ഡിക്കിയില്‍ ഒരു സാധനമുണ്ടെന്ന് പ്രിയന്‍, അന്ന് സെക്യൂരിറ്റിക്ക് അറ്റാക്ക് വരാത്തത് ഞങ്ങളുടെ ഭാഗ്യം

മലയാളത്തിലെ അതുല്യ പ്രതിഭയാണ് നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ എന്ന് പറയുന്നത്. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രങ്ങളാണ്. ചിത്രം, താളവട്ടം, ചന്ദ്രലേഖ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങി നിരവധി ചിത്രങ്ങള്‍ മലയാളികള്‍ ഇന്നും കാണുന്നതും ഓര്‍ത്ത് ചിരിക്കുന്നതുമായ ചിത്രങ്ങളാണ്. ഇരുവരും തമ്മില്‍ വലിയ സൗഹൃദവും സൂക്ഷിക്കുന്നുണ്ട്.

ഇപ്പോഴിതാ പ്രിയദര്‍ശനുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ പറയുന്ന ഒരു പഴയ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. കൈരളി ടിവിയിലെ ജെ.ബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് മോഹന്‍ലാല്‍ ഓര്‍മ പങ്കുവെക്കുന്നത്. താന്‍ പ്രിയദര്‍ശന്റെ കാറിന്റെ ഡിക്കിയില്‍ ഇരുന്ന് യാത്ര ചെയ്തിട്ടുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മധുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുമ്പോഴാണ് ഇക്കാര്യവും മോഹന്‍ലാല്‍ പറയുന്നത്.

mohanlal

താന്‍ ഏറ്റവും ആരാധിക്കുന്ന വ്യക്തിയാണ് നടന്‍ മധു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്ന ഒരുപാട് ചെറിയ ചെറിയ കാര്യങ്ങള്‍ അതേപോലെ തന്റെ ജീവിതത്തിലും നടന്നിട്ടുണ്ടെന്ന് ലാല്‍ പറയുന്നു. ഒരിക്കല്‍ രാജീവ് നാഥ് എന്ന സംവിധായകന്റെ കല്യാണത്തിന് പോയിരുന്നു. ഏകദേശം 37 വര്‍ഷം മുമ്പാണ്. അവിടെ പോയി കാറില്‍ തിരിച്ചുവരുന്ന വഴിക്ക് ഒരു സ്ഥലത്ത് കുറെ മരച്ചീനി നട്ടിരിക്കുന്നത് കണ്ടു.

പകല്‍ സമയമായിരുന്നു. ആരുടെയോ കൃഷിയാണ്. പക്ഷെ തനിക്ക് അതില്‍ നിന്ന് കുറച്ച് മരച്ചീനി പറിക്കാന്‍ തോന്നി. അന്നത്തെ ത്രില്‍ ആണ്. അതില്‍ പിടിക്കപ്പെട്ടാലും ഒരു രസം എന്ന് പറഞ്ഞ് അവിടെ ചാടി മരച്ചീനി പറിച്ച് ഡിക്കിയില്‍ ഇട്ട് പോയി എന്ന് മോഹന്‍ ലാല്‍ പറയുന്നു. ഒരിക്കല്‍ ഇക്കാര്യം താന്‍ മധുവിനോട് പറഞ്ഞപ്പോള്‍ തന്റെ ജീവിതത്തിലും സമാനമായ സംഭവം താന്‍ ചെയ്തിട്ടുണ്ടെന്ന് മധു പറഞ്ഞതായും മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു.

എന്നാല്‍ ഇതിനോടനുബന്ധിച്ച് കാറിന്റെ ഡിക്കിയില്‍ പ്രിയദര്‍ശന്‍ പണ്ടൊരു സംഭവം കൊണ്ടു പോയ കഥയറിയാം, അത് സാക്ഷാല്‍ മോഹന്‍ലാല്‍ ആണെന്നും ജോണ്‍ ബ്രിട്ടാസ് അദ്ദേഹത്തോട് പറഞ്ഞു. ഈ സമയത്താണ് പ്രിയദര്‍ശന്റെ കാറിന്റെ ഡിക്കിയില്‍ ഇരുന്ന് യാത്ര ചെയ്ത ഓര്‍മ അദ്ദേഹം പങ്കുവെച്ചത്.

priyan

'പ്രിയദര്‍ശന്റെ കാറിന്റെ ഡിക്കിയില്‍ ഇരുന്ന് വളരെ ദൂരം യാത്ര ചെയ്തിട്ടുണ്ട്. ഉദയ സ്റ്റുഡിയോയില്‍ നിന്ന് വരുമ്പോഴാണ്. എല്ലാ ദിവസവും കാറിന്റെ അകത്തല്ലേ യാത്ര ചെയ്യുന്നത്. ഇന്നൊരു ദിവസം കാറിന്റെ ഡിക്കിയില്‍ ഇരിക്കാം. ഡിക്കിയില്‍ കയറി യാത്ര ചെയ്ത് വന്നു. അന്ന് വളരെ വൈകിയിരുന്നു. ഞങ്ങള്‍ ഹോട്ടലില്‍ വന്നിറങ്ങിയിട്ട് സെക്യൂരിറ്റിയോട് പറഞ്ഞു ഡിക്കിയില്‍ ഒരു സാധനമുണ്ട്, അത് ഒന്ന് എടുക്കാമോ എന്ന്. അയാള്‍ അന്ന് ഹാര്‍ട്ട് അറ്റാക്കില്‍ മരിക്കാഞ്ഞത് ഞങ്ങളുടെ ഗുരുത്വം. അയാള്‍ തുറക്കുമ്പോള്‍ ആര്‍ത്ത് ശബ്ദമുണ്ടാക്കി. അയാള്‍ വല്ലാതെ പേടിച്ചുപോയി,' മോഹന്‍ലാല്‍ പറഞ്ഞു.

എന്നാല്‍ ഇക്കാര്യങ്ങള്‍ എങ്ങനെ അറിയാം എന്ന് ജോണ്‍ബ്രിട്ടാസിനോട് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് ഇത് മാത്രമല്ല, പല കാര്യങ്ങളുമറിയാം അതൊന്നും താന്‍ ഇപ്പോള്‍ ഇവിടെ പറയുന്നില്ല എന്നാണ് ബ്രിട്ടാസ് പറഞ്ഞത്. ഒരാളെ കുറിച്ച് പറയാന്‍ പറ്റുന്നതും പറ്റാത്തതുമായ കാര്യങ്ങള്‍ ഉണ്ടാകും എന്ന തിരിച്ചറിവിന് നന്ദി എന്നാണ് മോഹന്‍ലാല്‍ ഇതിന് മറുപടിയായി പറഞ്ഞത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X