Don't Miss!
- Automobiles ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
പലരും അവരെ വിളിച്ചു!! ഇല്ലയെന്നായിരുന്നു മറുപടി, നടിയെ മാറ്റി നിർത്തിയിട്ടില്ലെന്ന് മോഹൻലാൽ
അക്രമണത്തിന് ഇരയായ നടിയുടെ സിനിമയിലെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്ന് നടൻ മോഹൻലാൽ. അവസരങ്ങൾ ലഭിക്കാത്തത് കൊണ്ടല്ല നടി മലയാള സിനിമയിൽ അഭിനയിക്കാത്തതെന്നും നടൻ വ്യക്തമാക്കി. പലരും സിനിമയിലേയ്ക്ക് വിളിച്ചപ്പോൾ അവർ അഭിനയിക്കുന്നില്ല എന്നാണ് പറഞ്ഞത്. അത് അവരുടെ തീരുമാനം ആകാമെന്നും മോഹൻലാൽ പറഞ്ഞു. ജനറൽ ബോഡിയ്ക്ക് ശേഷമുണ്ടായ വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
ബുർഖക്കുള്ളിലെ ഇരുട്ടിലൊതുങ്ങിയ പ്രതിഭകൾ!! കാണിച്ചത് നന്ദികേട്, സൈറയെ വിമർശിച്ച് ബോളിവുഡ്
സംഘടനയിൽ നിന്ന് പുറത്തു പോയ നടിമാർ അപേക്ഷ നൽകിയാൽ മാത്രമേ തിരിച്ചെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് ട്രഷറർ ജഗദീഷ് പറഞ്ഞു. തിരിച്ചെടുക്കുമ്പോൾ അംഗത്വ ഫീസ് വാങ്ങരുതെന്ന് മമ്മൂട്ടി മുന്നോട്ട് വെച്ച നിർദ്ദേശം എല്ലാവർക്കും സ്വീകാര്യമാണെന്ന് ജഗദീഷ് അറിയിച്ചു. എന്നാൽ ഈ അഭിപ്രായത്തെ വൈസ് പ്രസിഡന്റ് ഗണേഷ് കുമാർ എതിർത്തിരുന്നു . സംഘടനയുടെ പ്രസിഡന്റായ മോഹൻലാലായിരിക്കും അമ്മയുടെ ഔദ്യോഗിക വക്താവെന്ന് ഗണേഷ് കുമാർ അറിയിച്ചിരുന്നു.
മീടൂ വിവാദം ജീവിതം തകർത്തു!! ജോലി പോയി, ഇപ്പോൾ വിഷാദരോഗം, തകര്‍ച്ചയെ കുറിച്ച് തന്മയ് ഭട്ട്
മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും അമ്മയുടെ ജനറൽ ബോഡിയോഗത്തിൽ പങ്കെടുത്തിരുന്നു. പൃഥ്വിരാജ്, മഞ്ജുവാര്യർ, ഫഹദ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ തുടങ്ങിവർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല . യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഇവർ നേരത്തെ തന്നെ അറിയിച്ചിരുന്നു. കൂടാതെ രേവതിയും പാർവതിയും മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് രേവതി അമ്മയുടെ മീറ്റിങ്ങിൽ എത്തുന്നത്.