അറുപത് വയസില്‍ മരിക്കുമെന്ന പേടി ഉണ്ടായിരുന്നു! നടന്‍ കോട്ടയം പ്രദീപിന്റെ വിയോഗത്തെ കുറിച്ച് മകനും ഭാര്യയും

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട നടനാണ് കോട്ടയം പ്രദീപ്. ചെറിയ കഥാപാത്രങ്ങളാണ് നടന്‍ ചെയ്തിട്ടുള്ളതെങ്കിലും പ്രേക്ഷകരുടെ മനസില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചു എന്നതാണ് നടന് ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്. ന്യൂജനേറഷന്‍ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു നടന്‍. വളരെ അപ്രതീക്ഷിതമായിട്ടാണ് കോട്ടയം പ്രദീപിന്റെ വിയോഗ വാര്‍ത്ത വരുന്നത്.

അടുത്ത ഫെബ്രുവരിയില്‍ പ്രദീപ് വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. അതേ സമയം ഇങ്ങനൊരു അവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് പ്രദീപിന്റെ ഭാര്യയും മകനും. മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ കോട്ടയം പ്രദീപിന്റെ വിയോഗമെങ്ങനെയായിരുന്നു എന്നതടക്കം വീട്ടുകാര്‍ പങ്കുവെച്ചിരിക്കുകയാണ്.

kottayampradeep-

ഇങ്ങനൊരു മരണം അദ്ദേഹത്തിനുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് പ്രദീപിന്റെ ഭാര്യ. ഒരു ദിവസം രാത്രിയിലാണ് ചെറിയൊരു നെഞ്ചുവേദന ഉണ്ടെന്ന് അദ്ദേഹം പറഞ്ഞത്. അപ്പോഴും ഞങ്ങളത് കാര്യമാക്കിയില്ല. കാരണം ഇടയ്ക്കിടെ ചെക്കപ്പ് ചെയ്യുകയും ആരോഗ്യ കാര്യത്തില്‍ നല്ല ശ്രദ്ധയുള്ള ആളായിരുന്നു അദ്ദേഹം. കൊളസ്ട്രോള്‍ കൂടിയിട്ടാണ് എന്നൊക്കെ ആളുകള്‍ പറയുമെങ്കിലം അങ്ങനെയല്ല.

ആരോഗ്യം സംരക്ഷിക്കാനായി അദ്ദേഹം എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. ബിപിയും കൊളസ്‌ട്രോളുമൊക്കെ നോര്‍മല്‍ ആയി കൊണ്ട് നടക്കുന്ന ആളാണ് പപ്പ. എല്ലാ കാര്യത്തിലും അലസത ഇല്ലാതെ ചെയ്യുന്ന ആളാണ്. പപ്പയെ കണ്ടുപഠിക്കാന്‍ ഞാന്‍ മോനോട് പറയുമായിരുന്നു. അത്രയും ആക്റ്റീവ് ആയിരുന്നെന്നാണ് പ്രദീപിന്റെ ഭാര്യ പറയുന്നത്.

ഒരു പനി പോലും വന്നു കാണാത്തത് കൊണ്ട് ഇങ്ങനെ ഒരു അസുഖം വരുമെന്ന് യാതൊരു ചിന്തയുമില്ലായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം മകളുടെ വിവാഹത്തെ കുറിച്ച് അവളോട് സംസാരിച്ചിരുന്നു. മോളുടെ കല്യാണത്തിന് വേണ്ടി സ്വര്‍ണ്ണമെല്ലാം വാങ്ങി ആ ദിവസത്തിന് കാത്തിരിക്കുകയിരുന്നു. ചെറുക്കനെ പോലും തീരുമാനിക്കുന്നതിന് മുന്‍പേ മകളോട് വിവാഹത്തിന്റെ തലേന്ന് സ്വര്‍ണം ധരിക്കേണ്ടെന്നും വിവാഹത്തിന്റെ അന്ന് മാത്രം മതിയെന്ന് അടക്കം പല കാര്യങ്ങളും പറഞ്ഞിരുന്നു.

kottayampradeep-

അങ്ങനെ രാത്രി കിടന്നതിന് ശേഷം മൂന്ന് മണി സമയത്താണ് നെഞ്ച് വേദന ഉള്ളതായി പറയുന്നത്. പിറ്റേന്ന് ഡബ്ബിങ്ങിനായി പോകേണ്ടതാണ്. അതിന് മുന്‍പേ നെഞ്ചുവേദനയൊന്ന് ചെക്ക് ചെയ്യാമെന്ന് പറഞ്ഞ് പോയതാണ്. പപ്പയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ ഡോക്ടര്‍മാര്‍ വന്നിട്ട് നമ്മള്‍ക്ക് രക്ഷിക്കാന്‍ പറ്റിയില്ല എന്ന് പറഞ്ഞ രംഗം ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. അതുവരെ ആശുപത്രിയില്‍ പോലും കിടക്കത്ത ആളാണ് ഇങ്ങനെ മരിച്ചു എന്ന് നമ്മള്‍ കേള്‍ക്കുന്നത്.

ആ ദിവസം ആലോചിക്കാന്‍ പോലും ഇന്ന് ഞങ്ങള്‍ക്ക് പറ്റില്ല. ഇപ്പോഴും അദ്ദേഹം വീട്ടില്‍ ഉണ്ടെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ പപ്പയുടെ ഉള്ളില്‍ ഒരു പേടി പണ്ടുമുതലേ ഉണ്ടായിരുന്നതിനെ പറ്റി മകനാണ് സംസാരിച്ചത്. 'പപ്പയുടെ അച്ഛനും അറുപത് വയസിലാണ് മരിക്കുന്നത്. അതിന്റെ ടെന്‍ഷന്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. നമ്മള്‍ അതൊന്നും ചിന്തിച്ചിട്ട് പോലുമില്ലെങ്കിലും പപ്പയുടെ മനസിലുണ്ടായിരുന്നു'.

പപ്പ പോകുന്നതിന് മുന്‍പേ എല്ലാം ചെയ്തുവച്ചിരുന്നു. പപ്പ പോയ ശേഷം ആണ് നമ്മള്‍ ആ വലിയ വിടവ് അറിയുന്നത്. പുള്ളി ആയിരുന്നു എല്ലാം ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല, ഒരു കറന്റ് ബില്‍ പോലും മകനെ കൊണ്ട് അടപ്പിക്കാന്‍ സമ്മതിച്ചിട്ടില്ല. സംഭവദിവസം ഇസിജി എടുക്കാന്‍ പോകുമ്പോള്‍ പോലും ചിരിച്ചോണ്ട് പോയ ആളാണ് ഇങ്ങനെയങ്ങ് പോയതെന്ന് നടന്റെ ഭാര്യയും മകനും പറയുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X