Don't Miss!
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Lifestyle ശരീരഭാരം കുറയും, ഹൃദയാരോഗ്യം മെച്ചപ്പെടും; ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
'കഞ്ഞി കോരി തരുന്നതിനിടെ ഇഷ്ടമാണെന്ന് പറഞ്ഞു, അവിടം മുതൽ ഒരുമിച്ചായി യാത്ര'; നെടുമുടി വേണുവിന്റെ ഭാര്യ!
കഴിഞ്ഞ വർഷം മലയാള സിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമായിരുന്നു അതുല്യ പ്രതിഭയായ നെടുമുടി വേണുവിന്റെ വേർപാട്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ഒക്ടോബർ 11നാണ് നെടുമുടി വേണു അന്തരിച്ചത്.
മലയാളസിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടി വേണു. സിനിമ, നാടന്‍ പാട്ട്, കഥകളി, നാടകം എന്നിവയിലെല്ലാം കഴിവുതെളിയിച്ച കലാകാരൻ. നടൻ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവ് തെളിയിച്ചിരുന്നു.
കാറ്റത്തെ കിളിക്കൂട് അടക്കം ആറോളം സിനിമകളുടെ തിരക്കഥാരചനയിൽ പങ്കാളിയായിട്ടുമുണ്ട്. പാച്ചി എന്ന അപരനാമത്തിൽ ആയിരുന്നു പല ചലച്ചിത്രങ്ങൾക്കും അദ്ദേഹം തിരക്കഥ ഒരുക്കിയിരുന്നത്. അദ്ദേഹത്തിന്റെ ഓർമകൾക്ക് ഒരാണ്ട് തികയുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സുശീല അവരുടെ നാൽപ്പത് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തെ കുറിച്ചും പ്രണയം തുടങ്ങിയത് എങ്ങനെയാണുമെന്നെല്ലാം വിശദീകരിച്ചിരിക്കുകയാണ് ഇപ്പോൾ.
'വേണു ചേട്ടനെന്ന് ഒരിക്കൽ പോലും വിളിച്ചിട്ടില്ല. ശശി ചേട്ടനെന്നാണ് വിളിച്ചിരുന്നത്. വീട്ടിലെ വിളി പേരാണ് ശശി.'
'ശശി ചേട്ടനെ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. ഞങ്ങൾ രണ്ടുപേരും കുട്ടനാട്ടുകാർ. അടുത്ത ബന്ധുക്കളും. വീടിന്റെ തൂണിലും അടുക്കളയിലെ പാത്രങ്ങളിലും താളം പിടിക്കുന്ന ശശി ചേട്ടനെ ഞാൻ കണ്ടിട്ടുണ്ട്. പിന്നെ അധിക സമയവും റേഡിയോയിൽ പാട്ട് കേൾക്കുകയും ആ പാട്ട് പാടി കൊണ്ട് നടക്കുകയും ചെയ്യും.'
'കുറച്ച് സമയം മാത്രം പഠിക്കുന്നതാണ് സ്വഭാവം. കുട്ടിക്കാലത്ത് കുടുംബ ക്ഷേത്രത്തിലേക്ക് കൈയ്യും പിടിച്ച് എന്നെ കൂട്ടി കൊണ്ട് പോയതാണ് ഓർമയിൽ തെളിയുന്ന ആദ്യ ചിത്രം. നാളെ ശശി ചേട്ടനൊപ്പം ഒന്നിച്ച് ജീവിക്കുമെന്ന് മനസിൽ പോലും അന്ന് ക രുതിയില്ല. എനിക്ക് ടൈഫോയ്ഡ് പിടിപെട്ട സമയത്ത് വീട്ടിൽ വന്നിരുന്നു അദ്ദേഹം.'
'ഞാൻ ഭക്ഷണം ഒന്നും കഴിക്കുന്നില്ലെന്ന് അമ്മ പരാതി പറഞ്ഞു. ഒരു പാത്രത്തിൽ കഞ്ഞി കോരി തരുന്നതിനിടെ ഇഷ്ടമാണെന്നും വിവാഹത്തിന് താൽപര്യമുണ്ടെങ്കിൽ അച്ഛനോട് അനുവാദം ചോദിക്കാമെന്നും ശശിയേട്ടൻ പറഞ്ഞു. അവിടെ നിന്നായിരുന്നു നാൽപത് വർഷം നീണ്ട ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കം.'
'സിനിമയിലെ തിരക്ക് കാരണം എനിക്കും മക്കൾക്കും ഒപ്പം ജീവിതത്തിൽ കുറച്ച് ദിവസങ്ങൾ മാത്രം ചെലവഴിക്കാനേ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ കൊവിഡ് കാലത്തിന്റെ രണ്ട്, മൂന്ന് വർഷം ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം, മരണനിരക്ക്, പ്രിയപ്പെട്ടവരുടെ വേർപാട് എല്ലാം വിഷമിപ്പിച്ചു.'
'അദ്ദേഹത്തിന്റെ മൗനത്തിലൂടെ എനിക്ക് അത് കാണാമായിരുന്നു. സിനിമയുടെ ചിത്രീകരണം നിലച്ചതോടെ ഉത്സാഹവും ഊർജവും പോയിരുന്നു. വായനയോട് താത്പര്യമില്ലാതെ വന്നു. എഴുതാൻ പ്രേരിപ്പിച്ചാൽ മാനസികമായി തയ്യാറെടുപ്പില്ലാതെ അതിന് കഴിയില്ലെന്നായിരുന്നു മറുപടി.'
'ശശി ചേട്ടൻ പോയി ഒന്നര മാസത്തോളം വല്ലാത്ത മരവിപ്പ് അനുഭവപ്പെട്ടു. വീട്ടിലേക്ക് ആളുകളുടെ വരവായിരുന്നു. കണ്ണീർ വരാതെ പിടിച്ച് നിന്നു. നാൽപത്തിയൊന്നിന്റെ ചടങ്ങുകൾ കഴിഞ്ഞപ്പോഴാണ് ആളുകളുടെ വരവ് കുറഞ്ഞത്. എന്റെ മനസ് അയഞ്ഞു.'
'നഷ്ടത്തിന്റെ ആഴം എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞു. ഒരിക്കലും നികത്താൻ കഴിയില്ലെന്നും. മുമ്പ് അതിഥികൾ വന്നാൽ പുറത്തേക്ക് വരാത്ത ആളായിരുന്നു ഞാൻ. ആളുകളോട് ഇടപെടാൻ മടികാണിച്ച എന്റെ ശീലം ശശി ചേട്ടൻ പോയികഴിഞ്ഞ ശേഷം മാറി.'
'ഒരിക്കൽ പോലും ശശി ചേട്ടൻ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. മക്കളെ ശകാരിച്ചിട്ടില്ല. രോഗം മൂർച്ഛിച്ചപ്പോഴും സഹനം ഉപേക്ഷിച്ചില്ല. ഒന്നിനോടും നിർബന്ധം കാണിച്ചില്ല. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുമ്പോഴും തമാശ പറഞ്ഞും നഴ്സുമാർക്ക് പാട്ടുപാടി കേൾപ്പിച്ചും സമയം സന്തോഷകരമാക്കി മാറ്റി', നെടുമുടി വേണുവിന്റെ ഭാര്യ സുശീല പറഞ്ഞു.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ