സിനിമാ ഷൂട്ടിം​ഗിനിടെ ചർമ്മത്തിൽ മാറ്റങ്ങൾ; 'ഞാനെന്നെ തന്നെ ഒളിപ്പിക്കുകയായിരുന്നു'; മംമ്ത

അടുത്തിടെയാണ് തനിക്ക് വിറ്റിലോ​ഗോ വന്ന കാര്യം മംമ്ത തുറന്ന് പറയുന്നത്. ഈ തുറന്ന് പറച്ചിലിന് കാരണമെന്തെന്നും നടി വ്യക്തമാക്കി.

ജീവിതത്തിൽ വലിയ പ്രതിസന്ധികൾ സധൈര്യം നേരിട്ട നടിയാണ് മംമ്ത മോ​ഹൻദാസ്, രണ്ട് വട്ടം ക്യാൻസറിനെ പ്രതിരോധിച്ച മംമ്ത ഇന്ന് മറ്റൊരു വെല്ലുവിളിയാണ് നേടുന്നത്. അടുത്തിടെയാണ് തനിക്ക് വിറ്റിലി​ഗോ എന്ന ചർമ്മ രോ​ഗം ബാധിച്ചതായി മംമ്ത തുറന്ന് പറഞ്ഞു.

ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മംമ്ത. വിറ്റിലി​ഗോ ആദ്യമായി തിരിച്ചറിഞ്ഞതിനെക്കുറിച്ചും തന്റെ ചികിത്സയെക്കുറിച്ചും മംമ്ത സംസാരിച്ചു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണണം.

മൂന്ന് നാല് മാസത്തോളം നടക്കാൻ പോലും പോവാത്ത സമയമുണ്ടായിരുന്നു

'തുടക്കത്തിൽ ഞാൻ ഇമോഷണലി ഡാർക്കായ ഒരു സ്പേസിലെത്തി. എനിക്കവിടെ മംമ്തയെ കാണാൻ കഴിഞ്ഞില്ല. സാധാരണ സ്ട്രോങ്, ബോൾഡ് എന്നൊക്കെ പറയുന്ന മംമ്തയെ. കാരണം ഞാനിത് ഒളിപ്പിച്ച് വെക്കാൻ ശ്രമിച്ചു. ഞാൻ എന്റെ സുഹൃത്തിനെ വിളിച്ച് എവിടെയാണ് ആ പഴയ മംമ്തയെന്ന് ചോദിച്ചു'

'എനിക്ക് കരച്ചിൽ നിർത്താനായില്ല. മൂന്ന് നാല് മാസത്തോളം നടക്കാൻ പോലും പോവാത്ത സമയമുണ്ടായിരുന്നു.
എനിക്ക് പുറത്ത് കാണാവുന്ന പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്റേണലി ഇൻഫ്ലേറ്ററി ഇഷ്യൂസും ഉണ്ടായിരുന്നു'

'എനിക്കത് പ്രയാസമുള്ള സമയമായിരുന്നു. പുതുവർഷത്തിൽ ഞാൻ ലോസ് ആഞ്ചലസിലേക്ക് പോയി. അവിടെ വെച്ച് ഒരു മെഡിക്കേഷൻ എടുത്തു. അതിന് ശേഷം എനിക്ക് ഇന്റേണലി ബെറ്ററായിത്തുടങ്ങി'

തിരിച്ച് വീട്ടിലെത്തിയത് 20 കിലോ സ്ട്രസുമായാണ്

'അതിന് ശേഷം ലോസ് ആഞ്ചലസിലെ എന്റെ രണ്ടാഴ്ച മികച്ചതായിരുന്നു. പുറത്തുള്ള എന്റെ പ്രശ്നം ഞാൻ മുഴുവനായും മറന്നു. തിരിച്ചെത്തി മൂന്ന് ദിവസത്തിന് ശേഷം ഞാൻ പുറത്തിറങ്ങി. വണ്ടിയിൽ ​ഗ്യാസടിക്കാൻ പോയി. പാടുകൾ മറയ്ക്കാതെയുള്ള വസ്ത്രമായിരുന്നു ധരിച്ചത്'

'തിരിച്ച് വീട്ടിലെത്തിയത് 20 കിലോ സ്ട്രസുമായാണ്. കാരണം ​ഗ്യാസ് സ്റ്റേഷനിൽ വെച്ച് ഒരാൾ എന്റെ മുഖത്ത് നോക്കി ഇക്കാര്യം ചോദിച്ചു. ഇതാണ് എന്നെ ബാധിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു'

'ഞാൻ ഇത് ഒളിപ്പിച്ച് വെച്ച് കൊണ്ടിരിക്കുകയായിരുന്നു. മഹേഷും മാരുതിയും ഷൂട്ട് ചെയ്യുന്ന സമയത്താണ് സ്കിന്നിൽ ചെറുതായിട്ട് തുടങ്ങിയത്. എന്താണെന്ന് അറിയില്ലായിരുന്നു. എന്നത്തന്നെ ഒളിപ്പിച്ച് വെക്കുകയാണെന്ന് ഞാൻ മനസ്സിലാക്കി'

എപ്പോഴും ഇത് കവർ ചെയ്ത് വെക്കണമെന്ന തോന്നലും നിന്നു

'എനിക്കെന്റെ ആരോ​ഗ്യത്തെക്കുറിച്ച് ഇനിയും സംസാരിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ ഇത് തുറന്ന് പറയേണ്ട ഒരു ഘട്ടത്തിലെത്തി. തുറന്ന് പറഞ്ഞ ശേഷം ആരും എന്നോടൊന്നും ചോദിക്കുന്നില്ല. എപ്പോഴും ഇത് കവർ ചെയ്ത് വെക്കണമെന്ന തോന്നലും നിന്നു. പക്ഷെ ഇപ്പോഴും ഞാനിത് മറച്ച് പിടിക്കുന്നുണ്ട്. ആളുകളെ ഷോക്ക് ചെയ്യിക്കുന്നില്ല'

ആയുർവേദ ചികിത്സ എനിക്ക് വർക്ക് ചെയ്യുന്നുണ്ട്

ആയുർവേദ ചികിത്സ എനിക്ക് വർക്ക് ചെയ്യുന്നുണ്ട്. പോസിറ്റീവ് മാറ്റങ്ങൾ കണ്ട് തുടങ്ങിയിരിക്കുന്നു. തീർച്ചയായും അടുത്ത വർഷം ഞാനെടുത്ത ട്രീറ്റ്മെന്റുകളെ പറ്റി സംസാരിക്കാൻ പറ്റുമെന്ന് ഞാൻ കരുതുന്നു.

ഒരുപാട് ആളുകൾ എന്നോടിതേ പറ്റി ചോദിക്കുന്നുണ്ട്. നിരവധി പേർ ചികിത്സകൾ ഉപദേശിക്കുകയും ചെയ്യുന്നു. പക്ഷെ ഇപ്പോൾ എന്റെ ചികിത്സയെ പറ്റി പറയുന്നത് വളരെ നേരത്തെയായി പോവുമെന്നും മംമ്ത പറഞ്ഞു.

മംമ്തയുടെ മനോധൈര്യത്തെ നിരവധി പേർ അഭിനന്ദിക്കുന്നുണ്ട്. പ്രതിസന്ധികൾക്കിടയിലും മാതാപിതാക്കളുടെ വലിയ പിന്തുണ മംമ്തയ്ക്കുണ്ട്. മഹേഷും മാരുതിയുമായാണ് മംമ്തയുടെ പുതിയ സിനിമ. ചിത്രത്തിൽ ആസിഫലിയാണ് നായകൻ. തെലുങ്കിൽ രുദ്രം​ഗി എന്ന സിനിമയിലും അടുത്തിടെ മംമ്ത അഭിനയിച്ചു. സിനിമ റിലീസിനൊരുങ്ങുകയാണ്.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X