Don't Miss!
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- News
'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
- Sports
ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്
- Lifestyle
നിങ്ങളുടെ പ്രണയം നീണ്ട് നില്‍ക്കുമോ: പക്വതയുള്ള പങ്കാളിയെ തിരിച്ചറിയാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
'ഭാര്യയായിരിക്കാം ആ ചോദ്യം കൂടുതലും കേട്ടത്, ദൈവം തരുമെന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചിരുന്നു'; ചാക്കോച്ചൻ
മലയാള സിനിമയിലെ എവർഗ്രീൻ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബൻ. ഇനി ഏതൊക്കെ പുതിയ താരങ്ങൾ വന്നാലും കുഞ്ചാക്കോ ബോബന് ലഭിച്ചിരുന്ന സ്വീകാര്യതയോളം വരില്ല. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇല്ലാതിരുന്ന കാലത്ത് നൂറ് കണക്കിന് കത്തുകളാണ് കുഞ്ചാക്കോ ബോബനെ തേടി എത്തിയിരുന്നത്.
അവയിൽ മിക്കതിനും താരം മറുപടി നൽകുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. നിറം അടക്കമുള്ള സിനിമകളാണ് കുഞ്ചാക്കോ ബോബന് ഇത്രയേറെ ജനപ്രീതി നേടി കൊടുത്തത്.
ഇന്ന് ചോക്ലേറ്റ് ഹീറോയിൽ നിന്നെല്ലാം മാറി വില്ലൻ, നായകൻ തുടങ്ങി ഏത് റോളും മനോഹരമായി കുഞ്ചാക്കോ ബോബൻ കൈകാര്യം ചെയ്യും. ന്നാ താൻ കേസ് കൊട് സിനിമയിലെ പ്രകടനം കൂടി കണ്ടതോടെ കുഞ്ചാക്കോ ബോബനിലെ നടനോട് പ്രേക്ഷകർക്കുള്ള പ്രിയവും നൂറിരട്ടിയായി വർധിച്ചു.
സൗഭാഗ്യങ്ങളുടേയും പ്രശസ്തിയുടേയും നടുവിലായിരിക്കുമ്പോഴും കുറച്ച് വർഷം മുമ്പ് വരെ കുഞ്ചാക്കോ ബോബനെ ഏറ്റവും കൂടുതൽ അലട്ടിയിരുന്ന വിഷമം ഒരു കുഞ്ഞില്ല എന്നതായിരുന്നു.

വിവാഹം കഴിഞ്ഞ പിറ്റേ മാസം മുതൽ സാധാരണക്കാരായ നവദമ്പതികൾ കേൾക്കുന്നൊരു ചോദ്യമാണ് വിശേഷം ഒന്നും ആയില്ലേയെന്നത്. എത്രയൊക്കെ പരിഷ്കരിക്കപ്പെട്ട സമൂഹമാണെന്ന് പറഞ്ഞാലും ഇത്തരം ചോദ്യങ്ങൾ ആളുകൾ എല്ലാ കാലത്തും ചോദിക്കും.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇത്തരം ചോദ്യങ്ങൾ നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കേൾക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് ജനിച്ചത്.

ഇപ്പോൾ മകൻ ഇസഹാക്കാണ് ഇരുവരുടേയും ലോകം. കുഞ്ഞ് ജനിക്കാതിരുന്നപ്പോഴും ഭാര്യയെ ചേർത്ത് പിടിച്ച് കുഞ്ചാക്കോ ബോബൻ എപ്പോഴും ഉണ്ടായിരുന്നു.
ഒരിക്കൽ പോലും കുഞ്ചാക്കോ ബോബനിൽ നിന്ന് ഒരു തരത്തിലുള്ള വിഷമവും തനിക്കുണ്ടായിട്ടില്ലെന്നും അകത്തരം സങ്കടങ്ങൾ വരുമ്പോൾ തന്നെ ഏറ്റവും കൂടുതൽ ആശ്വസിപ്പിച്ചിരുന്നത് ചാക്കോച്ചനാണെന്നും പ്രിയ ഇസഹാക്കിന്റെ ജനനശേഷം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിത മുമ്പ് നേരെ ചൊവ്വേയിൽ സംസാരിക്കവെ ചാക്കോച്ചൻ തന്റെ കഴിഞ്ഞ കുറച്ച് വർഷങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 'എട്ട് വർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് പതിനാല് വർഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്.'
'ചോക്ലേറ്റ് ഹീറോ എന്ന ലേബൽ ബ്രേക്ക് ചെയ്ത് പുറത്ത് വരാൻ ഇരുപതോളം വർഷമെടുത്തു. ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുണ്ടാകാൻ 24 വർഷത്തോളം എടുത്തു. നല്ലതുണ്ടാകാൻ സമയം എടുക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.'

'കുഞ്ഞിന്റെ കാര്യത്തിൽ എന്നോടാരും ഒന്നും വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ല. എന്റെ ഭാര്യയോട് സംസാരിച്ചിട്ടുണ്ടാകാം. ഭാര്യ തളരുന്ന സമയത്തൊക്കെ ഞാൻ പറയാറുണ്ടായിരുന്നു അതൊന്നും നോക്കണ്ട ഏറ്റവും ഒടുവിൽ ദൈവം നമുക്ക് നല്ലത് തന്നെ തരുമെന്ന്.'
'ചുമ്മാതെ ഞാൻ പറയാറുണ്ട് നിനക്ക് എന്നെ കിട്ടിയില്ലേയെന്ന്. എന്നാൽ തിരിച്ചാണ് സത്യം. എന്റെ ഏറ്റവും വലിയ സൗഭാഗ്യം തന്നെയാണ് പ്രിയ. ഞങ്ങളുടെ രണ്ടുപേരുടെയും വളരെ വ്യത്യസ്തമായിട്ടുള്ള സ്വഭാവം തന്നെയാണ്.'

'ഞാൻ ഭയങ്കര അഡ്വഞ്ചറസാണ്. പുള്ളിക്കാരി നല്ല തമാശ പറയുന്ന ആളാണ്. കുട്ടികൾ ഉണ്ടാകാൻ താമസിക്കുന്ന ആളുകൾക്ക് ഹോപ്പ് കൊടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ടെങ്കിൽ വളരെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.'
'ആ ഒരു പ്രോസസ്സ് വലിയ വേദനാജനകമാണ്. എങ്കിലും എല്ലാത്തിനും ഞാൻ കുറച്ച് സമയം കൊടുക്കാറുണ്ട് നന്മയിൽ വിശ്വസിക്കുന്നു' എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ഇപ്പോൾ അച്ഛനെപ്പോലെ തന്നെ മകനും സോഷ്യൽമീഡിയയിലെ കുട്ടിത്താരമാണ്.
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ
-
ഇയാളെക്കാളും നല്ലൊരാളെ ഭര്‍ത്താവായി കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ട്; എല്ലാവര്ക്കും തോന്നുന്നതാണെന്ന് ഡിംപിള്‍
-
അറിവില്ലായ്മ കാരണം അച്ഛനെ നോക്കാന്‍ പറ്റിയില്ല; പെട്ടെന്നുണ്ടായ പിതാവിന്റെ വേര്‍പാടിനെ കുറിച്ച് മനീഷ് കൃഷ്ണ