Don't Miss!
- Automobiles ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
മലയാളത്തില്‍ 7 സിനിമ കമ്മിറ്റ് ചെയ്തു, ആറെണ്ണവും ക്യാന്‍സലായി! വെളിപ്പെടുത്തലുമായി നരേന്
തെന്നിന്ത്യന്‍ സിനിമാലോകത്ത് നടനായും വില്ലനായുമെല്ലാം തിളങ്ങി നില്ക്കുന്ന താരമാണ് നരേന്. 2002 ല്‍ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് നായകനായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. 2006 ല്‍ റിലീസിനെത്തിയ ക്ലാസ്മേറ്റ്സിലെ മുരളി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം ഏതാനം സിനിമകളില്‍ നരേന് അഭിനയിച്ചിരുന്നു. ഇടക്കാലത്ത് തനിക്ക് ലഭിക്കുന്ന സിനിമകളെല്ലാം മുടങ്ങി പോവുകയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നരേനിപ്പോള്. മലയാളത്തില്‍ ഏഴ് സിനിമ കമ്മിറ്റ് ചെയ്തെങ്കിലും അതില്‍ ആറെണ്ണവും ക്യാന്‍സലായി പോയെന്നും താരം പറയുന്നു.
ഭാഗ്യം കൊണ്ട് പ്രതിസന്ധി കാലത്ത് കുടുംബത്തില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഭാര്യ എന്റെ ഒപ്പം നിന്നു. അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിക്കുന്നതെന്ന യഥാര്‍ഥത്തില്‍ മനസിലായില്ല. ഇങ്ങനെയാണോ സിനിമയെന്നായിരുന്നു അച്ഛന്റെ ചോദ്യം. അഞ്ച് സിനിമ കമ്മിറ്റ് ചെയ്താല്‍ ഒരെണ്ണം ക്യാന്‍സലാവുന്നത് സ്വാഭാവികമാണ്. അഞ്ചെണ്ണവും ക്യാന്‍സലാവുന്നത് അസ്വാഭാവികമാണ്. എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല. പിന്നെയല്ലേ അച്ഛനും അമ്മയ്ക്കും.
എന്റെ നിരവധി ചിത്രങ്ങള്‍ ഇടയ്ക്ക് വെച്ച് നിന്നു. ചില സിനിമകള്‍ ചിത്രീകരണം തുടങ്ങുന്ന ഘട്ടത്തിലെത്തി നിലച്ചു. ചില നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടു. മുഖം മൂടി എന്ന ചിത്രം തീരാന്‍ രണ്ട് വര്‍ഷമെടുത്തു. അത്രയുംകാലം മലയാള സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നു. അതിന് ശേഷം മലയാളത്തില്‍ ഏഴ് സിനിമ കമ്മിറ്റ് ചെയ്തു. അതില്‍ ആറെണ്ണവും ക്യാന്‍സലായി. ഏഴാമത്തെ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയെങ്കിലും പിന്നീട് നിന്ന്് പോയി. കുട്ടിക്കാലം മുതല്ക്കേ ആത്മീയയില്‍ താല്പര്യമുണ്ടായിരുന്നു. അതാണ് പിടിച്ച് നില്ക്കാന് സഹായിച്ചത്.
തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ വേദനപ്പിച്ച സംഭവവുമുണ്ടായി. ത്രമ്പിക്കോട്ടൈ എന്ന സിനിമയായിരുന്നു അത്. ഇരുപത്തിയഞ്ച് ദിവസത്തെ വര്‍ക്ക് ബാക്കി നില്ക്കുമ്പോള് ഡയറക്ടറും നിര്‍മാതാവും വഴക്ക് തുടങ്ങി. റിലീസ് ചെയ്യാന്‍ പോലും നിര്‍മാതാവിന്റെ കൈയില്‍ കാശില്ലെന്ന് അറിഞ്ഞതോടെ ഞാന്‍ തന്നെ സഹായിച്ച് കുറച്ച് പണം തരപ്പെടുത്തി കൊടുത്തു.
ബിഗ് ബോസില്‍ ഇനിയും പ്രണയമുണ്ടാവുമോ? സാധ്യത കാണിച്ച് ആരാധകര്‍, മത്സരാര്‍ഥികള്‍ ഇവരാണ്!
ആ സിനിമയുടെ വിതരണക്കാരന് എട്ട് കോടി രൂപയാണുണ്ടാക്കിയത്. അതില്‍ ഒരു രൂപ പോലും എനിക്ക് നല്‍കിയില്ല. അയാള്‍ ഞങ്ങളെ പറ്റിച്ചുവെന്ന് അറിയുന്നച് തന്നെ രണ്ട്-മൂന്ന് മാസം കഴിഞ്ഞാണ്. അയാളെ പോലീസ് അറസ്്റ്റ് ചെയ്തു. മലയാളിയായത് കൊണ്ട് എന്നെ പിന്തുണയ്ക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും നരേന് പറയുന്നു.
സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി അഞ്ജലി നായര്‍, കുചേല വേഷത്തില്‍ ജയറാം! നായികയായി താനാണെന്ന നടി
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ