Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ മരിക്കണം; പറഞ്ഞത് തന്നെ സംഭവിച്ചു, ഖാലിദിൻ്റെ ആഗ്രഹത്തെ കുറിച്ച് സ്നേഹ ശ്രീകുമാർ
സീരിയല്‍, നാടക നടന് വിപി ഖാലിദിന്റെ അപ്രതീക്ഷിത മരണമുണ്ടാക്കിയ വേദനയിലാണ് സിനിമാലോകം. എന്നാല്‍ അദ്ദേഹം ആഗ്രഹിച്ചത് പോലൊരു മരണം തന്നെയായിരുന്നു ഇതെന്ന് പറയുകയാണ് നടി സ്നേഹ ശ്രീകുമാര്‍. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഖാലിദ് ജനപ്രീതി നേടിയെടുത്തത്. പരമ്പരയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് സ്നേഹയും ശ്രീകുമാറും അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടര്‍ന്ന് വരികയായിരുന്നു.
ഒന്നിച്ചഭിനയിക്കുന്ന കാലത്ത് മരിക്കുവാണെങ്കില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചതെന്നാണ് സ്നേഹ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഖാലിദ് അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഖാലിദ് മരിക്കുന്നതും. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് മരണം. ലൊക്കേഷനിലെ ശുചിമുറിയില്‍ വീണ് കിടക്കുന്ന നിലയിലാണ് ഖാലിദിനെ കാണുന്നത്. ഇതേ കുറിച്ച് സ്നേഹയുടെ വാക്കുകളിങ്ങനെ..

സ്നേഹയുടെ കുറിപ്പിൻ്റെ പൂർണരൂപമിങ്ങനെ..
'ഇന്നലെ രാവിലെ സിനിമയില്‍ അഭിനയിച്ച ആളാണ്, ഇന്നില്ല... എപ്പോഴും പറയുമായിരുന്നു മരിക്കുവാണെങ്കില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന്, അങ്ങിനെ തന്നെയായി. ഇന്നലെ രാവിലെ ജൂഡിന്റെ സിനിമയില്‍ ശ്രീയുടെ കൂടെ അഭിനയിച്ചു, ഭക്ഷണവും കഴിച്ചു. ഭക്ഷണത്തിനുള്ള ബ്രേക്ക് കഴിഞ്ഞു വീണ്ടും ഇക്കയുടെ സീന്‍ ആയിരുന്നു എടുക്കാനുള്ളതു, അതിനു പക്ഷെ ആളില്ല..

എത്ര പെട്ടന്നാണ് എല്ലാം സംഭവിച്ചത്. ഇന്നലെ രാത്രി 11 മണിവരെ ഇക്കയുടെ അടുത്ത് നില്ക്കുമ്പോള് ഞങ്ങള്‍ പറയുവായിരുന്നു ചിലപ്പോള്‍ അഭിനയിക്കാന്‍ ഇപ്പൊ എണീറ്റു വരുമെന്ന്. ഇടയ്ക്ക് മറിമായം ഷൂട്ടിനിടയില്‍ ഉറങ്ങും, സീന്‍ ആവുമ്പോള്‍ എണീറ്റ് വന്നു അഭിനയിക്കും. ഇന്നലെ പക്ഷെ എണീറ്റില്ല'.

മറിമായത്തില്‍ ഒന്നിച്ചഭിനയിച്ചതിനെ കുറിച്ച്..
മറിമായത്തിന്റെ രണ്ടാം എപ്പിസോഡ് മുതല്‍ കൂടെയുണ്ട്. ഈ 11വര്‍ഷവും കൂടെ നില്ക്കാന് പറ്റിയത് ഞങ്ങളുടെ ഭാഗ്യം, അത്രേം അനുഭവങ്ങള്‍ ഉള്ള മനുഷ്യന് ആയിരുന്നു. ഗായകന്, മാജിഷ്യന്, ഡാന്‍സര്‍, ആക്ടര്‍ അങ്ങിനെ എല്ലാം ആയിരുന്നു. പഴയ അനുഭവകഥകള്‍ ഈ 11 വര്‍ഷം പറഞ്ഞിട്ടും തീര്‍ന്നിട്ടില്ല, ഇനിയും ഉണ്ട് പറയാന്‍ ബാക്കി വച്ചത്. എത്ര വിഷമം വന്നാലും ആരുടെ മുന്നിലും കരയരുത്, ചിരിക്കണം എന്ന് പറയുമായിരുന്നു. ഇന്നലെ ഞങ്ങള്‍ അതിനു ശ്രമിക്കുവായിരുന്നു. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് മറിമായം കുടുംബത്തിലെ കാരണവരെയാണ്.. സ്നേഹ പറഞ്ഞ് നിര്‍ത്തുന്നു..
നിയമപരമായി തന്നെ ഒരു ബന്ധം ഉണ്ടായിരുന്നു; വിവാഹമോചനം ഒരു ഇരുളടഞ്ഞ കാര്യമല്ലെന്ന് ഗായിക മഞ്ജരി
Recommended Video

സൈക്കിള്‍ യജ്ഞക്കാരനായി കലാജീവിതം തുടങ്ങിയ ഖാലിദ് മറിമായത്തില്‍ സുമേഷ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. സംവിധായകന് ഖാലിദ് റഹ്മാന്, ഛായഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് എന്നിവരുടെ പിതാവ് കൂടിയാണ്. മലയാള സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം നിരവധി പേരാണ് പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയത്.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!