ഉമ്മയെ കാണാൻ പോലും അനുവദിച്ചില്ല, സ്വന്തം വീട്ടുകാർ ഒഴിവാക്കി; രഞ്ജിത്തിനെതിരെ പരാതിപ്പെട്ട ശേഷമുണ്ടായത്
സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായിരിക്കെ കഴിഞ്ഞ വർഷം രഞ്ജിത്തിനെതിരെ പീഡന പരാതി നൽകിയ യുവാവ് സജീർ. മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. രഞ്ജിത്തിനെതിരെയുള്ള തെളിവുകളെല്ലാം കൊടുത്തിരുന്നു. എന്റെ പ്രസ്താവനകളിലെ തെറ്റുകൾ കണ്ടെത്താൻ അവർ കാത്തിരിക്കുകയായിരുന്നു. എനിക്ക് വാദിക്കാനോ പറയാനോ ആരുമില്ലായിരുന്നു. എന്റെ പ്രോസിക്യൂഷനായി വക്കീലിനെ വെക്കാൻ ഞാൻ ശ്രമിച്ചു. ഒരു പ്രോസിക്യൂട്ടറും എന്നെ വിളിക്കുന്നില്ല. നോക്കുമ്പോൾ അവർ ചാർജ് ചെയ്യുന്നത് ഒരു ലക്ഷമാണ്.
ഈ പ്രശ്നം പറഞ്ഞതിന്റെ പേരിൽ ജോലി പോയി. അതിന് ശേഷം ഒരു സ്ഥലത്തും എനിക്ക് ജോലി കിട്ടിയില്ല. ദുബായിൽ പോയിട്ട് പോലും ഇക്കാര്യം കാരണം ജോലി കിട്ടിയില്ല. ഞാനൊരു മനുഷ്യനല്ലേ. എനിക്ക് ജീവിക്കേണ്ടേ. എല്ലാ ഭാഗത്ത് നിന്നും ഞാൻ അനുഭവിച്ചു. എന്റെ ഉമ്മയെ കാണാൻ പോലും വീട്ടുകാർ അനുവദിച്ചില്ല. എന്റെ ബ്രദർ വീട്ടിൽ കയറ്റില്ല. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. സഹോദരങ്ങൾ എന്നെ ബ്ലോക്ക് ചെയ്തു. തറവാട്ടിലേക്ക് വരരുതെന്ന് പറഞ്ഞു. അത്രയും ബുദ്ധിമുട്ടുകൾ താനനുഭവിച്ചെന്നും സജീർ അന്ന് പറഞ്ഞു.



Click it and Unblock the Notifications















