Don't Miss!
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Automobiles കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- Lifestyle ഗ്ലൂട്ടാതിയോണ്‍ ഇഞ്ചക്ഷന് എടുത്താല്‍ ചര്‍മ്മം തിളങ്ങും, കലകള്‍ മാറും, പ്രായമാകലിനെ ചെറുക്കും; വാസ്തവമെന്താണ്
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
ആ വേഷം ഇവനെകൊണ്ട് ചെയ്യിക്കാം,മമ്മൂക്കയുടെ കെെ സഹായം പലപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് നസീര്‍ സംക്രാന്തി
മിനിസ്ക്രീന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് നസീര്‍ സംക്രാന്തി. മഴവില്‍ മനോരമയിലെ തട്ടീം മൂട്ടീം പരിപാടിയാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്. പരമ്പരയിലെ കമലാസനന് എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തട്ടീം മൂട്ടീം പരമ്പരയ്ക്ക് പിന്നാലെ സിനിമകളിലും സജീവമായിരുന്നു നടന്.
ചെറിയ വേഷങ്ങളിലാണ് നസീര്‍ സംക്രാന്തി മലയാളത്തില്‍ എത്തിയത്. ഹാസ്യ വേഷങ്ങളിലൂടെയാണ് നടന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് നസീര്‍ സംക്രാന്തി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ ജീവിതത്തില്‍ പലപ്പോഴും മമ്മൂക്കയുടെ ഒരു കൈസഹായം ലഭിച്ചിട്ടുണ്ട് എന്ന് പറയുകയാണ് നടന്.
മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് നസീര്‍ സംക്രാന്തി മനസുതുറന്നത്. മിമിക്രി വേദികളിലൂടെയാണ് നസീര്‍ സംക്രാന്തിയുടെ തുടക്കം. കരിയറിന്റെ തുടക്കത്തില്‍ നിരവധി ട്രൂപ്പുകളിലായി പ്രവര്‍ത്തിച്ചു, ഗള്‍ഫ് രാജ്യങ്ങളിലും വിദേശ രാജ്യങ്ങളിലും പോയി പരിപാടി അവതരിപ്പിച്ചു. ടെലിവിഷന്‍ പരിപാടികളിലേക്ക് എത്തിയതുമുതലാണ് ശ്രദ്ധേയനായത്.
തട്ടീം മൂട്ടീം എന്ന പരമ്പര കരിയറില്‍ വലിയ ബ്രേക്ക് നല്കി. ഒരൊറ്റ എപ്പിസോഡിനായി വന്ന നടന് തന്റെ പ്രകടനം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതോടെ അതില്‍ സ്ഥിരം സാന്നിദ്ധ്യമായി മാറിയിരുന്നു. ചെറിയ ചെറിയ വേഷങ്ങളിലാണ് സിനിമയില്‍ മുഖം കാണിച്ചത്. വേഷം ചെറുതോ വലുതോ ഡയലോഗിന്റെ നീളമോ ഒന്നും താന്‍ നോക്കാറില്ലെന്ന് നസീര്‍ സംക്രാന്തി പറയുന്നു. വിളിച്ചാല്‍ ഓടിയെത്തി ചെയ്യും.
അങ്ങനെയാണ് സംവിധായകന് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലേക്ക് എത്തിയത്. ഒരു ഓട്ടോക്കാരന്റെ വേഷമായിരുന്നു. ആ സിനിമയുടെ ഡബ്ബിംഗിന് മമ്മൂട്ടി എത്തിയപ്പോള്‍ അവിചാരിതമായി ഞാന്‍ അഭിനയിച്ച ഭാഗം കാണാന്‍ ഇടയായി. മമ്മൂക്ക അപ്പോള്‍ കമല്‍ സാറിന്റെ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു.
ആ സിനിമയില്‍ ഒരു വേഷം ഇവനെ കൊണ്ട് ചെയ്യിപ്പിക്കാം എന്ന് മമ്മൂട്ടി അപ്പോള്‍ പറഞ്ഞു. ഇത് മാര്‍ത്താണ്ഡനാണ് എന്നെ വിളിച്ചുപറയുന്നത്. ഇക്ക, മമ്മൂക്ക പറഞ്ഞിട്ട് കമല്‍ സാറിന്റെ സെറ്റില്‍ നിന്നും വിളിക്കും. പോയി ചെയ്യണം എന്ന്. അങ്ങനെയാണ് ആ സിനിമയില്‍ എത്തുന്നത്. നസീര്‍ സംക്രാന്തി പറയുന്നു.
ബിഗ് ബോസിലേക്ക് എലീനയും ദയയും തിരിച്ചുവരുമോ? മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ
പിന്നീട് ജീവിതത്തില്‍ പലപ്പോഴും മമ്മൂക്കയുടെ ഒരു കൈസഹായം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ദ പ്രീസ്റ്റ് എന്ന സിനിമയിലും ഒരു വേഷം കിട്ടി. അതിന് പിന്നിലും മമ്മൂട്ടിയുടെ വാക്കാണെന്ന് എനിക്ക് ഉറപ്പാണ്. നസീര്‍ സംക്രാന്തി പറഞ്ഞു. മോഹന്‍ലാല്‍ സിനിമയിലേക്കും ഒരു വേഷത്തിന് മുന്‍പ് വിളിച്ചിരുന്നു. അന്ന് ഒരു സീരിയലിന്റെ ഷൂട്ടിലായിരുന്നു. ആ ഡയറക്ടര്‍ പോകാന്‍ അനുവദിച്ചില്ല. അങ്ങനെ ചിത്രം നഷ്ടമായി. ലാലേട്ടനൊപ്പം ഒരു സിനിമയെങ്കിലും ചെയ്യണമെന്ന ആഗ്രഹവും നസീര്‍ സംക്രാന്തി പങ്കുവെച്ചു.
ആ ഡാന്‍സ് സ്റ്റെപ് വേണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ പ്രതികരണം! വെളിപ്പെടുത്തി ദുല്‍ഖര്‍
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്
-
ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍