Don't Miss!
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മകളുടെ മരണശേഷം സുരേഷ് ഗോപി അതുപേക്ഷിച്ചു! മണിയന്‍പിള്ള രാജുവിന്റെ വെളിപ്പെടുത്തല്‍! കാണൂ!
ആക്ഷന്‍ ഹീറോയായി ഒരുകാലത്ത് നിറഞ്ഞുനിന്ന താരങ്ങളിലൊരാളാണ് സുരേഷ് ഗോപി. നിര്‍ത്താതെയുള്ള ഡയലോഗുകളും അസാമാന്യ പ്രകടനവുമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരത്തിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് കലാജീവിതവും രാഷ്ട്രീയവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം. സിനിമയ്ക്കപ്പുറത്തുള്ള കാര്യങ്ങളിലും അദ്ദേഹം സജീവമായ ഇടപെടലുകള്‍ നടത്താറുണ്ട്. തന്റേതായ നിലപാടുകള്‍ വ്യക്തമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുള്ളയാളാണ് മണിയന്‍പിള്ള രാജു. അദ്ദേഹത്തെ പരിചയപ്പെട്ടതിനെക്കുറിച്ചും വിവരിക്കുകയാണ് താരം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും എന്ന പുസ്കത്തിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ട്രെയിനില്‍ വെച്ചായിരുന്നു താന്‍ ആദ്യമായി സുരേഷ് ഗോപിയെ പരിചയപ്പെട്ടതെന്ന് മണിയന്‍പിള്ള രാജു പറയുന്നു. ഇങ്ങോട്ട് കയറി പരിചയപ്പെടുകയായിരുന്നു. അന്ന് അദ്ദേഹം തന്ന ഭക്ഷണമാണ് താന്‍ കഴിച്ചതെന്നും അദ്ദേഹം പറയുന്നു. അതിന് ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളായെന്നും താരം പറയുന്നു. മകളുടെ മരണശേഷം താരത്തെ കണ്ടിരുന്നുവെന്നും അപ്പോഴാണ് പ്രിയപ്പെട്ട ഭക്ഷണം ഒഴിവാക്കിയതിനെക്കുറിച്ച് അറിഞ്ഞതെന്നും മണിയന്‍പിള്ള രാജു കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടര്‍ന്നുവായിക്കൂ.
ആദ്യമായി കണ്ടത്
സിനിമാതിരക്കുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ആദ്യമായി സുരേഷ് ഗോപിയെ പരിചയപ്പെട്ടത്. കൊല്ലത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ് ചെന്നൈയിലേക്ക് പോവുകയായിരുന്നു താന്‍. രാവിലെ പത്ത് മണിക്ക് തന്നെ ഫ്രീയാക്കി വിടാമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് മണിയോടുകൂടിയാണ് തന്നെ അവര്‍ ഫ്രീയാക്കി വിട്ടത്. മദ്രാസ് മെയിലിലായിരുന്നു താന്‍ അന്ന് കയറിയത്. ആ യാത്രയ്ക്കിടയില്‍ വെച്ചായിരുന്നു സുരേഷിനെ പരിചയപ്പെട്ടത്.
ഒരുമിച്ച് ഭക്ഷണം കഴിച്ചു
അന്ന് ട്രെയിനില്‍ നിന്നും ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ല. ആകെ വിശന്ന് ക്ഷീണിച്ച് നില്‍ക്കുന്നതിനിടയിലായിരുന്നു വെളുത്ത് മെലിഞ്ഞ ആ ചെറുപ്പക്കാരന് അരികിലേക്കെത്തിയത്. താന്‍ സുരേഷ് ഗോപിയാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും രാജാവിന്റെ മകനില്‍ അഭിനയിക്കാനായി ചെന്നൈയിലേക്ക് പോവുകയാണെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ടിപി ബാലഗോപാലാന് എംഎയുടെ ചിത്രീകരണത്തിനിടയില്‍ താന്‍ ചാന്‍സ് ചോദിച്ച് വന്നിരുന്നുവെന്നും അന്ന് നിങ്ങളെ പരിചയപ്പെടാനായില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
സുഹൃത്തുക്കളായി മാറി
പരിചയപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം തന്റെ കൈ വിറക്കുന്നത് ശ്രദ്ധിച്ചത്. എന്ത് പറ്റി ആകെ വല്ലാതിരിക്കുന്നുവല്ലോയെന്നും ചോദിച്ചിരുന്നു. രാവിലെ മുതല്‍ താന്‍ ഷൂട്ടിങ്ങിലായിരുന്നുവെന്നും വിശപ്പ് സഹിക്കാനാവുന്നില്ലെന്നുമായിരുന്നു താന്‍ പറഞ്ഞത്. ഇതോടെയാണ് ഒരു പൊതിയെടുത്ത് മുന്നില്‍ വെച്ച് ചേട്ടന് കഴിക്കെന്ന് പറഞ്ഞത്. രാത്രിയില്‍ കഴിക്കാനായി അമ്മ തന്നയച്ചതാണെന്നും ഇപ്പോള്‍ ചേട്ടന് കഴിച്ചോളൂയെന്നും രാത്രി നമുക്ക് പുറത്തുനിന്നും വല്ലതും കഴിക്കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ചപ്പാത്തിയും ആടിന്റെ ബ്രെയിന്‍ ഫ്രൈയുമാണ് അന്ന് കഴിച്ചത്.
മകളുടെ മരണം
തിരുവനന്തപുരത്തിനും കഴക്കൂട്ടത്തിനും ഇടയില്‍ പള്ളിപ്പുറം എന്ന സ്ഥലത്ത് വെച്ച് നടന്ന അപകടത്തിലായിരുന്നു സുരേഷ് ഗോപിയുടെ മകളായ ലക്ഷ്മി മരിച്ചത്. തലയ്ക്കേറ്റ ക്ഷതമായിരുന്നു മരണകാരണം. മുറിവുകളൊന്നും കാണാനുണ്ടായിരുന്നില്ല. ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. അവള്‍ക്കേറ്റവും പ്രിയപ്പെട്ട മഞ്ഞ ഫ്രോക്കും വാങ്ങിയാണ് അന്ന് താന്‍ മെഡിക്കല്‍ കോളേജിലേക്ക് പോയത്. ആ ഫ്രോക്കും ഇട്ടായിരുന്നു അവളെ കൊല്ലത്തേക്ക് കൊണ്ടുപോയത്.
ഇന്നുവരെ കഴിച്ചിട്ടില്ല
ആ സംഭവത്തിന് ശേഷം ഇന്നുവരെ താന്‍ ആടിന്റെ ബ്രെയിന്‍ ഫ്രൈ കഴിച്ചിട്ടില്ലെന്നും ഇനി ഒരിക്കലും കഴിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞതായും മണിയന്‍പിള്ള രാജു കുറിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ കണ്ടപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. കൊല്ലത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഭാര്യയും മകളും സഹോദരനും തിരുവനന്തപുരത്തേക്കും സുരേഷ് ഗോപി കൊച്ചിയിലേക്കുമായിരുന്നു പോയത്. ആ യാത്രയ്ക്കിടയില്‍ സംഭവിച്ച അപകടത്തെത്തുടര്‍ന്നാണ് ലക്ഷ്മിയെ നഷ്ടമായത്. ഇന്നും അദ്ദേഹം മകളെക്കുറിച്ച് വാചാലനാവാറുണ്ട്.
മലൈക അറോറ വിവാഹ മോചനം നേടിയത് അര്ജുന് വേണ്ടിയായിരുന്നോ? ഇറ്റലിയിലെ ചിത്രങ്ങള്‍ വൈറല്‍! കാണൂ!