Don't Miss!
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
കാവ്യ മാധവനും മമ്മൂട്ടിയും ഒരുമിച്ചിട്ടും വിജയിച്ചില്ല, വെനീസീലെ വ്യാപാരി പരാജയപ്പെട്ടതിന് കാരണം?
സിനിമാലോകവും പ്രേക്ഷകരും ഏറ്റെടുത്ത കൂട്ടുകെട്ടുകളിലൊന്നാണ് മമ്മൂട്ടി-ഷാഫി കോംപിനേഷന്‍. ഇവരുടെ കൂട്ടായ്മയിലെത്തിയ ചിത്രങ്ങള്‍ക്ക് മിക്കപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരൊറ്റത്തവണ മാത്രമേ ഈ കൂട്ടുകെട്ട് പരാജയത്തിന്റെ കയ്പ് രുചിച്ചറിഞ്ഞിട്ടുള്ളൂ. ആരാധകരെല്ലാം ഇക്കാര്യത്തില്‍ കടുത്ത നിരാശയിലായിരുന്നു. മമ്മൂട്ടിയും ഷാഫിയും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞതോടെ ആരാധകര്‍ വന്പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയാതെ വരികയായിരുന്നു.
വെനീസിലെ വ്യാപാരിയിലായിരുന്നു ഇരുവര്‍ക്കും കാലിടറിയത്. 2011ലായിരുന്നു ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ജെയിംസ് ആല്‍ബര്‍ട്ടായിരുന്നു ചിത്രത്തിനായി തിരക്കഥയൊരുക്കിയത്. പവിത്രന് എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. കിഴക്കിന്റെ വെനീസായ ആലപ്പുഴയിലെ യൂണിയന് നേതാവായ അജയന്റെ കൊലപാതത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പോലീസുകാരനായാണ് മമ്മൂട്ടി എത്തിയത്. കയര്‍ തൊഴിലാളിയായാണ് കാവ്യ മാധവനെത്തിയത്. പവിത്രനുമായി അമ്മു പ്രണയത്തിലാവുകയായിരുന്നു പിന്നീട്.
മമ്മൂട്ടി ഷാഫി കൂട്ടുകെട്ടില്‍ പിറന്ന നാലാമത്തെ ചിത്രമായിരുന്നു വെനീസിലെ വ്യാപാരി. തൊമ്മനും മക്കളുമെന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായൊരുമിച്ചത്. മായാവിക്കും ചട്ടമ്പിനാടിനും ശേഷമായാണ് വെനീസിലെ വ്യാപാരി ഒരുക്കിയത്. മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. ഗാനരംഗങ്ങള്‍ ഊട്ടിയില്‍ വെച്ച് ചിത്രീകരിച്ചിരുന്നു.
വ്യത്യസ്തമായിട്ടായിരുന്നു ഷാഫി മുന്‍ചിത്രങ്ങളെല്ലാം ഒരുക്കിയത്. മമ്മൂട്ടിക്ക് കോമഡി വഴങ്ങുമോയെന്നും അത് പ്രേക്ഷകര്‍ ഏറ്റെടുക്കുമോയെന്നുമൊക്കെ പലര്‍ക്കും സംശയമായിരുന്നു. അങ്ങനെയുള്ള സമയത്തായിരുന്നു ഷാഫി മമ്മൂട്ടിയെ നായകനാക്കി തൊമ്മനും മക്കളും എന്ന സിനിമയൊരുക്കിയത്. രാജന് പി ദേവിനും ലാലിനുമൊപ്പം മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബ പ്രേക്ഷകരും ഈ ചിത്രത്തിന് കൈയ്യടിച്ച് എത്തിയിരുന്നു. ഇതിന് ശേഷമായാണ് മായാവിയുമായി ഇവരെത്തിയത്.
Recommended Video
തൊമ്മനും മക്കളും നേടിയ അതേ വിജയം രണ്ടാം തവണയും ആവര്‍ത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയായാണ് മൂന്നാമത്തെ ചിത്രമായി ചട്ടമ്പിനാടുമായി ഇവരെത്തിയത്. മമ്മൂട്ടിയുടെ കന്നഡ ഡയലോഗും സുരാജിന്റെ കോമഡി രംഗങ്ങളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഇതിന് ശേഷമായാണ് നാലാമതായി മമ്മൂട്ടിയും ഷാഫിയും എത്തിയത്. കാവ്യ മാധവനായിരുന്നു വെനീസിലെ വ്യാപാരിയില്‍ നായികയായെത്തിയത്. മുന്‍ചിത്രങ്ങളിലെ വിജയം ആവര്‍ത്തിക്കാതെ പോവുകയായിരുന്നു നാലാംതവണ. ശക്തമായ തിരക്കഥയുടെ അഭാവമായിരുന്നു ചിത്രത്തിന് തിരിച്ചടിയായി മാറിയത്.
മേഘ്ന രാജിന്റെ ബേബി ഷവര്‍ ചടങ്ങില്‍ വികാരഭരിതനായി ധ്രുവ സര്‍ജ, കണ്ണ് നനയിപ്പിക്കുന്ന വീഡിയോ
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ