വിവാഹ ജീവിതത്തിൽ രാശിയില്ല, വീണ്ടും അതിന് പിന്നാലെ പോയതാണ് ഞാൻ ചെയ്ത തെറ്റ്, ചാർമിള പറയുന്നു
ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. ബാലതാരമായി സിനിമയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
1991 ൽ പുറത്ത് ഇറങ്ങിയ ധനം എന്ന ചിത്രത്തിലൂടെയാണ് ചാർമിള മലയാളത്തിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ താരത്തെ മലയാളി പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. പിന്നീട് അങ്കിൾ ബൺ, കേളി, കാബൂളിവാല എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു. ഇന്നും ചാർമിളയെ കുറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകരുടെ ഇടയിൽ ആദ്യം ഓടി എത്തുന്ത് കാബൂളിവാലയിലേയും ധനത്തിലേയും കഥപാത്രമാണ്. സിനിമയിൽ തിളങ്ങി നിൽക്കാൻ സാധിച്ചുവെങ്കിലും കുടുംബജീവിതം അത്ര സുഖകരമായിരുന്നില്ല. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടു സിനിമയിൽ സജീവമാവുകയാണ്. ഇപ്പോഴി തന്റെ ആദ്യാകാലത്തെ സിനിമ ജീവിതത്തെ കുറിച്ചും സിനിമയിലെ ഇടവേളയെ കുറിച്ചും മനസ് തുറക്കുകയാണ് ചാർമിള. കേരള കൗമുദിയ്ക്ക് നൽകിയ. അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട് അച്ഛന് കുവൈറ്റിലെ സ്റ്റേറ്റ് പത്തോളജിസ്റ്റായിരുന്നു പിതാവ്., ശിവാജി ഗണേശൻ, കെ ബാജാജി, എം എൻ നമ്പ്യാർ, ചന്ദ്രബാബു എന്നിങ്ങനെ സിനിമയിൽ അനേകം സ സുഹൃത്തുക്കളുണ്ടായിരുന്നു. സിനിമയിലെ സുഹൃത്തുക്കളുടെ വളർത്ത് മൃഗങ്ങളുടെ ഡോക്ടർ അച്ഛനായിരുന്നു. നല്ലതൊരു കുടുംബം എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിക്കുന്നത്. യുകെജിയിലായിരുന്നു അന്ന് ഞാൻ. ശിവാജി ഗണേശൻ അങ്കിൾ പറഞ്ഞിട്ടായിരുന്നു സിനിമയിൽ എത്തിയത്. അന്ന് അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല ഞാൻ സിനിമയിലാണ് അഭിനയിക്കാൻ പോയതെന്ന്. മുടിയൊക്കെ മുറിച്ച് ആൺകുട്ടിയാക്കി മാറ്റിയിരുന്നു, ബാലാജി അങ്കിൾ പറഞ്ഞപ്പോഴാണ് അച്ഛൻ സംഭവം അറിഞ്ഞത്.

പഠിത്തം കളയരുതെന്ന് അച്ഛന് നിർബന്ധം ഉണ്ടായിരുന്നു. മാർക്ക് കുറഞ്ഞാൽ സിനിമ അഭിനയം നിർത്തണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ബാലാജി അങ്കിൾ വഴിയാണ് ലാലേട്ടന്റെ ധനത്തിലേയ്ക്ക് വിളി വരുന്നത്.പഠിത്തം ഉഴപ്പുമോ എന്ന് അച്ഛന് പേടിയുണ്ടായിരുന്നു. എന്നാൽ എന്റെ ഇഷ്ടത്തിന് അദ്ദേഹം സമ്മതിച്ചു. ലാലേട്ടന്റെ നായികയാണെന്ന് അറിഞ്ഞപ്പോൾ പഠിത്തം വേണ്ട സിനിമ മതിയെന്നുള്ള മട്ടായിരുന്നു എനിക്ക്. ധനവും കോളിയുമൊക്കെ അവധികാലത്ത് അഭിനയിച്ച ചിത്രങ്ങളായിരുന്നു. അങ്കിൾ ബണ്ണിൽ അഭിനയിക്കുമ്പോൾ തനിക്ക് പബ്ലിക്ക് എക്സാം ആയിരുന്നു. ലൊക്കേഷനിൽ ഇരുന്നായിരുന്നു പഠിച്ചത്. രാവില പരീക്ഷയ്ക്ക് പോകും ഉച്ചയ്ക്ക് ഷൂട്ടിംഗ് എന്നിങ്ങനെയായിരുന്നു. എന്റെ എല്ലാഭാഗങ്ങളും ചെന്നൈയിലാണ് ചിത്രീകരികരിച്ചത്. അന്ന് അസിസ്റ്റന്റ് ഡയറക്ടർ ഡയലോഗ് പഠിപ്പിക്കാൻ വരുമ്പോൾ ലാലേട്ടൻ പറയുമായിരുന്നു വേണ്ട വേണ്ട നാളെ പരീക്ഷയാണ് അവൾ പഠിച്ചോട്ടെയെന്ന്..

സിനിമയിലെ ഇടവേളയെ കുറിച്ചും ചാർമിള പറയുന്നുണ്ട്. ജീവിതത്തിൽ ഒരുപോട് തിരിച്ചടികൾ ഉണ്ടായി. അതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മോൻ ജനിച്ചതിന് ശേഷം പിന്നീടുള്ള കുടുംബജീവിതവും പരാജയപ്പെട്ടു.മോന് മൂന്നര വയസ്സാവുന്നത് വരെ ചെന്നൈ വിട്ട് പോയിട്ടില്ല. തമിഴ് സിനിമ മാത്രമാണ് ചെയ്തത്. ഇപ്പോൾ രണ്ട് മൂന്ന് വർഷമായിട്ടേയുളളൂ മലയാളത്തിൽ വീണ്ടും സിനിമ ചെയ്യാൻ തുടങ്ങിയിട്ട്. ബന്ധുക്കളുടെ സഹായമില്ലാത്തത് കൊണ്ട് എങ്ങും പോകാൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് അച്ഛനില്ല. അമ്മ കിടപ്പിലും. ഷൂട്ടിങിന് പുറത്ത് പോകുമ്പോള്‍ അമ്മയെ പരിചരിക്കാന്‍ ഹോം നഴ്‌സിനെ ഏല്‍പ്പിക്കും. ഉത്തരവാദിത്തങ്ങള്‍ കൂടുമ്പോള്‍ സ്ത്രീകള്‍ക്ക് സൗന്ദര്യം കുറയുമെന്നാണ് ചാര്‍മിളയുടെ അഭിപ്രായം. പുരുഷന്‍മാര്‍ക്ക് ഉത്തരവാദിത്തം കുറവാണ്. അതുകൊണ്ടാണ് ആണുങ്ങള്‍ എപ്പോഴും ചെറുപ്പമായിരിക്കുന്നതെന്നും ചാര്‍മിള പറയുന്നു.
Recommended Video

സിനിമയായാലും ജീവിതമായാലും നമ്മൾ ആരെയെങ്കിലും വിശ്വസിച്ചാണ് പല തീരുമാനങ്ങളുമെടുക്കുന്നത്. വിശ്വസിക്കുന്നവർ കഴുത്തറുത്താലെന്ത് ചെയ്യും! ദൈവം അറിയാതെ നമ്മുടെ ആരുടെയും ജീവിതത്തിൽ ഒന്നും സംഭവിക്കില്ല. കുറേപ്പേർക്ക് നല്ല കാര്യങ്ങൾ സംഭവിക്കും. കുറേപ്പേർക്ക് മോശം കാര്യങ്ങളും. എനിക്ക് വിവാഹ ജീവിതത്തിൽ രാശിയില്ല. അതാണ് സത്യം. ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല. എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്. ആദ്യത്തെ ദുരനുഭവത്തിൽ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും വേണ്ടെന്ന് ഞാൻ തീരുമാനിക്കേണ്ടതായിരുന്നു. അഭിനയിക്കാൻ ദൈവം കഴിവുതന്നു. അതിൽ ശ്രദ്ധിക്കാതെ ഇതിന് പുറകേ പോയതാണ് എന്റെ തെറ്റ്. ഇനി ഒരിക്കലും ആ തെറ്റ് ഞാൻ ആവർത്തിക്കില്ല. ചിലർക്ക് കുടുംബജീവിതം നന്നാകും. പക്ഷേ പ്രൊഫഷനിൽ ശോഭിക്കില്ല. ദൈവം എനിക്കൊരു നല്ല പ്രൊഫഷൻ തന്നു. നല്ല സിനിമകൾ തന്നു. ആ സമയത്ത് ഞാൻ കുടുംബ ജീവിതം തേടിപ്പോയത് എന്റെ തെറ്റെന്നും ചാർമിള പറയുന്നു,


Click it and Unblock the Notifications