Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
പാര്‍വതിയെ ജയറാം സ്വന്തമാക്കിയിട്ട് 27 വര്‍ഷം! പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി താരം, പുതിയ ചിത്രം കാണൂ
സിനിമയില്‍ നിന്നും വിവാഹം കഴിച്ച ഒത്തിരി താരദമ്പതികള്‍ കേരളത്തിലുണ്ട്. അതില്‍ ചിലര്‍ പെട്ടെന്ന് തന്നെ ദാമ്പത്യം അവസാനിപ്പിച്ചെങ്കിലും ഇന്നും മാതൃകാപരമായി തുടരുന്ന ഒരുപാടു പേരുണ്ട്. അതില്‍ നടന് ജയറാമും പാര്‍വതിയുമുണ്ട്. ഒരു കാലത്ത് മലയാളക്കരയുടെ ഇഷ്ട നായികയായിരുന്നു പാര്‍വ്വതി. കുടുംബ പ്രേക്ഷകരുടെ നായകനായി ജയറാമും തിളങ്ങി നിന്നിരുന്നു.
സിനിമയുടെ ലൊക്കേഷനില്‍ നിന്നും പ്രണയത്തിലായ ഇരുവരും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹജീവിതം ആരംഭിച്ചിട്ട് ജയറാമും പാര്‍വ്വതിയും 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞെങ്കിലും ജയറാമിനെയും പാര്‍വ്വതിയ്ക്കും ആശംസകളുമായി ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്.
1988 ല്‍ അപരന് എന്ന സിനിമയിലൂടെയായിരുന്നു ജയറാം വെള്ളിത്തിരയിലെത്തുന്നത്. ശേഷം ഒട്ടനവധി സിനിമകളില്‍ നായകനായി തിളങ്ങി നിന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോഴും സജീവമായി തുടരുകയാണ്. അക്കാലത്ത് തിളങ്ങി നിന്ന സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു പാര്‍വതി. സിനിമയിലെത്തിയ തുടക്ക കാലത്ത് തന്നെ പ്രണയത്തിലായ ഇരുവരും അക്കാര്യം എല്ലാവരില്‍ നിന്നും മറച്ച് വെച്ചിരുന്നു. ഒടുവില്‍ വിവാഹത്തിലൂടെ ഒന്നാവാമെന്ന് തീരുമാനിക്കുകയായിരുന്നു.
അങ്ങനെ 1992 സെപ്റ്റംബര്‍ ഏഴിന് ജയറാമും പാര്‍വതിയും വിവാഹബന്ധത്തിലൂടെ ഒന്നായി. ഇന്നിതാ ഇരുവരും ദാമ്പത്യജീവിതത്തിന്റെ ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പ്രിയതമയ്ക്കൊപ്പം നില്ക്കുന്ന ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡയിയലൂടെ ജയറാം പങ്കുവെച്ചിരുന്നു. ഇതിന് താഴെ താരദമ്പതികള്‍ക്ക് ആശംസയുമായി ആരാധകരും സിനിമാപ്രേമികളും എത്തി കൊണ്ടിരിക്കുകയാണ്. കാളിദാസിന്റെ അച്ഛനും അമ്മയുമായിട്ടാണ് ചിലര്‍ പാര്‍വതിയെയും ജയറാമിനെയും വിശേഷിപ്പിച്ചിരിക്കുന്നത്.
വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച പാര്‍വതിയുടെ തിരിച്ച് വരവിനെ കുറിച്ചും ചിലര്‍ കമന്റിലൂടെ ചോദിച്ചിരുന്നു. എന്നാല്‍ സിനിമയോട് പാര്‍വതിയ്ക്ക് അത്ര താല്പര്യം ഇല്ലാത്തത് കൊണ്ടാണ് മാറി നിന്നതെന്ന് പലപ്പോഴും അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും പാര്‍വതിയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍. അതിനൊപ്പം കാളിദാസിന് പിന്നാലെ മകള്‍ ചക്കി(മാളവിക)യെ കൂടി സിനിമയിലേക്ക് എത്തിക്കുന്നുണ്ടോ എന്ന ചോദ്യവും ചിലര്‍ ചോദിച്ചിരുന്നു.
ശാലീന സൗന്ദര്യവും ഉണ്ണക്കണ്ണുകളുമായിരുന്നു പാര്‍വതിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തിയത്. ക്ലാസിക്കല്‍ ഡാന്‍സുകാരിയായ പാര്‍വതി നൃത്തത്തിലൂടെയായിരുന്നു നടിയും സിനിമയിലേക്ക് എത്തിയത്. 1986 ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത വിവാഹിതരെ ഇതിലേ എന്ന സിനിമയിലൂടെ പാര്‍വതി വെള്ളിത്തിരയിലേക്ക് എത്തുന്നത്. 69 ഓളം സിനിമകളില്‍ അഭിനയിച്ച നടി 1993 ല്‍ ചെങ്കോലിലാണ് അവസാനമായി അഭിനയിച്ചത്. കീരീടത്തിന്റെ രണ്ടാം പകുതിയായ ചെങ്കേലില്‍ വലിയ റോള്‍ ഒന്നുമില്ലെങ്കിലും 1993 ല്‍ നടി സിനിമ ഉപേക്ഷിച്ചു.
ജയറാം ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ തെലുങ്ക് സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ജയറാമിപ്പോള്‍. അല്ലു അര്ജുന് നാകനായിട്ടെത്തുന്ന ചിത്രത്തില്‍ അല്ലുവിന്റെ അച്ഛന് വേഷത്തിലാണ് ജയറാം അഭിനയിക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്ക ഷെട്ടിയാണ് നായികയായിട്ടെത്തുന്നത്. ബോളിവുഡ് സുന്ദരി തബുവാണ് ചിത്രത്തില്‍ ജയറാമിന്റെ നായികയായിട്ടെത്തുന്നത്. കാളിദാസ് ജയറാമും സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.
വമ്പന്‍ ഹിറ്റടിച്ച് ഇട്ടിമാണി! ബിഗ് ബ്രദറിന്റെ ലൊക്കേഷനില്‍ മോഹന്‍ലാലും ആഘോഷിച്ചു, ചിത്രങ്ങള്‍ കാണാം
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്