Don't Miss!
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ജയറാമിന്റെയും പാര്‍വതിയുടെയും രഹസ്യ മോതിരം മാറല്‍; പത്മരാജന്റെ ഫോട്ടോയ്ക്ക് മുന്നിലെ ചടങ്ങിനെ കുറിച്ച് മകന്
നടന് ജയറാമും പാര്‍വതിയും വിവാഹിതരായതും കുടുംബമായി കഴിയുന്നതുമൊക്കെ മലയാളികള്‍ക്ക് അറിയാവുന്നതാണ്. സിനിമാ സെറ്റില്‍ നിന്നും അധികമാരും അറിയാതെയാണ് താരങ്ങള്‍ പ്രണയത്തിലാവുന്നത്. പാര്‍വതിയുടെ വീട്ടില്‍ എതിര്‍പ്പുകള്‍ ഉള്ളതിനാല്‍ വളരെ രഹസ്യമായിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.
ഒടുവില്‍ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയപ്പോള്‍ സംവിധായകന് പത്മരാജനാണ് ഇരുവര്‍ക്കും പിന്തുണ നല്‍കിയത്. പത്മരാജന്റെ വീട്ടില്‍ വച്ചാണ് പാര്‍വതിയുടെയും ജയറാമിന്റെയും വിവാഹനിശ്ചയം നടക്കുന്നത്. അന്ന് രഹസ്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് പത്മരാജന്റെ മകന് അനന്തപത്മനാഭന്.
ജയറാമിന്റെ പൊന്നിയന്‍ സെല്വന് എന്ന സിനിമ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയതായിരുന്നു അനന്തപത്മനാഭന്. ചിത്രത്തിലെ നമ്പി എന്ന കഥാപാത്രത്തെ മനോഹരമാക്കാന്‍ ജയറാമിന് സാധിച്ചതിനെ കുറിച്ച് പറഞ്ഞതിനൊപ്പം രസകരമായൊരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. തന്റെ വീട്ടില്‍ വച്ച് അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നടന്ന ജയറാമിൻ്റെയും പാർവതിയുടെയും രഹസ്യ മോതിരം മാറല്‍ ചടങ്ങില്‍ നിന്നുള്ള ഫോട്ടോയായിരുന്നു അത്. വിശദമായി വായിക്കാം...
'മുപ്പത് വര്‍ഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പില്‍ നടന്ന ഒരു രഹസ്യ മോതിരം മാറല്‍ (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികള്‍ ആകും മുമ്പ്) സിനിമയിലല്ല.
താഴെ ' പൊന്നിയില്‍ സെല്‍വനി'ലെ ആഴ്വാര്‍കടിയന്‍ നമ്പിക്ക് ഇന്ന് രാവിലെ അയച്ച ശബ്ദ സന്ദേശം, തുടര്‍ന്ന് നമ്പിയുടെ മറുപടി',- എന്നും പറഞ്ഞാണ് അനന്തപത്മനാഭന് ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്.
പൊന്നിയന്‍ സെല്‍വനിലെ ജയറാമിന്റെ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് സംസാരിക്കുന്ന വോയിസും ഇദ്ദേഹം പങ്കുവെച്ചു. ഇതിന് മറുപടിയായി ജയറാമും എത്തിയിരിക്കുകയാണ്. 'താങ്ക്യൂ പപ്പന്, ഞാനൊരു സിനിമ ചെയ്തിട്ട് വ്യക്തിപരമായി എന്നെ വിളിച്ചവരുടെ ലിസ്റ്റ് എടുത്താല്‍ ഞെട്ടി പോവും. അത്രയധികം പേരുണ്ട്. രജനികാന്ത് മുതല്‍ മറ്റ് ഭാഷകളില്‍ നിന്ന് വരെയുള്ള താരങ്ങള്‍ വിളിച്ചു. എന്റെ വീട്ടിലേക്ക് ബൊക്കയും പൂവുകളുമൊക്കെ താരങ്ങള്‍ കൊടുത്തയച്ചു.
നമ്പി എന്ന കഥാപാത്രം വളരെ ആഴത്തില്‍ പ്രേക്ഷകരിലേക്ക് എത്തി. കുറേ നോക്കിയിട്ടാണ് ഞാനത് ചെയ്തത്. ആ പുസ്തകത്തിലെ ഏറ്റവും വലിയ കഥാപാത്രമാണത്. വന്തിയദേവന്‍ കഴിഞ്ഞാല്‍ നമ്പിയാണ് സിനിമയിലെ പ്രധാനപ്പെട്ട വ്യക്തി. നമ്പിയുടെ ഭീകരത കാണിക്കുന്ന ചില സീനുകളുണ്ടായിരുന്നു.
പ്രശ്നം വരുമെന്ന് പറഞ്ഞ് കട്ട് ചെയ്ത് കളഞ്ഞതാണ്. രണ്ടാം ഭാഗത്തില്‍ അതിലും ഗംഭീരമായിരിക്കുമെന്നും ജയറാം പറയുന്നു. അതേ സമയം പഴയ തമിഴ് ഭാഷയിലാണ് ഇത് മനോഹരം. ആ ഭാഷയിലും ഒന്ന് കണ്ട് നോക്കണം. താനിപ്പോള്‍ നമ്പിയുടെ ആഘോഷത്തിലാണെന്നും നടന് പറഞ്ഞു.
അതേ സമയം ജയറാം കല്‍ക്കിയുടെ നോവല്‍ വായിച്ച് ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊണ്ട് ഗംഭീരമായി അഭിനയിച്ചിരിക്കുന്നെന്നാണ് ആരാധകരും പറയുന്നത്. കല്‍ക്കിയുടെ വര്‍ണ്ണനയില്‍ തെളിയുന്ന അതേ ഭാവഹാവാദികള്‍. ഈ നോവല്‍ ഉദ്യോഗത്തോടെ ആഴ്ചതോറും വായിച്ചിരുന്ന കാലത്ത് ഈ നമ്പി മനസ്സില്‍ തങ്ങി നിന്നിരുന്നു. ജയറാമിനെ നിറഞ്ഞ് അഭിനന്ദിക്കുന്നു എന്നാണ് ഒരു ആരാധകന് പോസ്റ്റിന് താഴെയിട്ട കമന്റിലൂടെ പറയുന്നത്. എന്നെങ്കിലും ജയറാം കുഞ്ചന്‍ നമ്പ്യാരായി അഭിനയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അത് നമ്പിയേക്കാള്‍ മികച്ചതാവുമെന്നുമൊക്കെ ആരാധകര്‍ പറയുന്നു.
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര