Just In
- 1 hr ago
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- 1 hr ago
മോഹൻലാലിനും ഫഹദിനുമൊപ്പം സംവിധായകൻ രഞ്ജിത്ത്, ആകാംക്ഷയോടെ ആരാധകർ
- 2 hrs ago
നവാസിന് ഇത്രയും വലിയ മകളുണ്ടായിരുന്നോ? സിനിമയിലേക്ക് അരങ്ങേറ്റം നടത്തി താരപുത്രി നെഹ്റിന്
- 2 hrs ago
ആദ്യമൊക്കെ വിമര്‍ശനങ്ങള്‍ കേട്ടാല്‍ സങ്കടം വരുമായിരുന്നു, ഇപ്പോഴെല്ലാം കോമഡിയാണെന്ന് ബാല
Don't Miss!
- News
ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി നല്‍കിയെന്ന് ആരോഗ്യ മന്ത്രി
- Sports
ISL 2020-21: ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്സ്; ഏഴാം സ്ഥാനത്ത് കയറി
- Finance
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നൽകണം, കേന്ദ്രത്തിന് കത്തയച്ച് ജി സുധാകരൻ
- Lifestyle
കാലിന്റെ വിരലുകള്‍ ഇങ്ങനെയാണോ, മഹാഭാഗ്യം പടികയറി വരും
- Automobiles
വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അന്ന് സ്ത്രീവേഷമാണ് ചെയ്തത്. ആദ്യകാലത്ത് പെണ്ണിന്റെ ശബ്ദമായിരുന്നു എനിക്ക്, തുറന്നുപറഞ്ഞ് ലാല്‍
നടനായും സംവിധായകനുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ലാല്‍. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ താരം സംവിധായകന് സിദ്ധിഖിനൊപ്പം സിനിമകള്‍ ചെയ്താണ് തുടങ്ങിയത്. പിന്നാലെ സംവിധാനത്തിന് പുറമെ അഭിനേതാവായും സജീവമാവുകയായിരുന്നു നടന്. നായകനായും സഹടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ലാല്‍ മലയാളത്തില്‍ അഭിനയിച്ചു. കൂടാതെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടന് സിനിമകള്‍ ചെയ്തു.
സിദ്ധിഖ് ലാല്‍ ടീമിന് പിന്നാലെ സ്വതന്ത്ര സംവിധായകനായും ലാല്‍ പ്രവര്‍ത്തിച്ചിരുന്നു. നടന് ഒരുക്കിയ സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. ടു ഹരിഹര്‍ നഗര്‍, കിംഗ് ലയര്‍ പോലുളള സിനിമകളെല്ലാം ലാലിന്റ സംവിധാനത്തില്‍ വലിയ വിജയം നേടിയ ചിത്രങ്ങളാണ്. അതേസമയം തന്റെ തുടക്കകാലത്ത് സ്ത്രീവേഷങ്ങള് മാത്രമാണ് ചെയ്തിരുന്നതെന്ന് ലാല്‍ തുറന്നുപറഞ്ഞിരുന്നു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് നടന് ഇക്കാര്യം വെളിപ്പെടുത്തിയത്. അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങുമ്പോള്‍ ഞാന്‍ സ്ത്രീ വേഷമാണ് ചെയ്തിരുന്നത്.
ഒന്‍പതാം ക്ലാസ് വരെയൊക്കെ എനിക്ക് പെണ്ണിന്റെ ശബ്ദമായിരുന്നു, പിന്നീട് ഉറച്ച ശബ്ദമായി. ശബ്ദം തനിക്ക് ചിലപ്പോഴൊക്കെ വില്ലനായിട്ടുണ്ടെന്നും ലാല്‍ പറയുന്നു. നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയ ശേഷം ആദ്യമായി ഞാനൊരു അമച്വര്‍ നാടക മല്‍സരത്തില്‍ പങ്കെടുക്കുന്നത് എറണാകുളത്ത് വെച്ചാണ്. നായകവേഷമാണ് ഞാന്‍ ചെയ്തത്. അഭിനയത്തിന് മികച്ച നടനുളള അവാര്‍ഡ് എനിക്ക് ലഭിക്കാതിരുന്നതിന്റെ കാരണമായി പറഞ്ഞത് നായകന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തു എന്നായിരുന്നു. അതേചൊല്ലി ഞങ്ങള്‍ ബഹളം വെച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു.
മലയാളത്തില്‍ ജയസൂര്യ നായകനായ അന്വേഷണമാണ് ലാലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ ഡോ ഫാരിസ് എന്ന കഥാപാത്രമായാണ് നടന് എത്തിയത്. തമിഴില്‍ ഈ വര്‍ഷം ഗോഡ്ഫാദര് എന്ന ചിത്രവും ലാലിന്റെതായി പുറത്തിറങ്ങിയിരുന്നു. മരുദ് സിംഗം എന്ന കഥാപാത്രമായി ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് നടന് എത്തിയത്.