തിന്റെ കഥ
സ്വാതന്ത്ര്യ സമരത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ദൃശ്യ ഭംഗി എടുത്തുപറയേണ്ട ഘടകമാണ്. മോഹന്‍ലാലിനോടൊപ്പം പ്രഭു, അമരീഷ് പുരി, ശ്രീനിവാസന്, നെടുമുടി വേണു, തബു എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. സന്തോഷ് ശിവനായിരുന്നു സിനിമാട്ടോഗ്രഫി ചെയ്തത്.
ഇന്നും ഓര്‍ത്തിരിക്കുന്ന ഗാനങ്ങള്‍
ഇളയരാജയുടെ മാസ്മരിക സംഗീതമായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ആറ്റിറമ്പിലെ കൊമ്പിലെ, ചെമ്പൂവേ പൂവേ, മാരിക്കൂടിനുള്ളില്‍, കൊട്ടുംകുഴല്‍ വിളി തുടങ്ങിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.
ഒരാഴ്ചയ്ക്ക് ശേഷം മാധവന്‍കുട്ടി എത്തിയപ്പോള്‍
കാലാപാനി റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് മമ്മൂട്ടി സിദ്ദിഖ് ടീമിന്റെ ഹിറ്റ്ലര്‍ തിയേറ്ററുകളിലേക്കെത്തിയത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകന്റെ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
കളക്ഷനെ ബാധിച്ചു
തുടക്കത്തില്‍ ആള്ക്കാര് സ്വീകരിച്ചുവെങ്കിലും ഹിറ്റലര്‍ എത്തിയപ്പോള്‍ കാലാപാനിയുടെ കളക്ഷന്‍ കുറഞ്ഞു. ഭേദപ്പെട്ട കളക്ഷന്‍ സ്വന്തമാക്കിയെങ്കിലും ഹിറ്റ്ലറിന് മുന്നില്‍ കാലാപാനി പരാജയപ്പെടുകയായിരുന്നു.
തിയേറ്ററുകള്‍ ജനസാഗരം
കൊമേഷ്യല്‍ സിനിമകളെ ഇഷ്ടപ്പെടുന്നവരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരുന്നു ഹിറ്റ്ലര്‍. ഫാമിലി എന്‍ര്‍ടൈനര്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചതോടെ തിയേറ്ററുകള്‍ ജനസാഗരമായി മാറി.
എട്ടുകോടിയിലധികം നേടി
ശരാശരി ബഡ്ജറ്റിലൊരുക്കിയ ഹിറ്റ്ലര്‍ എട്ടുകോടിയിലധികം നേടി ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയായിരുന്നു. എന്നാല്‍ മലയാളത്തിലെ മികച്ച ക്ലാസിക്ക് ചിത്രങ്ങളിലൊന്നായി ഒതുങ്ങിപ്പോവുകയായിരുന്നു കാലാപാനി.
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്