മാള അരവിന്ദന്‍റെ അന്ത്യാഭിലാഷം സഫലീകരിച്ച മമ്മൂട്ടി! ആ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മകന്‍!

പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരങ്ങളിലൊരാളാണ് മാള അരവിന്ദന്‍. അഭിനയം മാത്രമല്ല തബലയിലും അദ്ദേഹത്തിന് കഴിവുണ്ട്. 2015ലായിരുന്നു അദ്ദേഹം വിടവാങ്ങിയത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട് അദ്ദേഹത്തെ. അച്ഛനെക്കുറിച്ചും അച്ഛന്റെ സിനിമകളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് മകനായ കിഷോര്‍. സിനിമാസ്‌റ്റൈലിലുള്ള ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേതെന്ന് ഭാര്യ പറയുന്നു. ജീവിതത്തില്‍ അച്ഛന്‍ ഗൗരവക്കാരനാണെന്ന് കിഷോര്‍ പറയുന്നു. മാളയില്‍ പെട്രോള്‍ പമ്പ് നടത്തുകയാണ് കിഷോര്‍.

സിനിമാലോകത്തുനിന്നും ആരുമായും ഇപ്പോ ബന്ധങ്ങളൊന്നുമില്ല. മരിച്ച സമയത്ത് എല്ലാവരും വിളിക്കാറൊക്കെയുണ്ടായിരുന്നു. ഇപ്പോ വലിയ ബന്ധമൊന്നുമില്ല. ഹാരീസ് അമീറലിയായിരുന്നു വീഡിയോയിലൂടെ മാളയുടെ കുടുംബത്തിന്റെ വിശേഷങ്ങള്‍ തിരക്കിയെത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അച്ഛനെ അനുകരിക്കുമ്പോള്‍ അപൂര്‍ണ്ണമായാണ് തോന്നാറുള്ളതെന്ന് കിഷോര്‍ പറയുന്നു. മമ്മൂട്ടിയും അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

അച്ഛനൊപ്പം

അച്ഛനൊപ്പം

ഷൂട്ടിങ്ങ് ലൊക്കേഷനുകളിലേക്ക് അച്ഛനൊപ്പം കിഷോറും പോവാറുണ്ട്. ഇടയ്ക്ക് ഡ്രൈവിംഗ് സീറ്റില്‍ താനാവാറുണ്ടെന്നും അദ്ദേഹം പറയുന്നു. സ്‌കൂളുള്ള സമയത്തൊക്കെ അച്ഛന്‍ ഷൂട്ടിനായി വിളിച്ച് പോവാറുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടനെയായിരുന്നു പാദമുദ്രയുടെ ഷൂട്ടിന് പോയത്. പുലര്‍ച്ചെയായിരുന്നു ഇവിടെ നിന്നും പോയത്. ലൈസന്‍സൊന്നുമില്ലെങ്കിലും നന്നായി വണ്ടിയോടിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്‌സ് സീനായിരുന്നു അന്ന് ചിത്രീകരിച്ചത്. മുള്‍വേലി പറിച്ചെടുത്ത് ലാലേട്ടന്‍ മലമുകളിലേക്ക് പോവുന്ന രംഗമായിരുന്നു. അന്ന് അച്ഛനൊപ്പമുള്ള എന്നേയും പരിചയപ്പെടുത്തിയിരുന്നു. ഒരുമാസത്തോളം ആ സെറ്റില്‍ താനുണ്ടായിരുന്നു.

മമ്മൂട്ടിയെക്കുറിച്ച്

മമ്മൂട്ടിയെക്കുറിച്ച്

മമ്മൂട്ടിയെ കണ്ടത് കൊച്ചിയില്‍ വെച്ചായിരുന്നു അമിതാഭ് ബച്ചനെക്കുറിച്ച് പറഞ്ഞ് ഞങ്ങള്‍ തര്‍ക്കിക്കാറുണ്ടായിരുന്നു. വിളിച്ചു വിളികേട്ടു എന്ന സിനിമയുടെ ഷൂട്ടിംഗായിരുന്നു അന്ന്. അതിരപ്പിള്ളിയിലായിരുന്നു ഷൂട്ടിംഗ്. അച്ഛനെ എപ്പോള്‍ കണ്ടാലും ദേഹത്തേക്ക് കാറുകൊണ്ടുവരുന്ന പരിപാടിയുണ്ടായിരുന്നു അദ്ദേഹത്തിന്. അത് കാണുമ്പോള്‍ അച്ഛനോടും, അപ്പോള്‍ മമ്മൂക്ക ചിരിക്കും. മമ്മൂക്കയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളിലൊന്നായിരുന്നു ഇത്. അച്ഛന് ദേഷ്യം വരുമെങ്കിലും ചീത്ത പറയാറില്ല.

പങ്കെടുത്തിരുന്നു

പങ്കെടുത്തിരുന്നു

മമ്മൂട്ടിയും മാളയും തമ്മില്‍ ഗാഢമായ സൗഹൃദമുണ്ടായിരുന്നു. മരിക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് മാളയില്‍ വെച്ച് മാള ഫെസ്റ്റ് പരിപാടിയില്‍ അച്ഛനെ ആദരിച്ചിരുന്നു. അന്ന് അച്ഛന് പുരസ്‌കാരം നല്‍കാനായെത്തിയത് മമ്മൂട്ടിയായിരുന്നു. അത് പോലെ തന്നെ ഭക്ഷണകാര്യങ്ങളെക്കുറിച്ച് താനെപ്പോഴും അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു. പ്രമേഹമുള്‍പ്പടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.

മമ്മൂട്ടി വരും

മമ്മൂട്ടി വരും

ഭക്ഷണകാര്യങ്ങളില്‍ അച്ഛന് ശ്രദ്ധയൊന്നുമില്ലായിരുന്നു. നല്ല ഭക്ഷണപ്രിയനായിരുന്നു അദ്ദേഹം. ഭക്ഷണം നിയന്ത്രിക്കേണ്ടുന്നതിനെക്കുറിച്ച് പറയുമ്പോള്‍ പറയുന്ന മറുപടി ഇതായിരുന്നു, ഞാന്‍ മരിച്ചാല്‍ മമ്മൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരുബന്ധവുമില്ലാത്ത ഈ മറുപടി കേട്ട് അന്ധാളിച്ച് നിന്ന് പോയിട്ടുണ്ടെന്ന് കിഷോര്‍ പറയുന്നു. അന്ന് ആ മറുപടിയുടെ പൊരുള്‍ മനസ്സിലായിരുന്നില്ല, എന്നാല്‍ മമ്മൂട്ടി ആ വാക്കിനെ അന്വര്‍ത്ഥമാക്കുകയായിരുന്നു.

ദുബായിലായിരുന്നു

ദുബായിലായിരുന്നു

മാള അരവിന്ദന്റെ മരണ സമയത്ത് മമ്മൂട്ടി ദുബായിലായിരുന്നു. എന്നാല്‍ അദ്ദേഹത്തെ അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി അദ്ദേഹം ഓടിയെത്തിയിരുന്നു. പറഞ്ഞ സമയത്തിന് മുന്‍പ് തന്നെ മമ്മൂട്ടി എത്തിയിരുന്നു. സംസ്‌കാര ചടങ്ങുകളെല്ലാം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം പോയത്. അവരുടെ ആത്മബന്ധത്തെക്കുറിച്ച് അന്നാണ് തനിക്ക് മനസ്സിലായതെന്നും കിഷോര്‍ പറയുന്നു. മാള അരവിന്ദന് അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ചുള്ള ഒരംഗീകാരവും ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി പറഞ്ഞത്.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X