Don't Miss!
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഞാന്‍ കണ്ട സിനിമ! ഐഎഫ്എഫ്കെയില് നിന്നും കണ്ട സിനിമ ഏതാണെന്ന് പറഞ്ഞ് മന്ത്രി എ കെ ബാലന്
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുത്ത് മന്ത്രി എ കെ ബാലനും. മേളയില്‍ നിന്നും താന്‍ കണ്ട സിനിമയുടെ റിവ്യൂ എഴുതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാനും അദ്ദേഹം മറന്നില്ല. യുദ്ധത്തിന്റെയും ആക്രമണങ്ങളുടെയും കഥ പറയുന്ന 'ഓള് ദിസ് വിക്ടറി' എന്ന മൂവിയാണ് മന്ത്രി കണ്ടത്.
മന്ത്രി എ കെ ബാലന്റെ പോസ്റ്റ്
ഞാന്‍ കണ്ട സിനിമ 'ഓള് ദിസ് വിക്ടറി' അഹമ്മദ് ഗൊസൈന്‍ സംവിധാനം ചെയ്ത 'ആള് ദിസ് വിക്ടറി' എന്ന സിനിമ രാജ്യാന്തര ചലച്ചിത്ര മേളയില്‍ കാണാന്‍ അവസരം ലഭിച്ചു. യുദ്ധത്തിന്റെയും ആക്രമണങ്ങളുടെയും സമകാലിക അനുഭവങ്ങളില്ലാത്ത കേരളീയരെ തീര്‍ത്തും വ്യത്യസ്തമായ വൈകാരികാനുഭവങ്ങളിലേക്ക് കൊണ്ടു പോകുന്ന സിനിമയാണിത്. യുദ്ധത്തിന്റെ ദൃശ്യങ്ങള്‍ നിറച്ചല്ല ഈ അനുഭവം സൃഷ്ടിക്കുന്നത്. ശബ്ദം, കഥാപാത്രങ്ങളുടെ ഭാവ പ്രതികരണങ്ങള്‍ എന്നിവയിലൂടെയാണ്.
മൂന്ന് ദിവസത്തെ സംഭവങ്ങള്‍ ഒരേ ലൊക്കേഷനില്‍ ഷൂട്ട് ചെയ്ത സിനിമ അതിന്റെ കലാപരമായ മികവുകൊണ്ടാണ് ഉയര്‍ന്നു നില്‍ക്കുന്നത്. വന്‍തോതില്‍ പണം ചെലവഴിച്ചല്ല, കലയെ ഉചിതമായി ഉപയോഗിച്ചാണ് മികച്ച സിനിമ ഉണ്ടാക്കേണ്ടതെന്നും അഹമ്മദ് ഗൊസ്സൈന്‍ ബോധ്യപ്പെടുത്തുന്നു. ഇസ്രായേല്‍ ലബനനു നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എടുത്ത സിനിമയാണിത്. സിനിമയിലെ നായകനായ മാര്വിന് തന്റെ പിതാവിനെ തേടി ഗ്രാമത്തിലെത്തുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയില്‍ എത്തിപ്പെടുന്നു. മാര്‍വിനോടൊപ്പം വൃദ്ധരടക്കം മറ്റ് ചിലര്‍ കൂടിയുണ്ട്. ഇസ്രായേല്‍ ആക്രമണങ്ങളുടെ ശബ്ദം കേട്ട് അവര്‍ ഭയപ്പെടുന്നു. ഓരോ ശബ്ദത്തിലും അവര്‍ ഞെട്ടുന്നു. ആശങ്കയുടെ ആവരണം സിനിമയില്‍ ഉടനീളമുണ്ട്.
രക്ഷാകേന്ദ്രത്തില്‍ അകപ്പെട്ടവര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ പറയുന്നു. മുകളിലുള്ള നിലയില്‍ നില്ക്കുന്ന ഇസ്രായേല്‍ പട്ടാളക്കാര്‍ ഭൂമിക്കടിയിലെ നിലയിലുള്ളവരുടെ സാന്നിധ്യം മനസ്സിലാക്കുന്നില്ല. ഈ സിനിമ കാണുമ്പോള്‍ തിയേറ്ററിലാണിരിക്കുന്നതെന്ന് തോന്നിയില്ല. യുദ്ധം കൊണ്ട് പൊറുതിമുട്ടിയ ഒരു ജനതയുടെ നടുവിലാണെന്ന് തോന്നി. ലെബനന്, ഫ്രാന്‍സ്, ഖത്തര്‍ സംയുക്ത സംരംഭമായ അറബിക് സിനിമയാണിത്. ഹോളിവുഡിന് പുറത്തുള്ള, മാനവികതയിലൂന്നിയ സിനിമയാണ് 'ഓള് ദിസ് വിക്ടറി'.
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി
-
തൃഷയെ വിവാഹം കഴിക്കാനിരുന്നയാള്‍, ഒടുവില്‍ മറ്റൊരു താരസുന്ദരി തന്നെ വധുവാകുന്നു!
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ