Don't Miss!
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മമ്മൂട്ടിയുടെ കരിയറിലെ വലിയ നേട്ടം തന്നെയാണ്! ഹിറ്റ്ലര്‍ റിലീസിന് ശേഷം സംഭവിച്ചത്? കത്ത് വൈറല്‍!
മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് ഹിറ്റ്ലര്‍. ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന സിനിമയാണിത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. മുകേഷ്, ഇന്നസെന്റ്, ജഗദീഷ്, സായ്കുമാര്, എംജി സോമന്, ഇടവേള ബാബു, സൈനുദ്ധീന്‍, കൊച്ചിന് ഹനീഫ, വികെ ശ്രീരാമന്, മോഹന്‍രാജ്, ശോഭന, ഇളവരശി, വാണി വിശ്വനാഥ്, സുചിത്ര മുരളി, ചിപ്പി, സീത, സീന ആന്റണി, കെപിഎസി ലളിത, അടൂര്‍ ഭവാനിതുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.
ബോക്സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷനും വേറിട്ട രീതിയിലായിരുന്നു. മമ്മൂട്ടിയുടെ ഏട്ടന് കഥാപാത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അതിലൂടെ ജീവിതം തന്നെ തിരികെപ്പിടിച്ചതിനെക്കുറിച്ചതായുള്ള കത്തും പുറത്തുവന്നിരുന്നു. അക്കാലത്തെ പത്രപ്രസിദ്ധീകരണങ്ങളിലെല്ലാം ഇത് പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ കത്ത് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.
കണ്ണൂരില്‍ നിന്നുള്ള കത്തായിരുന്നു മമ്മൂട്ടിയെ തേടിയെത്തിയത്. അച്ഛന് വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്നും ഒരു ഏട്ടനും അനിയത്തിയുമാണ് തനിക്കുള്ളതെന്നും തിരുവനന്തപുരത്ത് ജോലിയുള്ള ഏട്ടന് തങ്ങളെക്കുറിച്ച് അന്വേഷിക്കാറില്ലായിരുന്നു, അമ്മാവന്റെ വീട്ടിലാണ് തങ്ങള്‍ കഴിഞ്ഞുപോരുന്നത്. ഹിറ്റ്ലര്‍ കണ്ടതിന് ശേഷം ഏട്ടന് തന്നേയും സഹോദരിയേയും അന്വേഷിച്ചെത്തുകയും തിരുവനന്തപുരത്ത് കൊണ്ടുപോവുകയാണെന്നും അറിയിച്ചിരുന്നുവെന്നും 3000 രൂപ അയച്ചുതന്നിരുന്നുവെന്നുമായിരുന്നു ആ സഹോദരി കുറിച്ചത്. തങ്ങളുടെ ജീവിതവും ഏട്ടനേയും തിരിച്ചുതന്ന ഹിറ്റ്ലറിനും മമ്മൂട്ടി ഏട്ടനും നന്ദിയെന്നും കത്തിലുണ്ടായിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഈ കത്ത് വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടിയുടെ ചോദ്യം അതായിരുന്നു! തേപ്പുകാരിയെന്നൊരു പേര് കൂടിയില്ലേ? കണ്ണുനിറഞ്ഞെന്ന് സ്വാസിക
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍