Don't Miss!
- Automobiles അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- News തൃശൂരിൽ കഴിഞ്ഞ തവണത്തെ വോട്ട് പോലും സുരേഷ് ഗോപിക്ക് ലഭിക്കില്ല; വിഎസ് സുനിൽ കുമാർ
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Lifestyle ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
സുരാജിനെ പൊളിച്ചടുക്കിയ മമ്മൂട്ടിയുടെ ഇന്റര്‍വ്യൂ! വൈറല്‍ വീഡിയോ
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. സൂപ്പര്‍ താര ചിത്രങ്ങളിലൂടെയാണ് സുരാജ് മോളിവുഡില്‍ തിളങ്ങിയത്. കോമഡി വേഷങ്ങള്ക്കൊപ്പമാണ് സീരിയസ് റോളുകളും സുരാജ് വെഞ്ഞാറമൂട് ചെയ്തുതുടങ്ങിയത്. തിരുവനന്തപുരം ഭാഷ കൊണ്ടാണ് സുരാജ് സിനിമയില്‍ കൂടുതല്‍ തിളങ്ങിയിരുന്നത്. രാജമാണിക്യം എന്ന ഹിറ്റ് ചിത്രത്തിനായി മമ്മൂട്ടിയെ തിരുവനന്തപുരം ഭാഷ പഠിപ്പിച്ചത് സുരാജായിരുന്നു. ടെലിവിഷന്‍ പരിപാടികളില്‍ സുരാജിന്റെ പ്രകടനം കണ്ട മെഗാസ്റ്റാര്‍ നടനെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.
2005ല്‍ പുറത്തിറങ്ങിയ രാജമാണിക്യം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. രാജമാണിക്യത്തിന് പിന്നാലെയാണ് സുരാജും സിനിമകളില്‍ സജീവമായത്. മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ സഹനടനായി സുരാജ് തിളങ്ങിയിരുന്നു. മമ്മൂട്ടിയും സുരാജും തമ്മിലുളള ഒരു അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. സുരാജിനെ പൊളിച്ചടുക്കി കൊണ്ടാണ് വീഡിയോയില്‍ മമ്മൂട്ടി സംസാരിക്കുന്നത്.
അഭിമുഖത്തിന്റെ തുടക്കത്തില്‍ തന്നെ മമ്മൂക്കയ്ക്ക് പണി കൊടുത്തുകൊണ്ടാണ് സുരാജ് തുടങ്ങുന്നത്. വളരെയേറെ തിരക്കുകള്‍ മാറ്റിവെച്ചുകൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. എന്നെക്കുറിച്ച് എന്താണ് പറയാനുളളത് മമ്മൂക്ക എന്ന് ചോദിച്ചുകാണ്ടാണ് സുരാജ് തുടങ്ങുന്നത്. സുരാജിന്റെ ചോദ്യത്തില്‍ ഞെട്ടിയ മമ്മൂട്ടി ശരിക്കും സുരാജേട്ടന്റെ സ്ഥലം എവിടെയാണെന്ന് ചോദിക്കുന്നു.
ഞാന്‍ വെഞ്ഞാറമൂട് കാരനാണെന്നായിരുന്നു സുരാജിന്റെ മറുപടി. ഇത് കേട്ട് സുരാജേട്ടന്റെ വീട്ടുപേരായിരിക്കും വെഞ്ഞാറമൂടെന്ന് കരുതിയതായി മമ്മൂട്ടി പറഞ്ഞു. ആളുകളെ വെച്ച് നോക്കുമ്പോള്‍ വെഞ്ഞാറമൂട് എന്ന് വീട്ടുപേര് എന്നായിരിക്കും എന്ന് കരുതിയതായി സുരാജിനെ കളിയാക്കി മമ്മൂട്ടി പറഞ്ഞു. വെഞ്ഞാറമൂട് ശരിക്കും എവിടെയാണെന്ന് ആയിരുന്നു മമ്മൂട്ടിയുടെ അടുത്ത ചോദ്യം.
ശരിക്കു പറഞ്ഞാല്‍ തിരുവനന്തപുരത്തിന്റെ ഒരു ബൃഹത്തായ ഒരു സ്ഥലമാണെന്ന് സുരാജ് പറയുന്നു. കലാപരമായും സാഹിത്യപരമായും സാംസ്കാരികപരമായുമൊക്കെ കേരളത്തിനൊക്കെ തന്നെ മാതൃകയായി കൊണ്ടിരിക്കുന്ന സ്ഥലമാണ് വെഞ്ഞാറമൂട്. തുടര്‍ന്ന് ഇത്രയും സാംസ്കാരികവും കലാപരമായും ഉളള ആള്ക്കാര് ജനിച്ചുവളര്‍ന്ന നാട്ടില്‍ സുരാജ് ജനിച്ചത് വളരെ കഷ്ടമായി പോയി. ആ നാടിന് ഒരു അപമാനമായി താങ്കള്‍ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇതിന് ചിരിച്ചുകൊണ്ടായിരുന്നു സുരാജിന്റെ മറുപടി വന്നത്.
വിഷാദത്തിലേക്ക് കൂപ്പ് കുത്തുമായിരുന്ന എന്നെ തിരികെ കൊണ്ടുവന്നത് അവനാണ്! മനസ് തുറന്ന് നേഹ അയ്യര്‍
ഞാന്‍ അപമാനമാണെന്ന് ആരും പറയുന്നില്ലെന്നും ശരിക്കും വെഞ്ഞാറമൂടിനെ പ്രശസ്തിയിലേക്ക് നയിപ്പിച്ചത് താനാണെന്നാണ് പലരും പറയുന്നത്. സുരാജ് പറഞ്ഞു. തുടര്‍ന്ന് വെഞ്ഞാറമൂടിലെ പ്രശസ്തരായ ആളുകള്‍ ആരൊക്കെയാണെന്ന് മമ്മൂട്ടി ചോദിച്ചു. ഇതിന് മറുപടിയായി മൂന്ന് ആളുകളുടെ പേരുകള്‍ സുരാജ് പറഞ്ഞു. തുടര്‍ന്ന് മമ്മൂക്കയെ ആദ്യമായി കണ്ടത് എവിടെ വെച്ചാണെന്ന് സുരാജ് പറഞ്ഞൂ.
സിനിമ തിയ്യേറ്ററില്‍ ഇറക്കണമോ ഒടിടിയ്ക്ക് നല്‍കണമോ എന്നതെല്ലാം അവരുടെ തീരുമാനമാണ്: വിജയ് ബാബു
നേരിട്ട് കണ്ടത് കൈരളി ടിവിയില്‍ വെച്ചാണെന്ന് നടന് പറയുന്നു. ഇത് കേട്ട് ഇപ്പോഴും കാണുന്നത് കൈരളി ടിവിയില്‍ വെച്ചായിരുന്നു എന്നാണ് മമ്മൂട്ടിയുടെ മറുപടി. ജഗപൊഗ പരിപാടിയില്‍ വെച്ചാണ് മമ്മൂക്ക തന്നെ കണ്ടെത്തിയതെന്നും സുരാജ് ഓര്‍ക്കുന്നു. ഇത് കേട്ട് ഏത് നേരത്താണോ എനിക്ക് അത് കാണാന്‍ തോന്നിയതെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. തുടര്‍ന്ന് തന്റെ പരിപാടി കണ്ടിട്ടാണ് മമ്മൂക്കയ്ക്ക് കൂടുതല്‍ കോമഡിയൊക്കെ കിട്ടിയെതെന്ന് സുരാജ് പറഞ്ഞു.
പൃഥ്വിരാജിന്റെ ആടുജീവിതത്തിന് ജോര്‍ദ്ദാനില്‍ പാക്കപ്പ്! സന്തോഷം പങ്കുവെച്ച് നടന്
-
ജാസ്മിനെ കളിയാക്കി വിടുക എന്ന നമ്പര്‍ ഇട്ടെങ്കിലും ഏറ്റില്ല! ഒടുവില്‍ ബോധം കെട്ടുവീണു, ചില അഭിപ്രായ സത്യങ്ങൾ
-
ഭര്‍ത്താവിനോട് ആ കാര്യത്തില്‍ പരാതിയുണ്ട്; ആദ്യം കാണുമ്പോള്‍ എനിക്ക് ആരാണെന്ന് അറിയില്ലായിരുന്നു: പരിണീതി
-
'എനിക്കിനി അച്ഛനില്ലല്ലോ...'; 'അലറിക്കരഞ്ഞ് മനോജ് കെ ജയന്റെ ഭാര്യ', ഇതൊക്കെയാണ് ഓസ്കാർ അഭിനയമെന്ന് പരിഹാസം!