Don't Miss!
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- News
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
'മോൻ എന്നെ കണ്ടപ്പോൾ ആരാ...? എന്നാണ് ചോദിച്ചത്, അപ്പനാടായെന്ന് പറഞ്ഞ് മനസിലാക്കി'; കുഞ്ചാക്കോ ബോബൻ
'മാറ്റങ്ങൾ വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. ഇല്ലെങ്കിൽ വന്നതിനെക്കാൾ സ്പീഡിൽ തിരിച്ചുപോകുമെന്ന് ഉറപ്പായിരുന്നു' ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണിത്.
മനപൂര്‍വമായ ഒരു മാറ്റത്തിന്റെ പാതയിൽ സഞ്ചരിച്ച് പ്രേക്ഷകരെ അത്ഭുതപെടുത്തുന്ന നടൻ തന്നെയാണ് ഇന്ന് കുഞ്ചാക്കോ ബോബൻ. ആളുകൾ പലതവണ റിപീറ്റ് അടിച്ച് കാണുകയാണ് ന്നാ താൻ കേസ് കൊട് എന്ന ചാക്കോച്ചന്റെ ഏറ്റവും പുതിയ സിനിമയിലെ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ വീഡിയോ.
അനിയത്തിപ്രാവിലെ സുധിയിൽ നിന്ന് വളരെ ദൂരങ്ങളാണ് ഇരുപത്തഞ്ച് വർഷത്തിനുള്ളിൽ ഈ നടൻ താണ്ടി വന്നത്.
പഴയതിൽ നിന്ന് മാറ്റമില്ലാതെ ഒന്നുമാത്രം ഇപ്പോഴും കുഞ്ചാക്കോ ബോബൻ കൊണ്ടുനടക്കുന്നുണ്ട് ഏത് രൂപത്തിലും വേഷത്തിലും ഏത് കാലത്തും ആളുകളുടെ ഹൃദയം കവർന്നെടുക്കാനുള്ള കഴിവ്. അതൊരിക്കലും ചാക്കോച്ചന് കൈമോശം വന്നിട്ടില്ല.
ന്നാ താൻ കേസ് കൊട് എന്ന സിനിമ ചാക്കോച്ചന്റെ കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിങ്ങായ കഥാപാത്രമായാണ് ടീസറും പാട്ടും കണ്ട ശേഷം സിനിമാ പ്രേമികൾ വിലയിരുത്തുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ന്നാ താന്‍ കേസ് കൊട്.
ലെജൻഡിൽ നായികയാകാൻ നയൻസിന് കോടികൾ ഓഫർ ചെയ്തിട്ടും വഴങ്ങിയില്ല, അവസാനം ശരവണന് ഉർവശി നായികയായി!

ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം ഓഗസ്റ്റ് 11ന് എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന് പൊതുവാള്‍.
സന്തോഷ്.ടി.കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ്.ടി.കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.
രാകേഷ് ഹരിദാസാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.

സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഇപ്പോൾ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങൾ കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

'കാസർകോട് ഭാഷയാണ് സംസാരിക്കുന്നത്. അതെനിക്ക് വശമില്ല. കാസർകോട് ഭാഷ തന്നെ കഥാപാത്രം സംസാരിക്കണമെന്ന് തുടക്കത്തിൽ തീരുമാനമില്ലായിരുന്നു. അപ്പോഴാണ് ഒരു പാട്ടിന് വേണ്ടി ചെറിയൊരു ഡയലോഗ് കാസർകോട് ഭാഷയിൽ സംസാരിച്ച് നോക്കിയത്.'
'ആ രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ സംവിധായകൻ രതീഷ് ഇത് നന്നായിട്ടുണ്ടെന്നും അതുകൊണ്ട് സിനിമയിൽ മൊത്തം ഇതേ സ്ലാങ് ഉപയോഗിക്കാമെന്നും പറയുകയായിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി വെപ്പ് പല്ല് ഉപയോഗിച്ചിരുന്നതുകൊണ്ട് ഉള്ളിൽ നിന്ന് ആലപ്പുഴ ഭാഷ വന്നാലും പല്ലിൽ തട്ടി പുറത്ത് വരുമ്പോൾ കാസർകോട് ഭാഷയാകും.'
'ദേവദൂതർ പാടി എന്ന ഗാനത്തിന് വേണ്ടി ഡാൻസ് അറിയാത്ത ആളെപ്പോലെ ഡാൻസ് കളിക്കുന്നത് കണ്ട് നായിക ഗായത്രി വിചാരിച്ചു എനിക്ക് യഥാർഥത്തിൽ ഡാൻസ് കളിക്കാൻ അറിയില്ലെന്ന്.'
Recommended Video

'ഞാൻ ശരിക്കും ഒടുക്കത്തെ ഡാൻസറാണ്. ഒന്നര മണിക്കൂറുക്കെ മെനകെട്ട് പണിതാണ് ആ രൂപത്തിലേക്ക് എത്തിയത്. പട്ടികടിച്ച വെച്ച് കെട്ട് ചെയ്യാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്.'
'മേക്കപ്പ് ചെയ്ത ശേഷം ഷൂട്ടിങ് സെറ്റിലൂടെ നടന്നാലും ആർക്കും എന്നെ മനസിലാവില്ല. അവിടെയുള്ള ഏതോ സാധരണക്കാരനായ ചേട്ടനാണെന്ന് വിചാരിക്കും.'
'ഒരു ദിവസം മോനെ ഇതേ മേക്കപ്പിൽ വീഡിയോ കോൾ ചെയ്തപ്പോൾ അവൻ ആരാ? എന്നാണ് എന്നോട് ചോദിച്ചത്. അവസാനം അപ്പനാടായെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടി വന്നു' കുഞ്ചാക്കോ ബോബൻ പറയുന്നു.
-
ആ സെറ്റിൽ നിന്ന് ഞാൻ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാൻ കണ്ടത്; അലൻസിയർ
-
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
-
വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം; ഒടുവിൽ തുറന്ന് പറഞ്ഞ് നയൻതാരയും; ശ്രദ്ധ നേടി വാക്കുകൾ