Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
താരസിംഹാസനത്തില് നിന്നും മാറികൊടുത്തൂടെ? ചോദ്യം ചോദിച്ച ആള്‍ക്ക് മമ്മൂട്ടി നല്കിയ മറുപടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ചുളള ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ അമ്പത് വര്‍ഷങ്ങള്‍ തികച്ചതിന് പിന്നാലെയാണ് മമ്മൂക്കയുടെ എഴുപതാം പിറന്നാളും വരുന്നത്. ജന്മദിന സമയത്ത് മെഗാസ്റ്റാറിനൊപ്പമുളള അനുഭവങ്ങള്‍ പങ്കുവെച്ച് സിനിമാ പ്രവര്‍ത്തകരെല്ലാം എത്തുന്നുണ്ട്. മലയാള സിനിമയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മമ്മൂക്ക എല്ലാവരുടെയും പ്രിയങ്കരനായി മാറി. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരില് മുന്‍നിരയിലുളള താരം കൂടിയാണ് മമ്മൂട്ടി.
മഡോണ സെബാസ്റ്റ്യന്റെ ഫോട്ടോഷൂട്ട്, കിടിലന്‍ ചിത്രങ്ങള്‍ കാണാം
മലയാളികളെയും മറ്റ് ഭാഷക്കാരെയും തന്റെ സിനിമകളിലൂടെ മമ്മൂട്ടി വിസ്മയിപ്പിച്ചിട്ടുണ്ട്. മൂന്ന് തവണയാണ് മികച്ച നടനുളള ദേശീയ പുരസ്കാരം മമ്മൂക്ക നേടിയത്. കൂടാതെ നിരവധി തവണ മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൂപ്പര്‍താരം നേടി. അതേസമയം മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ സമയത്ത് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വീണ്ടും വൈറലാവുകയാണ്.
മമ്മൂട്ടിയോട് മലയാള സിനിമയുടെ താരസിംഹാസനത്തില് നിന്നും, അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കാറായില്ലെ എന്ന് ഒരാള്‍ ചോദിച്ചതും അതിന് നടന് നല്കിയ മറുപടിയുമാണ് വെെറലായത്. മുന്‍പ് ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു; ഈ കസേരയില്‍ നിന്ന് നിങ്ങള്‍ക്ക് മാറികൊടുത്തുകൂടെ എന്ന്. ഞാനെന്തിന് മാറികൊടുക്കണം. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങള്‍ക്ക് കസേര വേണമെങ്കില്‍ വേറെ പണിഞ്ഞിട്ട് ഇരിക്കണം, മമ്മൂട്ടി പറയുന്നു.
ജീവിതത്തില്‍ നല്ല കാലം മുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയില്‍ ഞാനിരിക്കട്ടെ ചാവുന്നത് വരെ. ഈ കസേര പണിഞ്ഞതിന് 22 വര്‍ഷത്തെ ചോരയും നീരുമുണ്ട്. ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ രണ്ടും മൂന്നും ദിവസം വൈകി അറിയുന്ന അവസ്ഥ വരെ എനിക്കുണ്ടായിട്ടുണ്ട്. ഇന്‍വോള്‍വ്മെന്റ് അതായിരുന്നു. എന്റെ കാലം കഴിഞ്ഞുവരുന്ന തലമുറകള്‍ക്ക് എന്റെ സിനിമയോ അഭിനയമോ ആരോചകമാകരുതെന്ന് ആഗ്രഹമുണ്ട്, മെഗാസ്റ്റാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി
അതേസമയം കോവിഡ് കാലത്തിന് മുന്‍പ് വരെ കൂടുതല്‍ സമയവും സിനിമ സെറ്റുകളില്‍ ആയിരുന്നു മമ്മൂക്ക. മറ്റുതാരങ്ങള്‍ വര്‍ഷത്തില്‍ കുറച്ചുസിനിമകള്‍ മാത്രം ചെയ്യുന്ന സമയത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുകയായിരുന്നു താരം. സിനിമകളോടുളള അഭിനിവേശം കൊണ്ടാണ് അദ്ദേഹം ഇപ്പോഴും മലയാളത്തില്‍ തുടരുന്നത്. ഇതേകുറിച്ച മമ്മൂക്ക തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. അഭിനയത്തോടുളള ആവേശമാണ് തന്നെ നടനാക്കിയത് എന്ന്.
സിനിമാ പാരമ്പര്യമൊന്നും ഇല്ലാതെയാണ് അദ്ദേഹം മലയാളത്തിലേക്ക് എത്തിയത്. നടനാകണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ സിനിമയില്‍ എത്തിച്ചത്. കെഎസ് സേതുമാധവന് സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് നടന് തുടങ്ങിയത്. പിന്നീട് ഓരോ സിനിമകള്‍ കഴിയുന്തോറും ഒരു നടനെന്ന നിലയില്‍ മമ്മൂട്ടി മെച്ചപ്പെട്ടുവന്നു. സഹനടനായും വില്ലനായും ഒകെ അഭിനയിച്ച ശേഷമാണ് നായകനിരയിലേക്ക് മമ്മൂക്ക ഉയര്‍ന്നത്. മുന്‍നിര സംവിധായകരെല്ലാം അദ്ദേഹത്തെ നായകനാക്കി സിനിമകള്‍ ചെയ്തു.
തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ വന്നപ്പോള്‍ നടനെ പലരും എഴുതിതളളിയിരുന്നു. ഇനി മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് പറഞ്ഞ് വിമര്‍ശിച്ചവരും ഏറെയാണ്. എന്നാല്‍ ന്യൂഡല്‍ഹി എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവാണ് മമ്മൂട്ടി എത്തിയത്. ജോഷി സംവിധാനം ചെയ്ത സിനിമയുടെ ഗംഭീര വിജയം മമ്മൂട്ടിയെ സൂപ്പര്‍ താരമാക്കി മാറ്റി. ന്യൂഡല്‍ഹിക്ക് പിന്നാലെ മലയാളത്തിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളായി മമ്മൂട്ടി വീണ്ടും മാറി.
തരംഗമായ ആ കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത മമ്മൂട്ടി, അനുഭവം പങ്കുവെച്ച് അടൂര്‍
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ