Don't Miss!
- News ഈസ്റ്റര്‍ പ്രവര്‍ത്തി ദിനം: മണിപ്പൂരില്‍ വന്‍ പ്രതിഷേധം; ആശങ്ക അറിയിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍
- Lifestyle വിവാഹ ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും വേണോ, എങ്കില്‍ 1-1-1-1 വിവാഹ നിയമം പിന്തടരൂ
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
- Technology സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
- Automobiles ആക്ടിവയും ഷൈനും വാങ്ങാൻ ആളുകളുടെ ക്യൂ, ഹോണ്ട ഇതുവരെ വിറ്റത് 6 കോടി ഇരുചക്ര വാഹനങ്ങൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
നടി മീനയുടെ വിയോഗം അറിഞ്ഞെത്തിയ മോഹന്‍ലാല്‍ കരഞ്ഞു പോയി! ഓര്‍മ്മകളുമായി സഹോദരിപുത്രന്
കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവര്‍ക്കൊപ്പം അമ്മ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടിയാണ് മീന എന്ന മേരി ജോസഫ്. മീന എന്ന പേര് പറയുമ്പോള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും നടിയുടെ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികളുടെ മനസില്‍ ജീവിക്കുന്നുണ്ട്. നാല് പതിറ്റാണ്ടോളം അഭിനയ ജീവിതം നയിച്ച മീന അറുനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടി ഓര്‍മ്മയായിട്ട് 23 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.
1997 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു 56-ാം വയസില്‍ ഹൃദയാഘതത്തെ തുടര്‍ന്ന് മീന അന്തരിക്കുന്നത്. അഞ്ചരക്കല്യാണം എന്ന സിനിമയുടെ സെറ്റില്‍ നിന്നുമായിരുന്നു നടി അന്തരിച്ചത്. മീനയുടെ വേര്‍പാടിനെ കുറിച്ച് സംസാരിക്കുകയാണ് സഹോദരി പുത്രനായ റോയി കോശി ജോയി. അന്ന് സൗദിയിലായിരുന്ന തനിക്ക് വല്ല്യമ്മയെ അവസാനമായി കാണാന്‍ കഴിഞ്ഞില്ലെന്ന കാര്യവും വ്യക്തമാക്കിയിരിക്കുകയാണ്.
'പാരീസ് ചോക്ലേറ്റും ബ്രിട്ടാനിയ ബിസ്കറ്റ് പാക്കറ്റുകളുമായി കാത്തിരിക്കുന്ന വല്ല്യമ്മച്ചിയെയാണ് എന്റെ കുട്ടിക്കാല ഓര്മകളിലൊക്കെ കാണാന്‍ കഴിയുക. മദ്രാസില്‍ നിന്നും നാട്ടിലേക്കുള്ള വല്യമ്മച്ചിയുടെ ഓരോ വരവും എനിക്ക് ഉത്സവമായിരുന്നു. അന്ന് അംബാസിഡറിലാണ് വല്ല്യമ്മച്ചി മുതുകുളത്തെ ഞങ്ങളുടെ വീട്ടിലേക്ക് വരിക. ആ കാറ് വരുമ്പോഴെ അറിയാം, ഞങ്ങളെ അമ്മ വീട്ടിലേക്ക് കൂട്ടികൊണ്ടു പോവാനാണെന്ന്. വല്ല്യമ്മച്ചി തിരിച്ചു പോവും വരും. പിന്നെ ഞങ്ങള്‍ അമ്മ വീട്ടിലാവും.
പ്രമേഹലക്ഷണങ്ങള്‍ തുടങ്ങിയപ്പോള്‍ എന്റെ അമ്മയെ മദ്രാസിലെ റോയല്‍ പേട്ടയിലെ ഡയബറ്റിക് റിസര്‍ച്ച് സെന്ററില്‍ കൊണ്ടു പോയി കാണിക്കുന്നതൊക്കെ വല്ല്യമ്മച്ചിയാണ്. ചെന്നൈയിലെ ഏതെങ്കിലും സ്റ്റുഡിയോയിലാണ് ഷൂട്ടിങ് എങ്കില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ കോടമ്പക്കത്തെ വീട്ടിലേക്ക് വരും. വല്ല്യമ്മച്ചി വരുമ്പോള്‍ ആ കാറില്‍ നസീര്‍ സാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും ചിലപ്പോള്‍ ഉണ്ടാകും. എല്ലാവരും ഒന്നിച്ചാണ് വരിക. കോടമ്പക്കത്തെ വല്ല്യമ്മച്ചിയുടെ വീട്ടില്‍ അഞ്ച് പേര്‍ക്കുള്ള ഭക്ഷണം എപ്പോഴും റെഡിയായിരിക്കും. അത് താരങ്ങള്‍ക്കോ അലഞ്ഞ് നടക്കുന്നുവര്‍ക്കോ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കോ വേണ്ടിയായിരുന്നു.
'വല്ല്യമ്മച്ചി മരിക്കുമ്പോള്‍ ഞാന്‍ സൗദിയിലായിരുന്നു. ഏഷ്യാനെറ്റിലാണ് ഞാന്‍ മരണ വാര്‍ത്ത കാണുന്നത്. എനിക്കന്ന് നാട്ടിലെത്തി വല്ല്യമ്മച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ പറ്റിയില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് ചെന്നൈയിലെ വീട്ടിലെത്തിച്ചപ്പോള്‍ അവിടെ പെുംമഴയായിരുന്നു. ചെന്നൈയില്‍ വലിയൊരു വെള്ളപ്പൊക്കമുണ്ടായ സമയമായിരുന്നു അത്.
Recommended Video
വല്ല്യമ്മച്ചിയുടെ മരണവാര്‍ത്തയറിഞ്ഞ് അന്ന് വീട്ടിലെത്തിയ മോഹന്‍ലാല്‍ സങ്കടം സഹിക്കാനാവാതെ കാര്‍പോര്‍ച്ചില്‍ നിന്നു കരഞ്ഞതിനെ കുറിച്ചൊക്കെ അമ്മ ഇപ്പോഴും പറയാറുണ്ട്. മോഹന്‍ലാലുമായി നല്ല സൗഹൃദമുണ്ടായിരുന്നു വല്ല്യമ്മച്ചിയ്ക്ക്. തമിഴകത്ത് കമലഹാസന്, ജയലളിത എന്നിവരുമായും നല്ല സൗഹൃദം വല്ല്യമ്മച്ചി സൂക്ഷിച്ചിരുന്നു.'എന്നും ഒരു മാധ്യമത്തില്‍ റോയി പങ്കുവച്ചു
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്
-
16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'