Don't Miss!
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- News സത്യത്തില്‍ ആര് തമ്മിലാണ് മല്‍സരം; സംശയം തീരാതെ നേതാക്കള്‍, ശശി തരൂരിന്റെ മറുപടി വൈറല്‍
- Automobiles സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
വീണ്ടും ദിഗംബരനാകില്ല; കാരണം പേടിയാണ്, തുറന്ന് പറഞ്ഞ് മനോജ് കെ ജയന്
മിനിസ്ക്രീനില്‍ ഇപ്പോഴും കാഴ്ചക്കാരെ സൃഷ്ടിക്കുന്ന ചിത്രമാണ് അനന്തഭദ്രം. 2005 ല്‍ സന്തോഷ് ശിവന് സംവിധാനം ചെയ്ത ചിത്രം കാണികളെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ട് പോവുകയായിരുന്നു. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകനെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ചര്‍ച്ചയായത് മനോജ് കെ ജയന്റെ ദിഗംബരനാണ്. അതുവരെ സിനിമയില്‍ കണ്ട നടനെ ആയിരുന്നില്ല ചിത്രത്തില്‍ കണ്ടത്. സിനിമ പ്രേമികളെ കോരിത്തരിപ്പിക്കുന്ന തരത്തിലുളള പ്രകടനമാണ് കാഴ്ചവെച്ചത്.
ഇപ്പോഴിത സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പറയുകയാണ് മനോജ് കെ ജയന്. ബിഹൈന്റ്വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ ഇനി ദിഗംബരനാകാന്‍ ഇല്ലെന്നുമാണ് നടന് പറഞ്ഞത്. കാരണവും പറഞ്ഞിട്ടുണ്ട്.
നെഞ്ചില്‍ വല്ലാത്ത ഒരു വിങ്ങല്‍; ഈ കുടുംബത്തെ എന്നും മിസ് ചെയ്യും, വികാരഭരിതനായി കീര്‍ത്തി ഗോപിനാഥ്
''അനന്തഭദ്രം രണ്ടാം ഭാഗം വരുന്നുണ്ട്. എന്നാല്‍ വീണ്ടും ദിഗംബരനാകാന്‍ എനിക്ക് പേടിയാണ്. സത്യം പറഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസമില്ലെന്ന് തന്നെ പറയാം. ഒരു ഭാഗം പോരെ ആ സിനിമയ്ക്ക്. കാരണം, ആദ്യ ഭാഗമായിരുന്നു നല്ലതെന്ന് ആളുകള്‍ പറയുന്ന ഒരു അവസ്ഥയിലേക്ക് നമ്മള് എത്തിക്കണ്ടല്ലോ. ആ കാലത്തുണ്ടായ ഊര്‍ജത്തിലും പവറിലും ഡെഡിക്കേഷനിലുമൊക്കെ ചെയ്ത് പോയതായിരിക്കും ആ സിനിമ. വീണ്ടും അതിന്റെ പുറകെ പോകുന്നത് അത്ര പന്തിയല്ലെന്നാണ് എന്റെ അഭിപ്രായം. അത് കൊണ്ട് ദിഗംബരന് പോലുള്ള കഥാപാത്രങ്ങള്‍ വന്ന് കഴിഞ്ഞാല്‍ വീണ്ടും അതിന്റെ പുറകേ പോകാന്‍ നിക്കരുത്,'' മനോജ് കെ. ജയന് പറഞ്ഞു.
ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് കേട്ടപ്പോള്‍ അന്തം വിട്ട് പോയെന്നും സിനിമയ്ക്ക് വേണ്ടി തയ്യാറെടുപ്പുകളൊന്നും എടുത്തിട്ടില്ലെന്നും താരം പറഞ്ഞു.''ഡാന്‍സുമായി ഒരു ബന്ധവുമില്ലാത്ത ഒരാളാണ് ഞാന്‍. പടം കണ്ട് ചിലര്‍ എന്നോട് കളരിയുമായി ബന്ധമുണ്ടോ എന്നെക്കെ ചോദിച്ചിട്ടുണ്ട്. അതെല്ലാം അറിയാതെ സംഭവിച്ച് പോയതാണ്. ആ കഥാപാത്രമാവുമ്പോള്‍ നമ്മളില്‍ അറിയാതെ ഉണ്ടാവുന്ന സംഭവങ്ങളാവും അത്. ഒരു തയ്യാറെടുപ്പുകളും ചെയ്യാതെ വന്ന സിനിമയായിരുന്നു അത്.
സുനില്‍ പരമേശ്വരനായിരുന്നു അനന്തഭദ്രം സിനിമയുടെ കഥ എന്നോട് പറഞ്ഞത്. സ്ക്രിപ്റ്റ് കേട്ടപ്പോള്‍ ഞാന്‍ അന്തം വിട്ട് പോയി. ദിഗംബരനാകാന്‍ എന്നെ കൊണ്ട് കഴിയുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മണിയന് പിള്ള രാജു ചേട്ടനാണ് എന്നെ കൊണ്ട് സാധിക്കും എന്ന് പറഞ്ഞ് എനിക്ക് ദിഗംബരനാകാന്‍ ആത്മവിശ്വാസം തന്നത്,'' മനോജ് കെ. ജയന് കൂട്ടിച്ചേര്‍ത്തു.
മറ്റൊരു അഭിമുഖത്തില്‍ അനന്തഭഭ്രം നല്കിയ ഓര്‍മകളെ കുറിച്ച് പറഞ്ഞിരുന്നു. 'ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച സിനിമയായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോള്‍ സന്തോഷ് ശിവന് സാര്‍ പറയും വിശ്രമിച്ചോളൂ... ക്യാമറയും ലൈറ്റും ശരിയാക്കട്ടെയെന്ന് അതുകേട്ട് കസേരയിലേക്ക് ഇരിക്കാന്‍ പോകുമ്പോഴേക്കും അദ്ദേഹം വിളിക്കും ഷോട്ട് റെഡിയായി എന്നും പറഞ്ഞ്. അത്രത്തോളം ഫാസ്റ്റാണ് അദ്ദേഹം. നല്ല കഴിവുള്ള മനുഷ്യമാണ്. അസാധ്യ കലാകാരനാണ്. ഞാന്‍ വളരെ സീരിയസായ കഥാപാത്രമാണ് ചെയ്തിരുന്നത് എങ്കിലും ചെറിയ ഇടവേള കിട്ടിയാല്‍ ഞാന്‍ തമാശ പറയാനും റിലാക്സ് ചെയ്യാനും പോകും. അതേസമയം മറ്റുള്ള നടന്മാരാണെങ്കില് ക്യാരക്ടര്‍ വിടാതെ ബുക്കൊക്കെ വായിച്ച് സീരിയസായി എവിടെയെങ്കിലും മാറിയിരിക്കുകയെ ചെയ്യൂ... നേരത്തെയൊക്കെ ഞാന്‍ മദ്യപിക്കാറുണ്ടായിരുന്നു. ഒരു സ്മോള്‍ അടിച്ച് പിരിഞ്ഞ അവസാനത്തെ സിനിമകളാണ് അനന്തഭദ്രവും രാജമാണിക്യവും.' നടന് പറഞ്ഞു.
ബിഗ് ബോസില്‍ നിന്ന് വിളിച്ചിരുന്നു, പോകാന്‍ ആഗ്രഹമുണ്ട്; ഈ സീസണില്‍ ഗായത്രി ഉണ്ടാകുമോ
'ഒരു രണ്ട് പെഗൊക്കെ കഴിക്കുമായിരുന്നു. ഞാന്‍ ബാറിലൊന്നും പോവാറില്ലായിരുന്നു. മോളൊക്കെ വളര്‍ന്ന് വന്നപ്പോഴേക്കും അതങ്ങ് നിര്‍ത്തി. 16 വര്‍ഷമായി മദ്യപാനമില്ല ബിയര്‍, വൈന്‍, കള്ള്, പുകവലി ഒന്നും ഉപയോഗിച്ചിട്ടില്ല' മനോജ് കെ ജയന് പറയുന്നു. അവസാനം റിലീസ് ചെയ്ത മനോജ് കെ ജയന് സിനിമ സല്യൂട്ടായിരുന്നു. ദുല്‍ഖര്‍ സല്മാന് നായകനായ സിനിമ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വിലൂടെയാണ് പ്രദർശനത്തിന് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ