Don't Miss!
- Sports IPL 2024: ബോള്ട്ടുണ്ടായിട്ടും എന്തിന് ഞാന്‍? സഞ്ജു മുത്താണ്; ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ആവേശ്
- News ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ്
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പണ്ടത്തെ നടിമാർ തമ്മിൽ മത്സരമായിരുന്നു: നായികമാർക്കുള്ള സ്പെഷ്യല്‍ ഭക്ഷണം നിര്‍ത്തിയതിനെ കുറിച്ച് വിലാസിനി
പഴയ കാലത്ത് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് കുട്ട്യേടത്തി വിലാസിനി. സത്യനടക്കമുള്ള താരങ്ങളുടെ നായികയായിരുന്ന കാലത്ത് നേരിടേണ്ടി വന്ന മത്സരങ്ങളെ കുറിച്ചും വേര്‍തിരിവുകളെ കുറിച്ചുമൊക്കെ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ നടി തുറന്ന് സംസാരിച്ചിരുന്നു. ആ വീഡിയോ വീണ്ടും വൈറലാവുകയാണിപ്പോള്‍.
ഇപ്പോഴത്തെ പിള്ളേരുടെ കൂടെ ഞാന്‍ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് അറിയില്ല. പണ്ട് നടിമാര്‍ക്ക് പ്രത്യേക വാഹനവും ഭക്ഷണവും ഉണ്ടായിരുന്നു. ആ ഭക്ഷണം ഇല്ലാതെയാക്കിയത് പിജെ ആന്റണിയാണ്. ബക്കര്‍ സംവിധാനം ചെയ്ത ചൂള എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണത്. സിനിമയിലെ മെയിന്‍ ആയി അഭിനയിക്കുന്നവര്‍ക്ക് സ്പെഷ്യല്‍ ഭക്ഷണമായിരിക്കും. മറ്റുള്ളവര്‍ക്ക് വേറെ ആയിരിക്കും. പക്ഷേ ഇന്നത് ഇല്ല.
സീരിയലിലും ഇല്ല. എല്ലാവര്ക്കും ഒരുപോലത്തെ ഭക്ഷണമാണ്. അന്ന് പിജെ ആന്റണിയാണ് അതിന് മുന്‍കൈ എടുത്തത്. അതിന് ശേഷമാണ് എല്ലാവര്ക്കും ഒരുപോലെ ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയത്. അദ്ദേഹം ഭയങ്കരമായി തെറി വിളിക്കുന്ന ചൂടനായ ആളായിരുന്നു. തിലകനും ചൂടനായ നടനാണ്. നസീറിന്റെ കൂടെ അഭിനയിക്കാന്‍ അന്ന് നടിമാര്‍ തമ്മില്‍ മത്സരമായിരുന്നു. നായികയാവണമെന്ന് നിര്‍ബന്ധമില്ല. അമ്മ വേഷമോ മുത്തശ്ശിയോ വീട്ടിലെ ജോലി ചെയ്യുന്നതോ ഏതായാലും കുഴപ്പമില്ലായിരുന്നു.
കടത്തനാടാന്‍ അമ്പാടിയിലാണ് ഞങ്ങള്‍ തമ്മില്‍ കോംബിനേഷന്‍ സീനുള്ളത്. അന്ന് മോഹന്‍ലാല്‍, ശ്രീനിവാസന്, നസീര്‍ സാര്‍ എന്നിവരുമുണ്ട്. മധു സാറിനൊപ്പം രണ്ട് സിനിമകളില്‍ നായികയായിരുന്നു. ആദ്യ നായിക ഞാനാണെങ്കിലും രണ്ടാമത് ഷീല വരും. അന്ന് എല്ലായിടത്തും മുന്നിട്ട് നിന്നത് അവരാണ്. ഇന്നും ആ ചങ്ങലയുണ്ട്. ഒരു സംവിധായകന് ഒരു പടമെടുത്ത് കഴിഞ്ഞാല്‍ അവരെ തന്നെ പിന്നെയും വിളിക്കും.
Recommended Video
പടമില്ലാത്ത എന്നെ പോലെ നിരവധി പേരുണ്ടാവും. ഞാനൊരു സിനിമ ചെയ്തിട്ട് എത്രയോ കാലമായി. ഷീല, ശാരദ, ജയഭാരതി, കനകദുര്‍ഗ തുടങ്ങിയ നടിമാരാണ് എല്ലാ സിനിമയിലും അഭിനയിക്കുന്നത്. സുകുമാരി ഇല്ലാത്ത പടം അന്നില്ല. എനിക്ക് തരാനിരുന്ന രണ്ട് പടം അവരാണ് എടുത്തതെന്നും വിലാസിനി ഓര്‍മ്മിക്കുന്നു.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍