ശ്രീവിദ്യാമ്മ മരിക്കുന്നതിന് മുമ്പ് പറഞ്ഞത്, ഗണേശേട്ടനെ വിളിച്ചപ്പോൾ...; ഇന്നും എനിക്കതിൽ വിഷമമുണ്ട്: മോഹിനി
മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച ശ്രീവിദ്യ. മലയാളി അല്ലാതിരുന്നിട്ടും മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും ശ്രീവിദ്യയെ മലയാളികൾ മറക്കാത്തത് അവർക്ക് എത്ര വലിയ സ്ഥാനം കേരളത്തിൽ ലഭിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നു. ഏറെക്കാലം കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു ശ്രീവിദ്യ. 2006 ലായിരുന്നു മരണം. തമിഴ്നാട്ടുകാരിയായ ശ്രീവിദ്യ അവസാന കാലത്ത് താമസം കേരളത്തിലേക്ക് മാറ്റിയിരുന്നു. സഹപ്രവർത്തകർക്കെല്ലാം ശ്രീവിദ്യ പ്രിയങ്കരിയായിരുന്നു. ശ്രീവിദ്യയെക്കുറിച്ച് നടി മോഹിനി ഈയടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അവർ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് എന്നെ ഫോൺ ചെയ്തിരുന്നു. നീ തിരുവനന്തുപുരത്ത് വരുമ്പോൾ എന്റെ വീട്ടിലേക്ക് വാ, നിനക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഇഷ്ടമല്ലേ. നീ ഇവിടെ വന്ന് കഴിച്ചോ എന്ന് പറഞ്ഞിരുന്നു. കേരളത്തിൽ വന്നപ്പോൾ ശ്രീവിദ്യാമ്മ എന്നെ വിളിച്ചു. വീട്ടിലേക്ക് വരുന്നോയെന്ന് ചോദിച്ചു. അവർക്ക് സുഖമില്ലെന്ന് എനിക്ക് അറിയുകയേ ഇല്ലായിരുന്നു. രാവിലെ തിരിച്ച് പോകും, അടുത്ത തവണ വരുമ്പോൾ അങ്ങോട്ടേക്ക് വരാമെന്ന് ഞാൻ പറഞ്ഞു.

അവർ മരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. അവരെ പോയി കാണേണ്ടതായിരുന്നു. എനിക്കിപ്പോഴും അതിൽ വിഷമം ഉണ്ട്. ഞാൻ വല്ലാതെ കരഞ്ഞ മരണം ശ്രീവിദ്യാമ്മയുടെ മരണമാണ്. ഗണേശേട്ടന് (ഗണേശ്കുമാർ) ഫോൺ ചെയ്ത് ഭയങ്കരമായി കരഞ്ഞു. രണ്ട് മൂന്ന് മിനുട്ട് എനിക്ക് സംസാരിക്കാനേ കഴിഞ്ഞില്ല. അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. കുഴപ്പമില്ല മോഹിനീ, പോട്ടെ എന്ന് പറഞ്ഞു. അത്രയധികം ഞാനിഷ്ടപ്പെട്ടയാളായിരുന്നു ശ്രീവിദ്യാമ്മ.
അടുത്ത ജന്മത്തിൽ നിനക്ക് സുന്ദരിയുടെ (മോഹിനിയുടെ അമ്മ) മകളായി പിറക്കണോ ശ്രീവിദ്യയുടെ മകളായി പിറക്കണോ എന്ന് ചോദിച്ചാൽ സുന്ദരിക്ക് ജനിച്ച് എനിക്ക് അനുഭവങ്ങൾ വന്നു. ഇനി ശ്രീവിദ്യയുടെ മകളായി ജനിക്കണം എന്ന് പറയും. അത്രയധികം അവരുടെ കണ്ണുകളും ചുണ്ടുകളും മൂക്കും മനോഹരമാണ്. അളവെടുത്ത് ചെയ്തത് പോലെ. വളരെ ഗ്രേസ്ഫുളായ ആർട്ടിസ്റ്റായിരുന്നു. മനോഹരമായി പാടുന്ന ഗായികയും, മോഹിനി പറഞ്ഞതിങ്ങനെ.
അവസാന കാലത്ത് ശ്രീവിദ്യക്ക് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്നത് നടനും ഇന്ന് മന്ത്രിയുമായ ഗണേശ്കുമാറിനോടാണ്. ശ്രീവിദ്യ വിൽപത്രം ഏൽപ്പിച്ചതും ഗണേശ് കുമാറിനെയാണ്. ഇത് സംബന്ധിച്ചുള്ള വിവാദങ്ങൾ ഇന്നും തുടരുന്നു. ശ്രീവിദ്യയുടെ കുടുംബം ഗണേശ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചു. ശ്രീവിദ്യ വിൽപത്രത്തിൽ പറഞ്ഞത് പോലെയല്ല സ്വത്തുക്കൾ വിനിയോഗിച്ചതെന്നായിരുന്നു ശ്രീവിദ്യയുടെ സഹോദരൻ എംഎൽവി ശങ്കറിന്റെ ആരോപണം. ഇദ്ദേഹം മരിച്ചു. ഈയടുത്ത് എംഎൽവി ശങ്കറിന്റെ ഭാര്യ ഒരു തമിഴ് മീഡിയക്ക് അഭിമുഖം നൽകുകയും ഗണേശ് കുമാറിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു. വിൽപത്രത്തിലെ വിവരങ്ങൾ പോലും തങ്ങളെ അറിയിച്ചില്ലെന്നാണ് ഇവർ പറഞ്ഞത്.


Click it and Unblock the Notifications
















