Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
'നായക കഥാപാത്രം നല്ലവനാകണം എന്നില്ല, എത്ര മഹാനായ മനുഷ്യനും നമ്മളറിയാത്ത ഒരു തിന്മയുണ്ടാകും'; മമ്മൂട്ടി
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം.
അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. 2021ൽ വർഷം നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വെച്ചായിരുന്നു നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിര്‍മ്മാണം.
ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അമരത്തിന് ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷിന്‍റേതാണ് രചന.
സിനിമയുടെ പ്രമോഷനായി സജീവമായി മമ്മൂട്ടിയും രംഗത്തുണ്ട്. എപ്പോഴും അപ്ഡേറ്റഡായി സംസാരിക്കുകയും കാലത്തിന്റെ മാറ്റത്തേയും സിനിമാ പ്രേമികളുടെ കാഴ്ചപ്പാടുകളേയും അഭിപ്രായങ്ങളേയും എന്നും മാനിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടി.
മോഹൻലാൽ പോലും എഡിറ്റിങറിയാത്തവർ സിനിമയെ വിമർശിക്കുന്നുവെന്ന് പറഞ്ഞപ്പോൾ പ്രേക്ഷകരുടെ വിമർശനങ്ങളെ ഉൾക്കൊള്ളാൻ സിനിമാക്കാർ തയ്യാറായിരിക്കണമെന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഇപ്പോഴിത നൻപകൽ നേരത്ത് മയക്കം സിനിമയുടെ ഭാഗമായി മമ്മൂട്ടി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നായക കഥാപാത്രം നല്ലവനാകണം എന്നില്ലെന്നാണ് മമ്മൂട്ടി പറയുന്നത്.
'നമുക്ക് നമ്മളെ തന്നെ പലപ്പോഴും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ വരില്ല. നമുക്ക് ഉണ്ടാകുന്ന വിചാര വികാരങ്ങളൊക്കെ കഥാപാത്രങ്ങൾക്കും ഉണ്ടായേക്കാം. മനുഷ്യരിൽ തന്നെ നന്മയും തിന്മയും ഉണ്ട്. എത്ര മഹാനായ മനുഷ്യനും നമ്മളറിയാത്ത ഒരു തിന്മയുണ്ടാകും. വളരെ മോശക്കാരനായ ഒരാൾക്ക് നമ്മളറിയാത്ത നന്മകളുമുണ്ടാകാം. നായക കഥാപാത്രം നല്ലവനാകണം എന്നില്ല.'
'പ്രേക്ഷകന്റെ ആസ്വാദന ക്ഷമതയും രീതിയും മാറി. പഴയ ഫിലിമിൽ സിനിമയെടുത്ത് കാണിക്കുന്നത് പോലെയല്ല ഇപ്പോൾ ഡിജിറ്റലൈസ് ചെയ്തു സിനിമ. അഭിനേതാക്കളുടെ മുഖത്തെ ചെറു ചലനം പോലും ഇന്ന് സൂക്ഷ്മമായി കാമറ ഒപ്പിയെടുക്കുകയാണ്. നൻപകൽ നേരത്ത് മയക്കം സിനിമയുടെ കാസ്റ്റിങിൽ ഞാൻ ഇടപെട്ടിട്ടില്ല.'
മാത്രമല്ല സാലി എന്ന കഥാപാത്രം രമ്യയാണ് ചെയ്യുന്നതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. സിനിമ നമ്മൾ കാണുന്നതിന് മുമ്പ് തന്നെ കാണുന്നയാളാണ് സംവിധായകൻ. തൊണ്ണൂറ് ശതമാനം കഥകളും സംവിധായകരുടേതാണ്. അപൂർവമായി മാത്രമെ കൃതികൾ സിനിമയായിട്ടുള്ളു. വൗ ഫാക്ടർ ഉണ്ടാക്കാൻ പറ്റില്ല.'
'പ്രേക്ഷകൻ കണ്ടെത്തുകയാണ് ചെയ്യുന്നത്. നമ്മൾ ചിന്തിക്കാത്തിടത്തായിരിക്കും അവർക്ക് വൗ എന്ന് പറയാൻ തോന്നുന്നത്. സ്റ്റാർട്ട് കാമറ ആക്ഷൻ എന്ന് കേട്ടാൽ ഉടൻ പെരുവിരലിൽ നിന്നും എന്തോ ബൂം എന്ന് പറഞ്ഞ് കേറും. എത്ര എക്സ്പീരിയൻസുണ്ടെങ്കിലും ആ വാക്ക് കേൾക്കുമ്പോൾ അറിയാതെ തീയിലേക്ക് വീഴുന്ന തോന്നൽ വരും.'
'ലിജോ കഥ പറഞ്ഞപ്പോഴെല്ലാം എന്റെ മനസിൽ വേറൊരു വീടായിരുന്നു. പക്ഷെ സെറ്റിൽ ചെന്നപ്പോൾ വേറൊരു വീടായിരുന്നു. നൻപകൽ നേരത്ത് മയക്കം പറയുന്നത് മനുഷ്യാവസ്ഥകളാണ്' മമ്മൂട്ടി പറഞ്ഞു. ചുരുളിക്ക് ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍