Don't Miss!
- Sports IPL 2024: സിഎസ്കെ വിളിച്ചാലും പോകില്ല, സഞ്ജു വിരമിക്കുക ആര്‍ആറില്‍ തന്നെ! ട്രെയ്നര്‍ പറയുന്നു
- News ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി, ആവശ്യം തള്ളി്
- Automobiles വെറും 3.8 സെക്കൻഡിൽ 100 -ൽ പായും ചൈനീസ് ഇവി; BYD സീൽ എന്ന സൂപ്പർ ഇവി, റിവ്യൂ വീഡിയോ
- Lifestyle ചാണക്യനീതി: ഭര്‍ത്താവിന്റെ ഭാഗ്യമുണര്ത്തും, സ്ത്രീയിലെ ഈ 5 ഗുണം കുടുംബത്തിന് ഐശ്വര്യം
- Finance ടാറ്റാ ഓഹരി 38 ശതമാനം ഉയരും, ബൈ കോൾ നൽകി ബ്രോക്കറേജ്, ടാർഗെറ്റ് വില അറിയാം
- Technology എളുപ്പ വഴികൾ വേണ്ടന്ന് വെക്കണോ? ക്രോം ബ്രൗസറുപയോഗിക്കാൻ കിടിലൻ ടിപ്സ്
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024; അക്കരെ കൊട്ടിയൂർ സ്ത്രീ പ്രവേശനം, തിയതി, പൂജകൾ
'മഞ്ജുവിന്റേയും ദിലീപിന്റേയും വിവാഹത്തിൽ പങ്കുണ്ട്, നല്ല ബന്ധമായിരുന്നു, സാഹസികതയുണ്ടായിരുന്നില്ല'; കലാഭവൻ മണി
നൊമ്പരങ്ങൾ സമ്മാനിച്ച് പ്രിയ നടൻ കലാഭവൻ മണി പോയി മറഞ്ഞിട്ട് ആറ് വർഷങ്ങൾ പിന്നിടുന്നു. രണ്ട് ദശാബ്ദം ആരാധകരെ ചിരിപ്പിച്ച കരയിപ്പിച്ച ചിന്തിപ്പിച്ച മണിയുടെ ഓർമകൾക്ക് മരണമില്ല. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അമ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുമായിരുന്നു.
ന്യൂഇയർ വിഷസിനൊപ്പം ആരാധകരടക്കം എല്ലാവരും മണിയെ കുറിച്ചുള്ള കുറിപ്പുകളും പങ്കുവെക്കുന്നുണ്ട്. തിരശ്ശീലയിലെ താരമായിരിക്കുമ്പോള്‍ത്തന്നെ അത് തങ്ങളില്‍ ഒരാള്‍ തന്നെയെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളെയുള്ളൂ അങ്ങനൊരാളായിരുന്നു മലയാളികൾക്ക് മണി.
മകൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റായും പിന്നീട് സിനിമയിലെ കോമഡി നടനായും നായകനായും സമാന്തരമായി നാടന്‍പാട്ടിനൊപ്പം ചേര്‍ത്തുവെക്കുന്ന പേരായുമൊക്കെ വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ മലയാളിക്ക് പ്രിയങ്കരനായിരുന്നു മണി.
മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു അദ്ദേഹത്തിന്‍റെ തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്.
ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു.
പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തു വെച്ചു. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവൻ മണിയുടെ അരങ്ങേറ്റം.
സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങൾ മണിയെന്ന അസാമാന്യ പ്രതിഭയെ അടയാളപ്പെടുത്തിയ ചിത്രങ്ങളായി മാറി.
ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ പഴയൊരു അഭിമുഖം വൈറലാവുകയാണ്. തന്റെ സുഹൃത്തുക്കളെ കുറിച്ചും താൻ കടന്നുവന്ന വഴികളെ കുറിച്ചുമെല്ലാം കലാഭവൻ മണി ആ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. 'മഞ്ജു വാര്യരുടേയും ദിലീപിന്റേയും വിവാഹത്തിന് ഒരു പങ്കുണ്ട്.'
'ഞാൻ അവരുമായി നല്ല ബന്ധം ആയിരുന്നു. ഒരു സാഹസികതയും അതിൽ ഉണ്ടായിരുന്നില്ല. ഞാൻ ചെയ്ത നല്ല കാര്യങ്ങൾ എന്തുകൊണ്ട് ആരും പറയുന്നില്ല. പഴയകാലം എനിക്ക് മറക്കാൻ ആകില്ല.'
'മറന്നാൽ ഞാൻ ഇല്ല സാറേ' മണി പറഞ്ഞു. 'അച്ഛന്റേയും അമ്മയുടേയും പണി സ്ഥലം ആരുന്നു എന്റെ ആദ്യ വേദി. പിന്നെ ഞാൻ ആ സ്ഥലമൊക്കെ വാങ്ങി വാശി ആയിരുന്നില്ല മധുരമായ പ്രതികാരം ആയിരുന്നു.'
'ആ സ്ഥലം സ്വന്തം ആക്കുന്നതിൽ അല്ല അവിടെ പണി എടുത്തിരുന്ന ആളുകളെയാണ് ചിന്തിച്ചതെന്നും' മണി വീഡിയോയിൽ പറയുന്നുണ്ട്.
അതേസമയം മണിയുമായുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ച ഭാര്യ നിമ്മി പറഞ്ഞ വാക്കുകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തങ്ങൾ തമ്മിൽ ഒരു വിഷയവും ഉണ്ടായിരുന്നില്ല എന്നാണ് ആ വീഡിയോയിൽ ഭാര്യ നിമ്മി പറയുന്നത്.
മലയാളികളെ ഏറെ ചിരിപ്പിച്ച വെള്ളിത്തിരയിലെ ഹിറ്റ് കോമ്പോ ആയിരുന്നു ദിലീപും കലാഭവൻ മണിയും. മഞ്ജു വാര്യർക്കൊപ്പവും നിരവധി സിനിമകൾ കലാഭവൻ മണി ചെയ്തിട്ടുണ്ട്.
2016 മാർച്ച് അഞ്ചിനാണ് വീടിന് സമീപത്തെ അതിഥി മന്ദിരമായ പാഡിയിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
ദുരൂഹതകൾ ഏറെ ബാക്കിയാക്കിയാണ് മണി കടന്ന് പോയത്. അവയുടെ ചുരുളഴിക്കാൻ അഞ്ച് വർഷങ്ങൾക്കിപ്പുറം സാധിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ആരാധകരെ ഇന്നും നോവിക്കുന്നുണ്ട്.