'ജഗതി ശ്രീകുമാറിനും അച്ഛനും ജാതിയുടെ പേരിലുണ്ടായ പ്രതിസന്ധി; ജഗതി ചേട്ടന്റെ വിചിത്ര സ്വഭാവത്തിന് കാരണം'

ജഗതി ചേട്ടന് വളരെ വിചിത്രമായ വീക്ക്നെസുണ്ടെന്ന് പറഞ്ഞ മുകേഷ് അതേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ജഗതി ശ്രീകുമാറും കുടുംബവും ജാതിയുടെ പേരിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച് മുകേഷ്. കലാ രംഗത്ത് ഉയർന്ന് വരാൻ ജഗതിയുടെ പിതാവ് ബുദ്ധിമുട്ടുകൾ സഹിച്ചെന്ന് മുകേഷ് പറഞ്ഞു. മുകേഷ് സ്പീക്കിംഗ് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജഗതി ചേട്ടന് വളരെ വിചിത്രമായ വീക്ക്നെസുണ്ട്. അത് എങ്ങനെയുണ്ടായെന്നാണ് അച്ഛനിലൂടെ ഞാൻ പറയാൻ ശ്രമിക്കുന്നത്. പെട്ടെന്ന് നോക്കുമ്പോൾ അതൊരു മൈനസ് അല്ലേ എന്ന് തോന്നും. പക്ഷെ ജീവിച്ച ജീവിതമാണ് അത്തരത്തിലുള്ള വിചിത്രമായ ദൗർബല്യം സമ്മാനിച്ചത്.

ജഗതിയുടെ അച്ഛൻ ജഗതി എൻകെ ആചാരി കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു കഥയെഴുതി. ഇത് പബ്ലിഷ് ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹം വന്നു. അദ്ദേഹം തിരുവനന്തപുരത്തുള്ള എല്ലാ പത്ര മാസികളിലും അച്ചടി ശാലകളിലും ഈ കഥയുമായി ചെന്നു.

കഥ നന്ന് പക്ഷെ ഒരു ആശാരിയുടെ പേരിൽ നമുക്കത് പ്രസിദ്ധീകരിക്കാൻ പറ്റില്ല. ആശാരിമാരുടെ കഥകളാണ് നിങ്ങളുടെ പത്രത്തിലെന്ന് പറഞ്ഞ് ആളുകൾ പരിഹസിക്കുമെന്ന്. ജാതി വേർ‌തിരിവുള്ള മോശപ്പെട്ട കാലഘട്ടമാണ്.

Mukesh, Jagathy

ജഗതി ചേട്ടന്റെ അച്ഛന് വലിയ ദുഖമായി. ഭക്തിപരമായ കാര്യങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്ന ഒരു മിഷനറിയിലെ പിതാവ് ഇത് വായിച്ചു. അദ്ദേഹം ആ കഥ പ്രസിദ്ധീകരിച്ചു. ലോകം കീഴടക്കിയ സന്തോഷത്തിൽ ജഗതി ആചാരി പ്രസിദ്ധീകരിച്ച കഥ വീണ്ടും വീണ്ടും വായിച്ചു.

ജഗതിയുടെ വിചിത്രമായ സ്വഭാവത്തെക്കുറിച്ചും മുകേഷ് സംസാരിച്ചു. ലൊക്കേഷൻ ചങ്ങനാശേരി. വലിയൊരു പടം. എല്ലാവരും സംസാരിച്ച് പുറത്തിരിക്കുമ്പോൾ ജഗതി ചേട്ടന്റെ മുഖം മാറി. ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തെ കാണാൻ വരുന്നുണ്ട്. അയാളെ ‍ഞങ്ങളെ പരിചയപ്പെടുത്താതെ കുറച്ച് മാറിയിരുന്നു സംസാരിച്ചു. അദ്ദേഹത്തിന് ഞങ്ങളോട് സംസാരിക്കണമെന്നുണ്ട്. ജഗതി ചേട്ടൻ അയാളുമായി ഭയങ്കര സംസാരമാണ്. അദ്ദേഹം ഇടയ്ക്ക് അയാളെ അടിക്കാൻ നോക്കുന്നുണ്ട്.

Jagathy Sreekumar

ഞങ്ങൾക്കെല്ലാം ഭയങ്കര ഉത്കണ്ഠ. നാലാമത്തെ ദിവസവും ഇങ്ങനെ തന്നെ. മധു സാർ പറഞ്ഞു മുകേഷ് നാളെ അതാരാണെന്ന് കണ്ടുപിടിക്കണമെന്ന്. ഇതിനിടെ ഒരു ദിവസം പെട്ടെന്ന് ജഗതി ചേട്ടൻ മറ്റൊരു ലൊക്കേഷനിലേക്ക് പോയി. ഞാൻ മധു സാറോട് പറഞ്ഞു ഒരു ചാൻസ് ഒത്തിട്ടുണ്ട്. ട്രെയ്നിൽ വൈകുന്നേരം പോയ വിവരം ജഗതി ചേട്ടനെ കാണാൻ വരുന്നയാൾക്ക് അറിയില്ല.

അന്ന് ഫോണും കാര്യമാെന്നും ഇല്ലല്ലോ. എല്ലാവരും നോക്കിയിരുന്നു. അയാൾ ദൂരെ നിന്ന് വരുന്നു. ഞാൻ അയാളെ വിളിച്ചു. ജഗതി ചേട്ടൻ എന്നോടെല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അത് വിശ്വസിച്ച അയാൾ ചില കാര്യങ്ങൾ പറഞ്ഞു. കവിതയെഴുതുന്ന ആളാണിദ്ദേഹം.

Jagathy Sreekumar

അത് തിരുത്തുമ്പോഴാണ് ജഗതി ചേട്ടൻ ഇയാളെ അടിക്കാനോങ്ങുന്നത്. അയാളുടെ പേര് തങ്കപ്പനാശാരി എന്നായിരുന്നു. അയാളെ പറഞ്ഞ് വിട്ടു. പിറ്റേ ദിവസം ജഗതി ചേട്ടൻ വന്നു. കാര്യം ചോദിച്ചപ്പോൾ ജഗതി ചേട്ടൻ മറുപടി നൽകി.

അയാൾ ആശാരിയാണ് പാവപ്പെട്ട കുടുംബമാണ്. ഞങ്ങളുടെ സമുദായത്തിൽ നിന്ന് ഒരു കവി ഉയർന്ന് വരട്ടെയെന്ന് കരുതി, ഞാനും അച്ഛനുമാെക്കെ എത്ര സ്ട്രഗിൾ ചെയ്തിട്ടാണ് കയറ് വന്നതെന്ന് പറഞ്ഞു. ഇനിയൊരാളെ സഹായിച്ചാൽ അവരും ഉയർന്ന് വരുമെന്ന ജഗതിചേട്ടന്റെ വലിയ ചിന്തയായിരിക്കാമതെന്നും മുകേഷ് പറഞ്ഞു.

More from Filmibeat

Read more about: mukesh jagathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X