Don't Miss!
- Sports IPL 2024: കടുത്ത നീക്കത്തിന് മുംബൈ, രോഹിത്തുമായി അംബാനിയുടെ ചര്‍ച്ച! ഹാര്‍ദിക്ക് പുറത്തേക്ക്?
- News ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു; ആത്മഹത്യാ ശ്രമത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു
- Lifestyle ഈ ബ്രേക്ക്ഫാസ്റ്റുകള്‍ ഒരു കാരണവശാലും വേണ്ട
- Automobiles ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
- Technology ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
മമ്മൂട്ടി ശരിക്കും അത്ഭുതമായത് ഇപ്പോഴാണ്! യാത്ര കാണാന്‍ സീറ്റില്ല, ആരാധകര്‍ ചെയ്ത പരിപാടി ഇങ്ങനെ!
Recommended Video
മലയാള സിനിമയുടെ മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും നല്ല വര്‍ഷങ്ങളില്‍ ഒന്നാണ് 2019. ഫെബ്രുവരിയിലെത്തിയ രണ്ട് സിനിമകളിലൂടെ അദ്ദേഹം വിസ്മയമായി മാറി കൊണ്ടിരിക്കുകയാണ്. തമിഴില്‍ നിര്‍മ്മിച്ച പേരന്പ് തിയറ്ററുകളിലേക്ക് എത്തിയതിന് പിന്നാലെ തന്നെ തെലുങ്കിലൊരുക്കിയ യാത്രയും റിലീസ് ചെയ്തു. രണ്ട് സിനിമകളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നതാണ്. റിലീസ് ദിവസം മുതല്‍ പിന്നീടിങ്ങോട്ട് പ്രേക്ഷകരെ കൈയിലെടുത്തിരിക്കുകയാണ് ഇരു ചിത്രങ്ങളും.
ജനപ്രിയ നായകന്റെ നായികമാരായി അനു സിത്താരയും നദിയ മൊയ്തുവും! ചിത്രമൊരുക്കുന്നത് ഈ സംവിധായകന്!
അമ്മയുടെ റൊമാന്റിക് സീനുകൾ കാണുമ്പോൾ വല്ലാതാകും!! ഖുശ്ബുവിന്റെ സിനിമകൾ കാണാത്തതിനെ കുറിച്ച് മകൾ
ഒരേ പ്രധാന്യത്തോടെ ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളിലാണ് മമ്മൂട്ടി നിറഞ്ഞ് നില്ക്കുന്നതെന്നുള്ളതാണ് ശ്രദ്ധേയം. പേരന്‍പിന്റെ റിലീസിന് ശേഷം ഒരാഴ്ച കഴിഞ്ഞെത്തിയ യാത്രയാണിപ്പോള്‍ തരംഗം സൃഷ്ടിക്കുന്നത്. തെലുങ്ക് നാട്ടില്‍ യാത്ര കാണാന്‍ ആരാധകരുടെ തിക്കും തിരക്കുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഹൈദരാബാദിലെ ഒരു തിയറ്ററില്‍ യാത്ര കാണാന്‍ വന്ന പ്രേക്ഷകര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
മമ്മൂക്കയ്ക്ക് നന്ദി! 'പേരന്‍പോ'ടെയുള്ള 'യാത്ര' പ്രചോദനം! മെഗാസ്റ്റാറിനെ അഭിനന്ദിച്ച് സൂര്യ! കാണൂ
എങ്ങും യാത്രയുടെ തരംഗം
മമ്മൂട്ടി രണ്ട് പതിറ്റാണ്ടിന് ശേഷം തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. മഹി രാഘവ് സംവിധാനം ചെയ്ത് 70 എംഎം എന്റര്ടെയിന്മെന്റ്സ് നിര്‍മ്മിച്ച യാത്ര ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയാണ് പറയുന്നത്. തെലുങ്കില്‍ നിര്‍മ്മിച്ച സിനിമ മലയാളത്തിലും തമിഴിലുമടക്കം തെന്നിന്ത്യന്‍ സിനിമ ലോകത്ത് യാത്ര തരംഗമായി കൊണ്ടിരിക്കുകയാണ്. റിലീസിന് മുന്‍പ് പല പ്രതിസന്ധികള്‍ ഉടലെടുത്തിരുന്നെങ്കിലും ഫെബ്രുവരി എട്ടിന് തന്നെ ചിത്രം തിയറ്ററുകളിലേക്ക് എത്തി.
വൈറലാവുന്ന ചിത്രം
സോഷ്യല്‍ മീഡിയ വഴി ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു യാത്ര പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നത്. സിനിമ കാണാന്‍ തിയറ്ററിലെത്തിയ പ്രേക്ഷകരില്‍ പലര്‍ക്കും സീറ്റ് ലഭിച്ചിരുന്നില്ല. ഇതോടെ ഒരുവിധം ആളുകളും സിനിമ നിന്ന് കൊണ്ട് കാണുകയായിരുന്നു. ആരാധകര്‍ ഏറ്റെടുത്ത ചിത്രം വലിയ പ്രചാരത്തോടെയാണ് വൈറലായി കൊണ്ടിരിക്കുന്നത്. തെലുങ്ക് നാടിന്റെ പ്രിയപ്പെട്ട നേതാവ് വൈഎസ്ആറിന് പുതിയ രൂപം നല്കിയ മമ്മൂട്ടിയ്ക്കും വമ്പന്‍ കൈയടിയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
യാത്രയുടെ റിലീസ്
യാത്രയുടെ റിലീസ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നെങ്കിലും നീണ്ട് പോവുകയായിരുന്നു. ഒടുവില്‍ വിദേശ രാജ്യങ്ങളിലും തുല്യ പ്രധാന്യത്തോടെ യാത്ര എത്തിയിരിക്കുകയാണ്. യുഎഇ, ജിസിസി സെന്ററുകളില്‍ 60 ലൊക്കേഷനുകളിലായി 500 ഷോ ആണ് റിലീസ് ദിവസം ലഭിച്ചിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരേടാണ് വൈഎസ്ആര്‍ റെഡ്ഡിയുടേത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ കാര്യമാണ് പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം.
കളക്ഷന്‍ മിന്നിക്കുന്നു
മമ്മൂട്ടി തന്റെ കരിയറിലെ ആദ്യ നൂറ് കോടി ക്ലബ്ബിലെത്താന്‍ പോവുന്നത് യാത്രയിലൂടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 6.90 കോടി രൂപയാണ് യാത്രയുടെ ആദ്യദിനം ആഗോളതലത്തില്‍ നിന്നും നേടിയത്. യുഎസ്, കാനഡ, ഓസ്ട്രേലിയ, യുഎഇ, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. യുഎസ് ബോക്സോഫീസില്‍ ഏറ്റവും കരുത്തുറ്റ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. കേരളത്തിലും സിനിമ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്
-
ഇതൊന്നും പറ്റില്ലെങ്കിൽ വീട്ടിലിരിക്കണം, ഇത്താത്തയും ഇക്കാക്കയും കളിക്കുന്നു; തുറന്നടിച്ച് ശ്രീരേഖയും യമുനയും
-
ഇവർക്കെങ്ങനെ പ്രേക്ഷകരോട് ബന്ധമുണ്ടാക്കാനാകും?; അപകടം മനസിലാക്കി ബിഗ് ബോസ്; നേരിട്ടറിയിച്ചു