പദ്മാവദിനെ കീറിമുറിച്ച് നടി സ്വര ഭാസക്കർ! ചിത്രം കണ്ടതിനു ശേഷം ബന്‍സാലിയോട് പറഞ്ഞതിങ്ങനെ...
നമ്മുടെ സമൂഹത്തിൽ എല്ലാത്തരത്തിലുമുളള സ്ത്രീകൾക്ക് ജീവിക്കാൻ അവകാശമുണ്ടെന്നു താരം പറയുന്നുണ്ട്.
സഞ്ജയ് ലീല ബൻസാലിയയുടെ പദ്മാവതിനെ വിമർശിച്ച് ബോളിവുഡ് താരം സ്വര ഭാസ്ക്കർ. സംവിധായകനെ മത്രമല്ല ചിത്രത്തിനെതിരെ വാളോങ്ങി നിന്ന കർണിസേനയുടെപ്പെടെയുള്ള സംഘടനകളേയും താര രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. ദ് വയറിലൂടെയാണ് താരത്തിൻരെ പ്രതികരണം.

നമ്മുടെ സമൂഹത്തിൽ എല്ലാത്തരത്തിലുമുളള സ്ത്രീകൾക്ക് ജീവിക്കാൻ അവകാശമുണ്ടെന്നു താരം പറയുന്നുണ്ട്. സ്ത്രീ കേവലം ശരീരം മാത്രമല്ല. അതിന്റെ ഉള്ളിൽ മറ്റൊരുപാടു സംഗതികൾ ഉണ്ടെന്നും ലേഖനത്തിൽ മുന്നോട്ട് വയ്ക്കുന്നുണ്ട്.

സ്ത്രീയെ ചെറുതായി കാണരുത്
ചിത്രം കണ്ടെതിനു ശേഷമാണ് ഇത്തരത്തിലുള്ള പ്രതികരണവുമായി താരം രംഗത്തെത്തിയത്. സ്ത്രീയ്ക്ക് ശരീരം മാത്രമല്ല ഉള്ളത്. അതിലും വിലപിടിപ്പുള്ളത് അവർക്കുണ്ട്. ശരീരം സംരക്ഷിക്കുക മാത്രമല്ല ഒരു സ്ത്രീയുടെ കടമ. അതിലും ഏറെ കാര്യങ്ങൾ സമൂഹത്തിൽ ചെയ്യാനുണ്ടെന്നു സ്വര പറഞ്ഞു.

ലൈംഗികത മാത്രമല്ല
സ്ത്രീകൾക്കും അവരുടെ ശരീരത്തിനും ബഹുമാനവും ആദരവും ലഭിക്കണം. നിർഭാഗ്യവശാൽ സ്ത്രീ ശരീരത്തിന് ആദരവ് ലഭിക്കുന്നില്ല. ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവളുടെ ശരീരത്ത് സ്പർശിക്കാനോ ഉപദ്രവിക്കാനോ ആർക്കും അവകാശമില്ല. ആരെങ്കിലും അവളോട് തെറ്റ് കാണിച്ചാൽ മരണം കൊണ്ട് ശിക്ഷിക്കേണ്ടതിലെലന്നും താരം പറയുന്നുണ്ട്. ഭർത്താവ് മരിച്ച സ്ത്രികൾക്കും പീഡനത്തിന് ഇരയായ സ്ത്രീകൾക്കും സമൂഹത്തിൽ ജീവിക്കാൻ അവകാശമുണ്ട്.

താര ലേഖനം എഴുതാനുള്ള
പദ്മാവദ് ചിത്രം കണ്ടതിനു ശേഷമാണ് താരം ഇത്തരത്തിലുള്ള ലേഖനം എഴുതിയത്. താനും ഒരു സ്ത്രീ ശരീരം മാത്രമായി ഒതുങ്ങിപ്പോയോ? എന്നൊരു തോന്നൽ വന്നതു കൊണ്ടാണ് യോനിയെ കുറിച്ചു എഴുതുന്നതെന്നും താരം പറഞ്ഞു. സതി, ജോഹര്‍ പോലുള്ളവ അനാചാരങ്ങൾ നമ്മുടെ മണ്ണിൽ നടന്നിട്ടുണ്ട്. അതൊക്കെ ചരിത്രത്തിന്റെ ഭാഗവുമാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള ദുരാചാരങ്ങളെ മഹത്വവത്ക്കരിക്കേണ്ട കാര്യമില്ല. ഇത്തരം ദുരാചാരങ്ങള്‍ സ്ത്രീക്ക് തുല്യത നിഷേധിക്കുന്നുവെന്ന് മാത്രമല്ല അവളുടെ വ്യക്തിത്വം തന്നെ ഇല്ലാതാക്കുമെന്നും സ്വര പറഞ്ഞു.

ചിത്രത്തിൽ ന്യായികരിക്കേണ്ട കാര്യമില്ല
ആദ്യമൊക്കെ സംവിധായകനെ പുകഴ്ത്തി അടിച്ചുവെങ്കിലും പിന്നീട് ബൻസാലിയയ്ക്ക് നേരെ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനിൽ സ്ത്രീകളുടെ കൂട്ടക്കുരുതി ഉള്‍പ്പെടെയുള്ളവയുള്ള രംഗങ്ങളുണ്ട് . ഇതിനെ താരം ശക്തമായി വിമർശിക്കുന്നുണ്ട്. സതി, ജോഹര്‍ പോലുള്ളവ ചരിത്രത്തിൽ സംഭവിച്ചതാണ്. ഇത്തരത്തിലുള്ള ദുരാചാരങ്ങളെ മഹത്വവത്ക്കരിക്കേണ്ടതില്ലെന്നു ചിത്രത്തിന്റെ സംവിധായകനായ ബന്‍സാലിയോടായി സ്വര പറയുന്നു.


Click it and Unblock the Notifications











