Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ദേഹത്തുനിന്ന് കൈയ്യെടുത്തില്ലെങ്കില് ആളുകളെ വിളിച്ചു കൂട്ടും എന്ന് പറഞ്ഞു: മീരാ വാസുദേവ്
തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് മീരാ വാസുദേവ്. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തില്‍ ലേഖ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. തന്മാത്രയ്ക്ക് പിന്നാലെ മലയാളത്തില്‍ നിരവധി സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരമാണ് മീരാ വാസുദേവ്. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെ മിനിസ്ക്രീന്‍ രംഗത്തും സജീവമായിരുന്നു താരം.
എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. നടി മുഖ്യവേഷത്തില്‍ എത്തുന്ന സീരിയല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറുന്നത്. ഈ വര്‍ഷമാദ്യം ജനുവരിയിലായിരുന്നു കുടുംബവിളക്ക് ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത്. നിലവില്‍ മികച്ച റേറ്റിംഗോടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.
അതേസമയം മീരാ വാസുദേവ് മുന്‍പ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. തന്റെ കുട്ടിക്കാലത്ത് ചൂഷണം ചെയ്യണപ്പെട്ടതിനെ കുറിച്ചാണ് നടി തുറന്നുപറഞ്ഞിരിക്കുന്നത്. ഏട്ട് വയസ് തൊട്ട് പതിനാറ് വയസ് വരെ അബ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മീരാ വാസുദേവ് പറയുന്നു.
പതിനാറാം വയസിലാണ് അയാള്‍ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു. അവരെ ഞാന്‍ വേദനിപ്പിക്കുന്നു എന്നോര്‍ത്താണ് ഞാന്‍ എല്ലാം സഹിച്ചത്. എനിക്ക് അയാളുടെ സ്വഭാവമോര്‍ത്ത് തന്നെ നാണക്കേടായിരുന്നു. അയാള്‍ എന്റെ അച്ഛന് വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു.
ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാര്‍ട്മെന്റിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് എന്റെ തോളില്‍ കൈയ്യിട്ട് പറഞ്ഞു ഞാന്‍ വിളിച്ചാല്‍ ഏത് നായികയും എന്റെ കൂടെ വരുമെന്ന്, ഏട്ട് വര്‍ഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തുനിന്ന് കൈയ്യെടുത്തില്ലെങ്കില് ആളുകളെ വിളിച്ചു കൂട്ടും.
അവര്‍ തന്നെ തല്ലിക്കൊല്ലും എന്ന് അയാളോട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അവിടെ നിന്നും രക്ഷപ്പെടുന്നത്. ഒടുവില്‍ ഞാനത് അമ്മയോട് പറഞ്ഞു. മീരാ വാസുദേവ് ഒരഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ഗ്ലാമര്‍ റോളുകളിലും അഭിനയപ്രാധാന്യമുളള വേഷങ്ങളിലുമെല്ലാം മീര സിനിമയില്‍ തിളങ്ങിയിരുന്നു. അന്യ ഭാഷാ ചിത്രങ്ങളിലാണ് ഗ്ലാമര്‍ വേഷങ്ങളില്‍ നടി കൂടുതലായി അഭിനയിച്ചത്.
Recommended Video
മലയാളത്തില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് മീരാ വാസുദേവ്. സിനിമകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും നടി അഭിനയിച്ചിരുന്നു. 2007ല്‍ കനല്പൂവ് എന്ന സീരിയലിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം മീരാ വാസുദേവിന് ലഭിച്ചിരുന്നു. സിനിമകള്‍ക്കും സീരിയലിനും പുറമെ നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ച താരമാണ് മീരാ വാസുദേവ്.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്