Don't Miss!
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ലാലേട്ടന് അത് അത്രയ്ക്കും ഇഷ്ടപ്പെട്ടു, എന്നോട് അന്ന് പറഞ്ഞത്, മനസുതുറന്ന് മധുപാല്‍
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ലാല്‍. സംവിധായകനായി തുടക്കം കുറിച്ച താരം പിന്നീട് അഭിനേതാവായാണ് മോളിവുഡില്‍ കൂടുതല്‍ സജീവമായത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ലാല്‍ സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയിട്ടുണ്ട് നടന്. കൊമേഴ്ഷ്യല്‍ സിനിമകള്‍ക്കൊപ്പം ശക്തമായ പ്രമേയം പറഞ്ഞ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ലാലിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് തലപ്പാവ്.
താരപുത്രി ജാന്‍വിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
മധുപാലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 2008ലാണ് പുറത്തിറങ്ങിയത്. നക്സല്‍ വര്‍ഗീസിന്റെ കൊലപാതകത്തെ ആസ്പദമാക്കിയാണ് ചിത്രം എടുത്തത്. ലാലിന് പുറമെ പൃഥ്വിരാജ്, അതുല്‍ കുല്‍ക്കര്‍ണി, ധന്യ മേരി വര്‍ഗീസ് ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തി. ബാബു ജനാര്‍ദ്ദനന്റെ കഥയിലാണ് മധുപാല്‍ സിനിമ എടുത്തത്. അതേസമയം തലപ്പാവിന്റെ കഥ പറഞ്ഞപ്പോള്‍ ലാലില്‍ നിന്നുണ്ടായ പ്രതികരണം പറയുകയാണ് മധുപാല്‍.
മാസ്റ്റര്‍ ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് മനസുതുറന്നത്. തലപ്പാവിന്റെ കഥ ആദ്യം പറയുന്നത് ലാലിന്റെ അടുത്താണെന്ന് മധുപാല്‍ പറയുന്നു. 'സൂപ്പര്‍താരങ്ങളുടെ അടുത്തേക്ക് ഒന്നും പോയില്ല. ലാലിന്റെ അടുത്ത് പോയപ്പോള്‍ അത് അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. പോവുന്ന സമയത്ത് ഞങ്ങളോട് പറഞ്ഞു; ഈ കഥ വേറൊരാളുടെ അടുത്ത് പറയരുത് എന്ന്. പുളളിക്ക് കഥ നന്നായി ഇഷ്ടപ്പെട്ടിരുന്നു'.
'ആ കഥാപാത്രത്തിനായി പിന്നെ വേറെ ആക്ടേഴ്സിനെ അടുത്തേക്കൊന്നും നമ്മള് പോയില്ല. അത് വേറെ ആരുടെ എടുത്ത് വേണമെങ്കിലും നമുക്ക് സമീപിക്കാമായിരുന്നു. എന്നാല്‍ പോയില്ല എന്നതാണ് സത്യം, മധുപാല്‍ പറഞ്ഞു. രണ്ടാമത്തെ സിനിമ ചെയ്യുമ്പോഴും ലാല്‍ സാറ് തന്നെയായിരുന്നു മനസില്‍. ആ കഥാപാത്രം മനസില്‍ ആലോചിപ്പോള്‍ തന്നെ ആദ്യം വന്നത് ലാലേട്ടന് ആണ്'.
'തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷമാണ് ഒരു ആക്ടറിലേക്ക് പോവുന്നത്. ലാലേട്ടനും ആസിഫ് അലിയും തന്നെയായിരുന്നു ഒഴിമുറിയ്ക്ക് വേണ്ടി
ഞങ്ങളുടെ മനസില്‍ ഉണ്ടായിരുന്നത്'. തലപ്പാവ് സമയത്ത് ലാല്‍ തന്നോട് പറഞ്ഞ കാര്യവും മധുപാല്‍ ഓര്‍ത്തെടുത്തു. 'ഞാന്‍ ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്തിട്ടില്ല, എങ്ങനെ ചെയ്യുമെന്ന് അറിയില്ല. നിന്റെ മനസിലാണ് സിനിമയുളത്. ഞാന്‍ ഒരു ബ്ലാങ്ക് പേപ്പറാണ്. നിനക്ക് എന്തുവേണമെങ്കിലും എഴുതാം എന്നാണ് ലാല്‍ എനിക്ക് തന്ന ഒരു വാക്ക്. അതുതന്നെയായിരുന്നു ആ സിനിമയുടെ ഗുണവും'.
Recommended Video
'അതുകൊണ്ട് ആ സിനിമയ്ക്ക് എനിക്ക് അവാര്‍ഡ് കിട്ടിയതും, ലാലേട്ടന് അവാര്‍ഡ് കിട്ടിയതും, ഫെസ്റ്റിവലില്‍ പോകുന്നതും ഒരുപാട് ആളുകള്‍ ആ സിനിമയെ കുറിച്ച് ഇപ്പോഴും സംസാരിക്കുന്നതും എല്ലാം സന്തോഷം നല്കുന്ന കാര്യങ്ങളാണ്. കൊച്ചി ഭാഷയാണ് ശരിക്കും ലാലേട്ടന്റെത്. തെക്കന്‍ തിരുവിതാംകൂറിലെ ഭാഷ ലാലേട്ടന് ചെയ്താല്‍ എങ്ങനെ ഉണ്ടാവും എന്ന് ഒരുപാട് പേര് എന്റെയടുത്ത് ചോദിച്ചതാണ്. എറ്റവും പെര്‍ഫക്ടായിട്ടാണ് അദ്ദേഹം ആ ഭാഷ സംസാരിച്ചത്. ഒഴിമുറിയില്‍ വളരെ സ്വഭാവികമായിട്ടുളള സംഭാഷണങ്ങളാണ് ഉളളത്, മധുപാല്‍ വ്യക്തമാക്കി.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്