twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുതിർന്ന താരങ്ങളോട് ഖേദം പ്രകടിപ്പിച്ച് സംവിധായകൻ കമൽ!! ദിലീപ് വിഷയത്തിൽ മൗനം

    സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തു പോയ നടിമാർക്ക് എല്ലാവിധ പിന്തുണയും നൽകുന്നു

    |

    താര സംഘടനയായ എഎംഎംഎയെ കുറിച്ചുളള ആരോപണങ്ങളും വിവാദങ്ങളും ഒന്നിനു പുറകെ ഒന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. നടൻ ദിലീപിന്റെ മടങ്ങി വരവിനെ തുടർന്ന് ആരംഭിച്ച പ്രശ്നം ഇപ്പോൾ സിനിമ മേഖലയെ ഒന്നടങ്കം ബാധിച്ചിരിക്കുകയാണ്. ചേർന്ന് പ്രവർത്തിക്കണ്ടവർ വാക് വാദങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

    കാസ്റ്റിങ് കൗച്ച് കെട്ടുകഥയല്ല!! അത് യാഥാർഥ്യം തന്നെ, വെളിപ്പെടുത്തലുമായി നടി രേവതികാസ്റ്റിങ് കൗച്ച് കെട്ടുകഥയല്ല!! അത് യാഥാർഥ്യം തന്നെ, വെളിപ്പെടുത്തലുമായി നടി രേവതി

    എഎംഎംഎയെ കുറിച്ചുള്ള കമലിന്റെ ആരോപണം വൻ വിവാദം സൃഷ്ടിച്ചിരുന്നു. സിനിമ മേഖലയെ മാത്രമല്ല സാമൂഹിക സാംസ്കാരിക മേഖലയിൽ വരെ ഇത് ചലനം സൃഷ്ടിച്ചിരുന്നു. കമലിന്റെ പരാമർശത്തിനെതിരെ എഎംഎംഎയിലെ മുതിർന്ന താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത വിഷയത്തിൽ വിശദീകരണവുമായി കമൽ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

     അൽപം മാന്യത കാണിക്കാമായിരുന്നു!! കമലിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന താരങ്ങള്‍, പറയുന്നത് ഇങ്ങനെ അൽപം മാന്യത കാണിക്കാമായിരുന്നു!! കമലിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന താരങ്ങള്‍, പറയുന്നത് ഇങ്ങനെ

      പ്രതികരിച്ചത് അക്കാദമി ചെയർമാനായിട്ടല്ല

    പ്രതികരിച്ചത് അക്കാദമി ചെയർമാനായിട്ടല്ല

    തന്റെ അഭിപ്രായത്തിൽ എഎംഎംഎയിലെ മുതിർന്ന അംഗങ്ങൾക്ക് വിഷമം ഉണ്ടാക്കിയതിൽ താൻ ഖേദിക്കുന്നുണ്ടെന്ന് കമൽ പറഞ്ഞു. താൻ പ്രതികരിച്ചത് അക്കാദമി ചെയർമാൻ എന്ന നിലയിൽ അല്ലെന്നും അദ്ദേഹം വിശദീകരിച്ചു. എഎംഎംഎയിലേയ്ക്കുളള ദിലീപിന്റെ തിരിച്ചു വരവിനെ കുറിച്ച് തനിയ്ക്ക് ഒന്നും പറയാനില്ല. അതേസമയം സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തു പോയ നടിമാർക്ക് എല്ലാവിധ പിന്തുണയും നൽകുന്നെന്നും അദ്ദേഹം പറഞ്ഞു.

    മാപ്പ് പറയണ്ട

    മാപ്പ് പറയണ്ട

    എഎംഎംഎയുടെ മുതിർന്ന അംഗങ്ങളെ കുറിച്ചുളള കമലിന്റെ പ്രസ്താവനയ്ക്കെതിരെ മുതിർന്ന താരങ്ങൾ രംഗത്തെത്തിയിരുന്നു. . മുതിർന്ന താരങ്ങളായ മധു, കെപിഎസി ലളിത, കവിയൂർ പൊന്നമ്മ, ജനാർദ്ദനൻ എന്നിവർ കലാ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് മന്ത്രിയ്ക്ക് കത്തയച്ചിരുന്നു. കൂടാതെ കമലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്

    മാന്യത കാണിക്കാമായിരുന്നു

    മാന്യത കാണിക്കാമായിരുന്നു

    ഒരു അക്കാദമി ചെയർമാന് ചേരുന്ന വാക്കുകളാണ് അദ്ദേഹം അതിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് തോന്നിയില്ല. നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാം. എന്നാൽ കുറച്ചു കൂടി മാന്യമായ ഭാഷ ആകാമായിരുന്നെന്നും ഇടവേള ബാബു പുറത്തു വിട്ട വാർത്ത കുറിപ്പിൽ പറയുന്നുണ്ട്. താങ്കളുടെ കാഴ്ചപ്പാടിൽ 50 ന് ശേഷമുള്ള അംഗങ്ങൾ ഔധാര്യം കൈനീട്ടി ജീവിക്കുന്നവർ ആണെന്നാണല്ലോ. എന്നാൽ അവർ വളരെ അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്നും ഇടവേള ബാബു വ്യക്തമാക്കി. കമൽ എന്ന വ്യക്തിയുടെ മനസിൽ ഞങ്ങൾ ഒക്കെ നിർഗുണൻമാർ ആയിരുന്നു എന്നാണ് കരുതി വെച്ചിട്ടുള്ളതെന്നു ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിന് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

    ഔദാര്യമല്ല

    ഔദാര്യമല്ല

    കഴിഞ്ഞ കുറെ വർഷങ്ങളായി ഞങ്ങൾ മലയാള സിനിമയിൽ പ്രവർത്തിച്ചു വരുന്നവരാണ്. അനവധി കഥാപാത്രങ്ങൾ തിരശീലയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ നിലയിൽ തന്നെയാണ്‌ കേരളത്തിലെ ജനങ്ങൾ ഞങ്ങളെ കാണുന്നതും സ്നേഹിക്കുന്നതെന്നും മുതിർന്ന താരങ്ങൾ മന്ത്രിയ്ക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്. ഞങ്ങളുടെ സംഘടനയായ എഎംഎംഎ മാസം തോറും നൽകുന്ന കൈനീട്ടത്തെ ഒരു ഔദാര്യമായിട്ടല്ല ഞങ്ങൾ കാണുന്നത്. മറിച്ച് അതൊരു സ്നേഹ സ്പർശമാണ്. ലഭിക്കുന്ന തുകയുടെ വലിപ്പത്തിനേക്കാൾ, അത്‌ നൽകുന്നതിൽ നിറയുന്ന സ്നേഹവും കരുതലുമാണ്‌ ഞങ്ങൾക്ക് കരുത്താവുന്നത്‌, തണലാവുന്നത്‌. വളരെ ചെറിയ മനസുള്ളവർക്ക് മാത്രമേ ഇതിനെ ഒരു ഔദാര്യമായി കാണാൻ സാധിക്കുകയുള്ളുവെന്നും കത്തിൽ പറയുന്നുണ്ട്.

     ഔദാര്യം പറ്റി കഴിയുന്നു

    ഔദാര്യം പറ്റി കഴിയുന്നു

    മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണെന്നും മഹാന്‍മാരെന്ന് കരുതിയ ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു. 500ലേറെ അംഗങ്ങളുള്ള അമ്മയിലെ 50 പേര്‍ മാത്രമാണ് സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നും കമല്‍ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.

    English summary
    Kamal apologises to senior artistes in amma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X