Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
അതൊരു ഹൃദയസ്പർശിയായ കൂടിക്കാഴ്ചയായിരുന്നു! 'പഴംപൊരി' അനുഭവം പങ്കുവെച്ച് കീർത്തി സുരേഷ്
മഹാനടി എന്ന ചിത്രം കീർത്തി സുരേഷിന്റെ പേര് വനോളം ഉയർത്തുകയായിരുന്നു. സാവിത്രിയായുള്ള കീർത്തിയുടെ പ്രകടനം തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ വൻ സ്വീകാര്യത ലഭിച്ചിരുന്നു.
സാവിത്രിയായുള്ള കീർത്തിയുടെ രൂപമാറ്റമാണ് പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ചത്. ചിത്രത്തിൽ താരത്തിന്റെ മേക്കോവർ ഗംഭീരമായിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ടപ്പോഴുണ്ടായ അവരുടെ മക്കളുടെ പ്രതികരണത്തെ കുറിച്ച് തുറന്നു പറയുകയാണ് കീർത്തി. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
സാവിത്രിയമ്മയുടെ മകൾ ചാമുണ്ഡോശ്വരി ഷൂട്ടിങ് സെറ്റിൽ എത്തിയിരുന്നു. അപ്പോൾ സാവിത്രി അമ്മയ്ക്ക് മകൾ ജനിക്കുന്ന സീനായിരുന്നു ഷൂട്ട് ചെയ്തു കൊണ്ടിരുന്നത്. യഥാർഥ ജീവിതത്തിൽ ചാമുണ്ഡേശ്വരിയമ്മ ജനിക്കുന്ന സന്ദർഭമായിരുന്നു. ഇതു കണ്ടപ്പോൾ അവർ വളരെ വൈകാരികാവസ്ഥയിലായിരുന്നു. മൈ പ്രെറ്റി ലിറ്റിൽ മോ എന്ന് തന്നെ വിളിക്കാൻ തുടങ്ങിയെന്ന് കീർത്തി പറഞ്ഞു.
അന്ന് എന്റെ വീടും മുങ്ങിയിരുന്നു! മൂന്ന് ദിവസം ക്യാമ്പിൽ കഴിഞ്ഞു! പ്രളയകാലനുഭവം പങ്കുവെച്ച് ജോജു
മഹാനടി ചിത്രം കണ്ടതിനു ശേഷം കീർത്തിയെ കാണാനായി സാവിത്രി അമ്മയുടെ മകൻ സതീഷ് എത്തിയിരുന്നു. ചിത്രം കണ്ട് അദ്ദേഹം വളരെ ഇമോഷണലായി. അടുത്ത ദിവസം അദ്ദേഹം യുഎസിലേയ്ക്ക് പോകുകയായിരുന്നു. സതീഷിന് കീർത്തിയെ കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ സമയം രാത്രി 8 മണി കഴിഞ്ഞിരുന്നു. ഈ സമയത്ത് കീർത്തിയെ കാണാൻ പറ്റുമോ എന്ന് ചോദിച്ച് വിജയമ്മ മേനകയെ വിളിച്ചിരുന്നു. എന്നാൽ ചെന്നോളും എന്നാണ് മേനക പറഞ്ഞത്.
കീർത്തി കേരളത്തിൽ നിന്ന് വരുന്ന കുട്ടിയല്ലേ, അവിടെ പഴംപൊരി എന്നൊരു പലഹാരം ഉളളതായി കേട്ടിട്ടുണ്ട്. ഇതുവരെ കഴിച്ചിട്ടില്ല. ഇവിടെ ചെന്നാൽ അതുണ്ടാക്കി തരുമോ എന്ന് സവിത്രിയുടെ മകൻ വിജയമ്മയോട് ചോദിച്ചിരുന്നു. തമ്മൾ അവരെ കാണാൻ പോകുന്നത് തന്നെ അസമയത്താണ്. അവിടെ അടുക്കളയിൽ ജോലി ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന് തന്നെ അറിയില്ല. നമ്മൾ ചെല്ലുന്നു, കാണുന്നു, തിരിച്ചു വരുന്നു, ഇതായിരുന്നു മറുപടി.
സൗബിന്റെ അമ്പിളി അത്ര സിമ്പിളായിരുന്നില്ല! ശരീരം മുഴുവൻ വേദനയായി, ഒടുവിൽ ഉഴിച്ചില്‍....
എന്നാൽ വീട്ടിൽ ചെന്നപ്പോൾ കീർത്തി അവരുടെ മുന്നിൽ കൊണ്ട് വെച്ചത് പഴംപൊരിയായിരുന്നു. അതു കണ്ടപ്പോൾ രണ്ടു പേരുടേയും കണ്ണ് നിറഞ്ഞിരുന്നു. വിജയമ്മ ഈ വിവരം മേനകയെ വിളിച്ചു പറയുകയും ചെയ്തു.സതീഷ് കഴിക്കണമെന്നാഗ്രഹിച്ചത് അമ്മയുടെ സ്ഥാനത്ത് നിന്ന് കീർത്തി ഉണ്ടാക്കിക്കൊടുത്തു. ഇത് ടെലിപ്പതി പോലെ ആയിപ്പോയല്ലോ മേനകാ എന്നായിരുന്നു ഫേണിലൂടെ വിജയമ്മ പറഞ്ഞത്.
കയറു പൊട്ടിച്ചോടുന്ന പോത്തിനു പിന്നാലെ ജനങ്ങൾ! 'ജല്ലിക്കെട്ട്' ഫസ്റ്റ് ലുക്ക്
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്