Don't Miss!
- Sports IPL 2024: ജയം തുടരാന്‍ സിഎസ്കെ, തിരിച്ചുവരാന്‍ ലഖ്നൗ- ടോസ് 7 മണിക്ക്
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
അവസാന കാലത്ത് അദ്ദേഹം ഇങ്ങനെയായിരുന്നു, എന്റെ ഇഷ്ടത്തിന് വിട്ടു തന്നു, വെളിപ്പെടുത്തി ചിത്ര
മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സംഗീത പ്രേമികളും ഒരുപോലെ ആരാധിക്കുന്ന ഗായികയാണ് കെഎസ് ചിത്ര. വേദികളിലായാലും സ്വകാര്യ വേദികളിലായാലും ചിരിച്ചു കൊണ്ട് എത്തുന്ന ചിത്രയെയാണ് പ്രേക്ഷകർ കാണുന്നത്. പാടുമ്പോൾ തന്നെ ആ പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു നിൽക്കുന്നു. ഇതാണ് ചിത്രയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ സംഗീ ജീവിതം ആരംഭിച്ച് ചിത്ര മുൻനിര സംഗീത സംവിധായകർക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും ചിത്ര ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്.
മലയാളത്തിലെ എവർഗ്രീൻ സംഗീത സംവിധായകനാണ് രവീന്ദ്രൻ മാസ്റ്റർ. ഇന്നും അദ്ദേഹത്തിന്റെ പാട്ടുകൾ പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്. ഈണങ്ങൾ ബാക്കിയാക്കി 2005 ൽ അദ്ദേഹം മൺമറഞ്ഞു പോയെങ്കിലും ഇന്നും രാവിന്ദ്രൻ മാസ്റ്ററിന്റെ സംഗീതം മലയാള ചലച്ചിത്ര മേഖലയിൽ ചർച്ച വിഷയമാണ്. ഒരു സംഗീതഞ്ജൻ എന്നതിലുപരി ഒരു മികച്ച മനുഷ്യൻ കൂടിയാണദ്ദേഹം. രവീന്ദ്രൻ മഷിനെ കുറിച്ചുളള ചിത്രയുടെ വാക്കുകൾ വൈറലാകുന്നു. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന പാടാം നമുക്ക് പാടാ എന്ന വേദിയിലായിരുന്നു പ്രിയഗായികയുടെ വെളിപ്പെടുത്തൽ.
താൻ ആദ്യമായി രവീന്ദജ്രൻ മാഷിനെ പരിചയപ്പടുന്നത് തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയിൽ വെച്ചാണ്.അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന്റെ വർക്ക് അവിടെ നടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിൽ എന്നെ പാടാൻ വിളിക്കുകയായിരുന്നു. ദസേട്ടനോടൊപ്പം പാടുന്ന കുട്ടി എന്ന പരിഗണനയിലാണ് അദ്ദേഹത്തിന്റെ ചിത്രത്തിൽ തനിയ്ക്ക് അവസരം നൽകുന്നത്. ദസേട്ടൻ കൂടെ പാടിപ്പിച്ചതു കൊണ്ട് മോശമാകില്ല എന്നൊരു കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്.
വെൺകൊറ്റക്കുടക്കീഴിൽ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം എന്നെക്കൊണ്ട് പാടിപ്പിച്ച ആദ്യ ഗാനം. അത് റെക്കോഡ് ചെയ്തു. അതിനു ശേഷം അദ്ദേഹം എന്നോട് ചെന്നൈയിലേയ്ക്ക് റെക്കോഡിങ്ങിന് വരാൻ പറയുകയായിരുന്നു. അദ്ദേഹം തന്നെയാണ് അച്ഛനോട് ഇക്കാര്യം വിളിച്ചു പറഞ്ഞത്. അങ്ങിനെയാണ് മാഷിന്റെ ചിത്രത്തിനു വേണ്ടി പാടാൻ വേണ്ടി പാടാൻ ആദ്യമായി ചെന്നൈയിലേയ്ക്ക് പോകുന്നത്.
ദാസേട്ടനോടൊപ്പം കണ്ണോട് കണ്ണായ സ്വപ്നങ്ങളെ എന്ന് തുടങ്ങുന്ന ഗാനമാണ് അന്ന് ഞാൻ പാടിയത്. പിന്നീടും അദ്ദേഹത്തിനു വേണ്ടി ഒരുപാട് പാട്ടുകൾ ഞാൻ പാടി. മാഷ് എന്നെ ഒരിക്കൽ പോലും പേര് വിളിച്ചിരുന്നില്ല. മോളേ എന്നാണ് വിളിക്കുന്നത്. അത്രയ്ക്ക് സ്നേഹമായിരുന്നു നമ്മളോട്. ചില അവസരങ്ങളിൽ അദ്ദേഹം നമ്മിൽ ഒരു പ്രത്യേക വിശ്വാസം വയ്ക്കാറുണ്ട്.
ചിലപാട്ടുകൾ പാടാൻ അദ്ദേഹം നമുക്ക് പ്രത്യേകം സ്വാതന്ത്ര്യം തരാറുണ്ട്.അവസാന സമയങ്ങളിലെ പാട്ടുകൾ റെക്കോർഡ് ചെയ്യുന്ന സമയത്ത് മാഷ് ചെന്നൈയിലേക്ക് വരാറില്ലായിരുന്നു. ട്രാക്ക് അയച്ചു നൽകിയിട്ട്എന്റെ ശൈലിക്കനുസരിച്ച് പാടിക്കോളൂ എന്നു പറഞ്ഞു. അദ്ദേഹത്തെപ്പറ്റി എനിക്കൊരുപാട് ഓർമകളുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ തീരില്ല- ചിത്ര പറഞ്ഞു.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?